ജമ്മു: ജമ്മു കാഷ്മീരിലെ കിഷ്ത്വാറിൽ ബസ് കൊക്കയിലേക്കു മറിഞ്ഞ് 35 പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ 17 പേർക്കു പരിക്കേറ്റു. കെഷ്വാനിൽനിന്ന് കിഷ്ത്വാറിലേക്കു പോവുകയായിരുന്ന മിനിബസ് നിയന്ത്രണംവിട്ടു തെന്നിമാറി കൊക്കയിൽ വീഴുകയായിരുന്നു.
28 സീറ്റുകളുള്ള ബസിൽ 52 യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് കിഷ്ത്വാർ ഡെപ്യൂട്ടി കമ്മിഷണർ എ.എസ്. റാണ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പോലീസും സുരക്ഷാഭടന്മാരും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കു മാറ്റി. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ഹെലികോപ്റ്റർമാർഗം ജമ്മു ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.
28 സീറ്റുകളുള്ള ബസിൽ 52 യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് കിഷ്ത്വാർ ഡെപ്യൂട്ടി കമ്മിഷണർ എ.എസ്. റാണ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പോലീസും സുരക്ഷാഭടന്മാരും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കു മാറ്റി. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ഹെലികോപ്റ്റർമാർഗം ജമ്മു ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.