കൊളംബോ: ഈസ്റ്റർദിനത്തിലെ ചാവേർ ആക്രമണം തടയാൻ നടപടി എടുക്കുന്നതിൽ വീഴ്ച വരുത്തിയതിനു ശ്രീലങ്കയിലെ മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർനാണ്ടോയെയും മുൻ പോലീസ് മേധാവി പുജിത് ജയസുന്ദരയെയും ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു.
ഈസ്റ്റർ ദിനത്തിൽ കൊളംബോയിലെ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളിൽ വിദേശികൾ ഉൾപ്പെടെ 258 പേർ മരിക്കുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഐഎസുമായി ബന്ധമുള്ള എൻടിജെ എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയിലെ ചാവേറുകളാണ് സ്ഫോടനം നടത്തിയത്.
ആക്രമണസാധ്യത ചൂണ്ടിക്കാട്ടി ഇന്ത്യ മുന്നറിയിപ്പു നൽകിയിട്ടും നടപടി എടുക്കുന്നതിൽ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ഇരുവരെയും നേരത്തേ പ്രസിഡന്റ് സിരിസേന സസ്പെൻഡ് ചെയ്തിരുന്നു. മനുഷ്യരാശിക്കെതിരേയുള്ള അക്രമത്തിന് ഇരുവരെയും വിചാരണ ചെയ്യണമെന്നു നിർദേശിച്ച് അറ്റോർണി ജനറൽ ഡാപ്പുല ദി ലിവേര ആക്ടിംഗ് പോലീസ് മേധാവി ചന്ദന വിക്രമരത്നയ്ക്കു കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റ് സമയത്ത് ഇരുവരും ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മുൻ പോലീസ് മേധാവി ജയസുന്ദരയെ പോലീസ് ഹോസ്പിറ്റലിൽനിന്നും മുൻ പ്രതിരോധ സെക്രട്ടറി ഫെർനാണ്ടോയെ കൊളംബോ നാഷണൽ ഹോസ്പിറ്റലിൽനിന്നുമാണു പിടികൂടിയതെന്ന് പോലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു.
ജയസുന്ദരയും ഫെർണാണ്ടോയും നേരത്തെ പാർലമെന്ററി കമ്മിറ്റി മുന്പാകെ നൽകിയ മൊഴിയിൽ സിരിസേനയ്ക്ക് എതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടുകൾക്ക് ഉന്നതതലത്തിലുള്ളവർ വേണ്ടത്ര ഗൗരവം നൽകിയില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. സിരിസേനയാണ് പ്രതിരോധമന്ത്രിയുടെ ചുമതല വഹിക്കുന്നത്.
പാർലമെന്റ് നടത്തുന്ന അന്വേഷണത്തെ തള്ളിപ്പറഞ്ഞ സിരിസേന പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയാണ് തനിക്ക് എതിരേയുള്ള നീക്കത്തിനു പിന്നിലെന്നു കുറ്റപ്പെടുത്തി. ഈസ്റ്റർ ദിന സ്ഫോടനം തടയാൻ സർക്കാർ പരാജയപ്പെട്ടതിനു കാരണം സിരിസേനയും വിക്രമസിംഗെയും തമ്മിലുള്ള അധികാര വടംവലിയാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
ഈസ്റ്റർ ദിനത്തിൽ കൊളംബോയിലെ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളിൽ വിദേശികൾ ഉൾപ്പെടെ 258 പേർ മരിക്കുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഐഎസുമായി ബന്ധമുള്ള എൻടിജെ എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയിലെ ചാവേറുകളാണ് സ്ഫോടനം നടത്തിയത്.
ആക്രമണസാധ്യത ചൂണ്ടിക്കാട്ടി ഇന്ത്യ മുന്നറിയിപ്പു നൽകിയിട്ടും നടപടി എടുക്കുന്നതിൽ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ഇരുവരെയും നേരത്തേ പ്രസിഡന്റ് സിരിസേന സസ്പെൻഡ് ചെയ്തിരുന്നു. മനുഷ്യരാശിക്കെതിരേയുള്ള അക്രമത്തിന് ഇരുവരെയും വിചാരണ ചെയ്യണമെന്നു നിർദേശിച്ച് അറ്റോർണി ജനറൽ ഡാപ്പുല ദി ലിവേര ആക്ടിംഗ് പോലീസ് മേധാവി ചന്ദന വിക്രമരത്നയ്ക്കു കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റ് സമയത്ത് ഇരുവരും ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മുൻ പോലീസ് മേധാവി ജയസുന്ദരയെ പോലീസ് ഹോസ്പിറ്റലിൽനിന്നും മുൻ പ്രതിരോധ സെക്രട്ടറി ഫെർനാണ്ടോയെ കൊളംബോ നാഷണൽ ഹോസ്പിറ്റലിൽനിന്നുമാണു പിടികൂടിയതെന്ന് പോലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു.
ജയസുന്ദരയും ഫെർണാണ്ടോയും നേരത്തെ പാർലമെന്ററി കമ്മിറ്റി മുന്പാകെ നൽകിയ മൊഴിയിൽ സിരിസേനയ്ക്ക് എതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടുകൾക്ക് ഉന്നതതലത്തിലുള്ളവർ വേണ്ടത്ര ഗൗരവം നൽകിയില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. സിരിസേനയാണ് പ്രതിരോധമന്ത്രിയുടെ ചുമതല വഹിക്കുന്നത്.
പാർലമെന്റ് നടത്തുന്ന അന്വേഷണത്തെ തള്ളിപ്പറഞ്ഞ സിരിസേന പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയാണ് തനിക്ക് എതിരേയുള്ള നീക്കത്തിനു പിന്നിലെന്നു കുറ്റപ്പെടുത്തി. ഈസ്റ്റർ ദിന സ്ഫോടനം തടയാൻ സർക്കാർ പരാജയപ്പെട്ടതിനു കാരണം സിരിസേനയും വിക്രമസിംഗെയും തമ്മിലുള്ള അധികാര വടംവലിയാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു.