ബാഗ്ദാദ്: മെസപ്പൊട്ടോമിയൻ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ബാബിലോൺ നഗരത്തിനു യുനെസ്കോയുടെ ലോക പൈതൃകപദവി. 4000 വർഷം പഴക്കമുള്ള നഗരം ഇറാക്കിലെ ബാബിൽ പ്രവിശ്യയിലെ ഹില്ലയിലാണു സ്ഥിതി ചെയ്യുന്നത്.
ബാബിലോണിനു ലോകപൈതൃക പദവി ലഭിക്കാനായി 1983 മുതൽ ഇറാക്ക് ശ്രമിക്കുന്നതാണ്.
പൗരാണിക കാലത്തെ ഏഴു മഹാദ്ഭുതങ്ങളിലൊന്നായി പറയപ്പെടുന്ന തൂക്കു പൂന്തോട്ടം ബാബിലോണിലായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഹമുറാബി, നബുക്കദ്നേസർ തുടങ്ങി ചരിത്രപ്രാധാന്യമുള്ള രാജാക്കന്മാർ ബാബിലോൺ ഭരിച്ചു.
ബാബിലോണിലെ ചരിത്രശേഷിപ്പുകൾ നാശത്തിന്റെ വക്കിലാണെന്നും മികച്ച രീതിയിൽ സംരക്ഷിക്കപ്പെടണമെന്നും യുനെസ്കോ പറഞ്ഞു.
സദ്ദാം ഹുസൈനുവേണ്ടി കൊട്ടാരം നിർമിച്ച വേളയിലും പിന്നീട് അധിനിവേശ യുഎസ് സേന താവളമായി ഉപയോഗിച്ചപ്പോഴും ബാബിലോണിന് നാശനഷ്ടങ്ങൾ സംഭവിച്ചു.
ബാബിലോണിനു ലോകപൈതൃക പദവി ലഭിക്കാനായി 1983 മുതൽ ഇറാക്ക് ശ്രമിക്കുന്നതാണ്.
പൗരാണിക കാലത്തെ ഏഴു മഹാദ്ഭുതങ്ങളിലൊന്നായി പറയപ്പെടുന്ന തൂക്കു പൂന്തോട്ടം ബാബിലോണിലായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഹമുറാബി, നബുക്കദ്നേസർ തുടങ്ങി ചരിത്രപ്രാധാന്യമുള്ള രാജാക്കന്മാർ ബാബിലോൺ ഭരിച്ചു.
ബാബിലോണിലെ ചരിത്രശേഷിപ്പുകൾ നാശത്തിന്റെ വക്കിലാണെന്നും മികച്ച രീതിയിൽ സംരക്ഷിക്കപ്പെടണമെന്നും യുനെസ്കോ പറഞ്ഞു.
സദ്ദാം ഹുസൈനുവേണ്ടി കൊട്ടാരം നിർമിച്ച വേളയിലും പിന്നീട് അധിനിവേശ യുഎസ് സേന താവളമായി ഉപയോഗിച്ചപ്പോഴും ബാബിലോണിന് നാശനഷ്ടങ്ങൾ സംഭവിച്ചു.