ലണ്ടൻ: തന്നെ വിമർശിച്ച യുഎസിലെ യുകെ സ്ഥാനപതിക്കും അദ്ദേഹത്തെ പിന്തുണച്ച പ്രധാനമന്ത്രി തെരേസാ മേയ്ക്കും എതിരേ ട്രംപ് പരസ്യമായി രംഗത്തെത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിച്ചേക്കുമെന്നു റിപ്പോർട്ട്. സ്ഥാനപതി കിം ദോറാക് ബ്രിട്ടനിലേക്കയച്ച കേബിൾ സന്ദേശത്തിൽ ട്രംപ് കഴിവുകെട്ടവനാണെന്നു പറഞ്ഞതാണ് പ്രശ്നമായത്.
ട്രംപിന്റെ ഭരണം കാര്യക്ഷമമല്ല, നയതന്ത്രതലത്തിൽ പരാജയമാണ് തുടങ്ങിയ അഭിപ്രായങ്ങൾ ഉൾപ്പെട്ട സന്ദേശങ്ങൾ ബ്രിട്ടീഷ് പത്രം ചോർത്തി പ്രസിദ്ധപ്പെടുത്തിയതാണ് പ്രശ്നമായത്. എനിക്ക് സ്ഥാനപതിയെ അറിയില്ല. അയാൾ് പന്പരവിഡ്ഢിയാണെന്നാണ് എനിക്കു കിട്ടിയ റിപ്പോർട്ട്. ഇനി അയാളുമായി ഇടപാടില്ല- ട്രംപ് ട്വീറ്റു ചെയ്തു. വൈറ്റ് ഹൗസിലെ ഒരു ചടങ്ങിനു നേരത്തെ കിംദോറാക്കിനു നൽകിയ ക്ഷണം ട്രംപ് ഇടപെട്ട് റദ്ദാക്കുകയും ചെയ്തു.
ഇതിനു പുറമേ പ്രധാനമന്ത്രി തെരേസാ മേയ്ക്ക് എതിരേയും ട്രംപ് രൂക്ഷവിമർശനമുയർത്തി. ബ്രെക്സിറ്റ് പ്രശ്നത്തിൽ അവരും അവരുടെ പ്രതിനിധികളും എന്തെല്ലാം കുഴപ്പങ്ങളാണു വരുത്തിവച്ചത്. ബ്രെക്സിറ്റ് എങ്ങനെ കൈകാര്യം ചെയ്യണമെന്നു ഞാൻ അവരോടു പറഞ്ഞതാണ്. എന്നാൽ അവർ കേട്ടില്ല- ട്രംപ് ട്വീറ്റു ചെയ്തു.
ട്രംപിന്റെ ഭരണം കാര്യക്ഷമമല്ല, നയതന്ത്രതലത്തിൽ പരാജയമാണ് തുടങ്ങിയ അഭിപ്രായങ്ങൾ ഉൾപ്പെട്ട സന്ദേശങ്ങൾ ബ്രിട്ടീഷ് പത്രം ചോർത്തി പ്രസിദ്ധപ്പെടുത്തിയതാണ് പ്രശ്നമായത്. എനിക്ക് സ്ഥാനപതിയെ അറിയില്ല. അയാൾ് പന്പരവിഡ്ഢിയാണെന്നാണ് എനിക്കു കിട്ടിയ റിപ്പോർട്ട്. ഇനി അയാളുമായി ഇടപാടില്ല- ട്രംപ് ട്വീറ്റു ചെയ്തു. വൈറ്റ് ഹൗസിലെ ഒരു ചടങ്ങിനു നേരത്തെ കിംദോറാക്കിനു നൽകിയ ക്ഷണം ട്രംപ് ഇടപെട്ട് റദ്ദാക്കുകയും ചെയ്തു.
ഇതിനു പുറമേ പ്രധാനമന്ത്രി തെരേസാ മേയ്ക്ക് എതിരേയും ട്രംപ് രൂക്ഷവിമർശനമുയർത്തി. ബ്രെക്സിറ്റ് പ്രശ്നത്തിൽ അവരും അവരുടെ പ്രതിനിധികളും എന്തെല്ലാം കുഴപ്പങ്ങളാണു വരുത്തിവച്ചത്. ബ്രെക്സിറ്റ് എങ്ങനെ കൈകാര്യം ചെയ്യണമെന്നു ഞാൻ അവരോടു പറഞ്ഞതാണ്. എന്നാൽ അവർ കേട്ടില്ല- ട്രംപ് ട്വീറ്റു ചെയ്തു.