വത്തിക്കാൻ സിറ്റി: അഭയാർഥികൾക്കും കുടിയേറ്റക്കാർക്കുമായി എട്ടാം തീയതി തിങ്കളാഴ്ച ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ദിവ്യബലി അർപ്പിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. അഭയാർഥികളും കുടിയേറ്റക്കാരും ഇവർക്കായി പ്രവർത്തിക്കുന്നവരും അടക്കം 250ഓളം പേർ പങ്കെടുക്കും.
കുടിയേറ്റക്കാരുടെ യൂറോപ്പിലേക്കുള്ള പ്രവേശനകവാടമായ ലാംപഡൂസ ദ്വീപിൽ മാർപാപ്പ നടത്തിയ സന്ദർശനത്തിന്റെ ആറാം വാർഷികദിനത്തിലാണ് ഈ ദിവ്യബലിയർപ്പണം.
ഏഷ്യയിലെയും ആഫ്രിക്കയിലെയും യുദ്ധം തകർത്ത രാജ്യങ്ങളിൽനിന്ന് മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് പുറപ്പെടുന്നവർ എത്തിച്ചേരുന്നത് ഇറ്റലിയിലെ ഈ ചെറു ദ്വീപിലാണ്. പരിമിതവും ഒട്ടും സുരക്ഷിതവുമല്ലാത്ത നൗകകളിൽ പുറപ്പെടുന്ന നിരവധി അഭയാഥികളുടെ ജീവൻ മെഡിറ്ററേനിയൻ കടലിൽ പൊലിഞ്ഞിട്ടുണ്ട്.
കുടിയേറ്റക്കാരുടെ യൂറോപ്പിലേക്കുള്ള പ്രവേശനകവാടമായ ലാംപഡൂസ ദ്വീപിൽ മാർപാപ്പ നടത്തിയ സന്ദർശനത്തിന്റെ ആറാം വാർഷികദിനത്തിലാണ് ഈ ദിവ്യബലിയർപ്പണം.
ഏഷ്യയിലെയും ആഫ്രിക്കയിലെയും യുദ്ധം തകർത്ത രാജ്യങ്ങളിൽനിന്ന് മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് പുറപ്പെടുന്നവർ എത്തിച്ചേരുന്നത് ഇറ്റലിയിലെ ഈ ചെറു ദ്വീപിലാണ്. പരിമിതവും ഒട്ടും സുരക്ഷിതവുമല്ലാത്ത നൗകകളിൽ പുറപ്പെടുന്ന നിരവധി അഭയാഥികളുടെ ജീവൻ മെഡിറ്ററേനിയൻ കടലിൽ പൊലിഞ്ഞിട്ടുണ്ട്.