വാഷിംഗ്ടണ്‍: കനത്ത മഴയെത്തുടർന്നു യുഎസ് തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിൽ മിന്നൽ പ്രളയം. തിങ്കളാഴ്ച രാവിലെ പെയ്ത കനത്ത മഴയിൽ അമേരിക്കൻ പ്രസിഡൻറിന്റെ ഒൗദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ ബേസ്മെന്റിലും വെള്ളം കയറി. കെട്ടിടത്തിന്റെ ബേസ്മെന്റിൽ മാധ്യമപ്രവർത്തകർക്കുള്ള മുറിയിലാണു വെള്ളം ഭിത്തിയിലൂടെ പനച്ചിറ ങ്ങിയത്. കോണ്‍സ്റ്റിറ്റ്യൂഷൻ അവന്യുവിന്റെ ചില ഭാഗങ്ങൾ അടച്ചിടേണ്ടിവന്നു. താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.
നാഷണൽ ആർക്കൈവ്സ് മ്യൂസിയത്തിൽ വെള്ളം കയറിയതിനു പിന്നാലെ വൈദ്യുതി ബന്ധം തടസപ്പെട്ടു.
വാഷിംഗ്ടണിലെ റെയിൽ, റോഡ് ഗതാഗതവും വൈദ്യുതി വിതരണവും ഏറെ നേരം തടസപ്പെട്ടു. മെട്രോ സ്റ്റേഷനുകളിലും വെള്ളം കയറി. വിമാന സർവീസുകൾ തടസപ്പെട്ടിട്ടില്ല. നിരവധി വീടുകളിലും ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പോടോമാക് നദി കരകവിഞ്ഞൊഴുകയാണ്.
ഒരുമാസത്തെ മഴ ഒരു മണിക്കൂറിൽ പെയ്തതാണു വെള്ളപ്പൊക്കമുണ്ടാകാൻ ഇടയാക്കിയെതെന്നു കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. മേഘവിസ്ഫോടനമാണെന്നും വിലയിരുത്തപ്പെടുന്നു. അലക്സാണ്ട്രിയയിലും വിർജീനിയയിലും മഴയുടെ ആദ്യ അരമണിക്കൂറിൽ ഏഴടിയോളം വെള്ളം ഉയർന്നു.
നാഷണൽ ആർക്കൈവ്സ് മ്യൂസിയത്തിൽ വെള്ളം കയറിയതിനു പിന്നാലെ വൈദ്യുതി ബന്ധം തടസപ്പെട്ടു.
വാഷിംഗ്ടണിലെ റെയിൽ, റോഡ് ഗതാഗതവും വൈദ്യുതി വിതരണവും ഏറെ നേരം തടസപ്പെട്ടു. മെട്രോ സ്റ്റേഷനുകളിലും വെള്ളം കയറി. വിമാന സർവീസുകൾ തടസപ്പെട്ടിട്ടില്ല. നിരവധി വീടുകളിലും ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പോടോമാക് നദി കരകവിഞ്ഞൊഴുകയാണ്.
ഒരുമാസത്തെ മഴ ഒരു മണിക്കൂറിൽ പെയ്തതാണു വെള്ളപ്പൊക്കമുണ്ടാകാൻ ഇടയാക്കിയെതെന്നു കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. മേഘവിസ്ഫോടനമാണെന്നും വിലയിരുത്തപ്പെടുന്നു. അലക്സാണ്ട്രിയയിലും വിർജീനിയയിലും മഴയുടെ ആദ്യ അരമണിക്കൂറിൽ ഏഴടിയോളം വെള്ളം ഉയർന്നു.