വാഷിംഗ്ടൺ ഡിസി: ഗൾഫിലൂടെയുള്ള എണ്ണക്കടത്തിനു സുരക്ഷ ഉറപ്പാക്കാൻ സഖ്യരാജ്യങ്ങളുമായി ചേർന്ന് പട്രോളിംഗ് നടപ്പാക്കാൻ യുഎസ് ആലോചിക്കുന്നു. ഇറാൻ, യെമൻ തീരങ്ങളിൽ പട്രോളിംഗ് നടപ്പാക്കാനാണ് ആലോചനയെന്നു യുഎസ് വൃത്തങ്ങൾ പറഞ്ഞു.
യുഎസും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമായതിനു പിന്നാലെ അടുത്തിടെ ഗൾഫിൽ രണ്ടു സംഭവങ്ങളിലായി ഏതാനും എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഇറാനാണ് ഇതിനു പിന്നിലെന്ന് യുഎസ് ആരോപിക്കുന്നു.
ലോകത്തിലെ എണ്ണ കയറ്റുമതിയിൽ അഞ്ചിലൊന്നും ഗൾഫിലൂടെയാണ്. ടാങ്കറുകൾ ആക്രമിക്കപ്പെട്ടതിനു പിന്നാലെ എണ്ണവിപണിയിൽ ആശങ്ക ഉയർന്നിരുന്നു. അമേരിക്കയുടെ മാത്രം ചെലവിൽ മേഖലയിൽ സുരക്ഷ ഉറപ്പുവരുത്തേണ്ടെന്നാണു ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഇതിനാലാണു സഖ്യകക്ഷികളെ കൂടി ഉൾപ്പെടുത്തി പട്രോളിംഗ് നട ത്താൻ ആലോചിക്കുന്നത്.
യുഎസും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമായതിനു പിന്നാലെ അടുത്തിടെ ഗൾഫിൽ രണ്ടു സംഭവങ്ങളിലായി ഏതാനും എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഇറാനാണ് ഇതിനു പിന്നിലെന്ന് യുഎസ് ആരോപിക്കുന്നു.
ലോകത്തിലെ എണ്ണ കയറ്റുമതിയിൽ അഞ്ചിലൊന്നും ഗൾഫിലൂടെയാണ്. ടാങ്കറുകൾ ആക്രമിക്കപ്പെട്ടതിനു പിന്നാലെ എണ്ണവിപണിയിൽ ആശങ്ക ഉയർന്നിരുന്നു. അമേരിക്കയുടെ മാത്രം ചെലവിൽ മേഖലയിൽ സുരക്ഷ ഉറപ്പുവരുത്തേണ്ടെന്നാണു ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഇതിനാലാണു സഖ്യകക്ഷികളെ കൂടി ഉൾപ്പെടുത്തി പട്രോളിംഗ് നട ത്താൻ ആലോചിക്കുന്നത്.