+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തമിഴ്നാട്ടിൽനിന്നു മൻമോഹൻ സിംഗിനു രാജ്യസഭാ സീറ്റില്ല

ചെന്നൈ: തമിഴ്നാട്ടിൽനിന്നുള്ള രണ്ടു രാജ്യസഭാ സ്ഥാനാർഥികളെ ഡിഎംകെ പ്രഖ്യാപിച്ചു. ഇതോടെ മുൻ പ്രധാ
തമിഴ്നാട്ടിൽനിന്നു മൻമോഹൻ സിംഗിനു രാജ്യസഭാ സീറ്റില്ല
ചെന്നൈ: തമിഴ്നാട്ടിൽനിന്നുള്ള രണ്ടു രാജ്യസഭാ സ്ഥാനാർഥികളെ ഡിഎംകെ പ്രഖ്യാപിച്ചു. ഇതോടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ തമിഴ്നാട്ടിൽനിന്നു രാജ്യസഭയിലെത്തിക്കുമെന്ന അഭ്യൂഹത്തിനു വിരാമമായി. ഡിഎംകെയ്ക്കു ജയിക്കാവുന്ന മൂന്നാമത്തെ സീറ്റ് വൈകോ നേതൃത്വം നല്കുന്ന എംഡിഎംകെയ്ക്കു നല്കും. മുൻ ധാരണപ്രകാരമാണിത്.

ഡിഎംകെ ട്രേഡ് യൂണിയൻ നേതാവ് എം. ഷൺമുഖം, മുതിർന്ന അഭിഭാഷകൻ പി. വിൽസൺ എന്നിവരാണു ഡിഎംകെയുടെ സ്ഥാനാർഥികൾ. ആസാമിൽനിന്ന് അഞ്ചു തവണ രാജ്യസഭാംഗമായിരുന്ന മൻമോഹൻ സിംഗിന്‍റെ രാജ്യസഭാ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. ആസാമിൽനിന്നു വീണ്ടും മൻമോഹനെ രാജ്യസഭയിലെത്തിക്കാൻ വേണ്ട അംഗബലം കോൺഗ്രസിനില്ല. തുടർന്നാണു ഡിഎംകെ പിന്തുണയോടെ മുൻ പ്രധാനമന്ത്രി രാജ്യസഭാംഗമാകുമെന്ന് അഭ്യൂഹങ്ങളുയർന്നത്. നാല് അണ്ണാ ഡിഎംകെ അംഗങ്ങളുടെയും ഓരോ ഡിഎംകെ, സിപിഐ അംഗങ്ങളുടെയും ഒഴിവിലേക്കാണു തെരഞ്ഞെടുപ്പ്. അണ്ണാ ഡിഎംകെ, ഡിഎംകെ കക്ഷികൾക്കു മൂന്നു സീറ്റ് വീതം വിജയിക്കാനുള്ള അംഗബലമുണ്ട്. ജൂലൈ 18നാണ് തെരഞ്ഞെടുപ്പ്.