ടെഹ്റാൻ: വൻശക്തികളുമായി ഉണ്ടാക്കിയ ആണവകരാറിൽ നിശ്ചയിച്ചിരുന്ന യുറേനിയം സന്പുഷ്ടീകരണത്തിന്റെ തോത് മറികടന്നതായി ഇറാൻ അറിയിച്ചു. അനുവദനീയമായ 3.67 ശതമാനം ഗ്രേഡ് മറികടന്ന് 4.5 ശതമാനം ഗ്രേഡിൽ സന്പുഷ്ടീകരണം ആരംഭിച്ചതായി അണുശക്തി വകുപ്പിന്റെ വക്താവ് ബെഹ്റോസ് കമാൽവാഡി പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങൾ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ ഇറാൻ ഇനിയും കരാറിൽനിന്ന് പിന്നോട്ടു പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
ഇറാന്റെ ആണവപദ്ധതികൾ നിയന്ത്രിക്കാനായി 2015ൽ മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മുൻകൈ എടുത്താണു കരാർ ഉണ്ടാക്കിയത്. യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ വൻശക്തികളും ജർമനിയും കരാറിൽ പങ്കാളികളായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം യുഎസിലെ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി കരാറിൽനിന്നു പിന്മാറുകയും ഇറാനെതിരേ ഉപരോധം ചുമത്തുകയും ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഉപരോധം മൂലം എണ്ണക്കച്ചവടം മുടങ്ങിയ ഇറാൻ കടുത്ത സാന്പത്തികപ്രതിസന്ധിയിലാണ്.
അമേരിക്ക പിന്മാറിയെങ്കിലും ബാക്കിയുള്ളവർ കരാർ സംരക്ഷിക്കണമെന്ന് ഇറാൻ ആവശ്യപ്പെടുന്നു. എന്നാൽ യുഎസിന്റെ ഉപരോധം മറികടന്ന് ഇറാന്റെ എണ്ണ വാങ്ങാൻ ആരും തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഇറാൻ കരാറിൽനിന്നു പിന്നോട്ടു പോകാൻ തുടങ്ങിയത്. ഓരോ രണ്ടുമാസം കൂടുന്പോഴും കരാറിൽനിന്നു കൂടുതൽ കൂടുതൽ പിന്നോട്ടു പോകാനാണ് ഇറാന്റെ തീരുമാനം.
കരാർ പ്രകാരം ഇറാന് 3.67 ശതമാനം ഗ്രേഡിൽ യുറേനിയം സന്പുഷ്ടീകരിക്കാനാണ് അനുമതിയുള്ളത്. സന്പുഷ്ടീകരണത്തിന്റെ തോത് ഉയർത്തുമെന്ന് വിദേശകാര്യ സഹമന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
യുറേനിയം സന്പുഷ്ടീകരണം 4.5 ശതമാനം ഗ്രേഡിൽ ആയതോടെ രാജ്യത്തിന്റെ ഊർജാവശ്യങ്ങൾ മുഴുവൻ നികത്താനാകുമെന്നു കമാൽവാഡി വ്യക്തമാക്കി. വേണ്ടിവന്നാൽ 20 ശതമാനത്തിനു മുകളിൽ സന്പുഷ്ടീകരണം ആരംഭിക്കുമെന്നും കമാൽവാഡി മുന്നറിയിപ്പു നല്കി.
ഇറാൻ അണ്വായുധം നിർമിക്കാൻ ശ്രമിക്കുമോയെന്ന ഭീതി പാശ്ചാത്യരാജ്യങ്ങൾക്കുണ്ട്. 90 ശതമാനം ഗ്രേഡിൽ യുറേനിയം സന്പുഷ്ടീകരിച്ചാലേ അണ്വായുധം ഉണ്ടാക്കാനാകൂ.
ഇതേസമയം, ഇറാൻ സൂക്ഷിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇറാനെതിരേ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അറിയിച്ചു.
ഇറാന്റെ ഇപ്പോഴത്തെ നടപടികൾ ഏറെ ഉത്കണ്ഠ ജനിപ്പിക്കുന്നതാണെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. കരാർ പാലിക്കാൻ ഇറാൻ തയാറാകണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ഇറാന്റെ തീരുമാനത്തിൽ ചൈന ഖേദം പ്രകടിപ്പിച്ചു. യുഎസിന്റെ ഭീഷണിയും സമ്മർദവുമാണ് ഇറാനെ കടുത്ത തീരുമാനത്തിനു പ്രേരിപ്പിച്ചതെന്നും ചൈന കുറ്റപ്പെടുത്തി.
ഇറാന്റെ ആണവപദ്ധതികൾ നിയന്ത്രിക്കാനായി 2015ൽ മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മുൻകൈ എടുത്താണു കരാർ ഉണ്ടാക്കിയത്. യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ വൻശക്തികളും ജർമനിയും കരാറിൽ പങ്കാളികളായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം യുഎസിലെ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി കരാറിൽനിന്നു പിന്മാറുകയും ഇറാനെതിരേ ഉപരോധം ചുമത്തുകയും ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഉപരോധം മൂലം എണ്ണക്കച്ചവടം മുടങ്ങിയ ഇറാൻ കടുത്ത സാന്പത്തികപ്രതിസന്ധിയിലാണ്.
അമേരിക്ക പിന്മാറിയെങ്കിലും ബാക്കിയുള്ളവർ കരാർ സംരക്ഷിക്കണമെന്ന് ഇറാൻ ആവശ്യപ്പെടുന്നു. എന്നാൽ യുഎസിന്റെ ഉപരോധം മറികടന്ന് ഇറാന്റെ എണ്ണ വാങ്ങാൻ ആരും തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഇറാൻ കരാറിൽനിന്നു പിന്നോട്ടു പോകാൻ തുടങ്ങിയത്. ഓരോ രണ്ടുമാസം കൂടുന്പോഴും കരാറിൽനിന്നു കൂടുതൽ കൂടുതൽ പിന്നോട്ടു പോകാനാണ് ഇറാന്റെ തീരുമാനം.
കരാർ പ്രകാരം ഇറാന് 3.67 ശതമാനം ഗ്രേഡിൽ യുറേനിയം സന്പുഷ്ടീകരിക്കാനാണ് അനുമതിയുള്ളത്. സന്പുഷ്ടീകരണത്തിന്റെ തോത് ഉയർത്തുമെന്ന് വിദേശകാര്യ സഹമന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
യുറേനിയം സന്പുഷ്ടീകരണം 4.5 ശതമാനം ഗ്രേഡിൽ ആയതോടെ രാജ്യത്തിന്റെ ഊർജാവശ്യങ്ങൾ മുഴുവൻ നികത്താനാകുമെന്നു കമാൽവാഡി വ്യക്തമാക്കി. വേണ്ടിവന്നാൽ 20 ശതമാനത്തിനു മുകളിൽ സന്പുഷ്ടീകരണം ആരംഭിക്കുമെന്നും കമാൽവാഡി മുന്നറിയിപ്പു നല്കി.
ഇറാൻ അണ്വായുധം നിർമിക്കാൻ ശ്രമിക്കുമോയെന്ന ഭീതി പാശ്ചാത്യരാജ്യങ്ങൾക്കുണ്ട്. 90 ശതമാനം ഗ്രേഡിൽ യുറേനിയം സന്പുഷ്ടീകരിച്ചാലേ അണ്വായുധം ഉണ്ടാക്കാനാകൂ.
ഇതേസമയം, ഇറാൻ സൂക്ഷിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇറാനെതിരേ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അറിയിച്ചു.
ഇറാന്റെ ഇപ്പോഴത്തെ നടപടികൾ ഏറെ ഉത്കണ്ഠ ജനിപ്പിക്കുന്നതാണെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. കരാർ പാലിക്കാൻ ഇറാൻ തയാറാകണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ഇറാന്റെ തീരുമാനത്തിൽ ചൈന ഖേദം പ്രകടിപ്പിച്ചു. യുഎസിന്റെ ഭീഷണിയും സമ്മർദവുമാണ് ഇറാനെ കടുത്ത തീരുമാനത്തിനു പ്രേരിപ്പിച്ചതെന്നും ചൈന കുറ്റപ്പെടുത്തി.