ന്യൂഡൽഹി: ദേശീയപാതാ വികസനത്തിന് ആവശ്യമായ സാന്പത്തിക സഹായം ദേശസാൽകൃത ബാങ്കുകൾ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങളിൽ നിന്നും ലഭിക്കാത്തതിനാൽ പവർ ഫിനാൻസ് കോർപറേഷൻപ്പോലെ ദേശീയപാതാ വികസനത്തിനുള്ള പണം കണ്ടെത്താനായി സ്വതന്ത്രധനകാര്യസ്ഥാപനം സ്ഥാപിക്കണമെന്ന ജോസ് കെ.മാണി എംപിയുടെ നിർദേശം അംഗീകരിച്ചതായി കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരി രാജ്യസഭയെ അറിയിച്ചു.
നിലവിൽ ഫണ്ടിംഗിനായി ഉപയോഗിക്കുന്ന ഹൈബ്രിഡ് ആനുവിറ്റി മോഡൽ(ഹാം) പ്രകാരം 123 ദേശീയപാതാ വികസനപദ്ധതികളിലായി 1,40,000 കോടി രൂപയാണാവശ്യം. ഹാം പദ്ധതിയിൽ സ്ഥലം ഏറ്റെടുക്കലിന്റെ വിലയും പദ്ധതിയുടെ 40 ശതമാനം കേന്ദ്രസർക്കാർ നൽകുന്പോൾ ബാക്കി 60 ശതമാനം പദ്ധതി നടപ്പിലാക്കുന്ന സ്വകാര്യ ഏജൻസി ബാങ്കുകളിൽ നിന്നും കണ്ടെത്തണം. ദേശസാൽകൃത ബാങ്കുകൾ ഈ പദ്ധതിക്കെതിരേ മുഖം തിരിഞ്ഞു നിൽക്കുകയാണെന്നും ഗഡ്ഗരി ചൂണ്ടിക്കാട്ടി.
നിലവിൽ ഫണ്ടിംഗിനായി ഉപയോഗിക്കുന്ന ഹൈബ്രിഡ് ആനുവിറ്റി മോഡൽ(ഹാം) പ്രകാരം 123 ദേശീയപാതാ വികസനപദ്ധതികളിലായി 1,40,000 കോടി രൂപയാണാവശ്യം. ഹാം പദ്ധതിയിൽ സ്ഥലം ഏറ്റെടുക്കലിന്റെ വിലയും പദ്ധതിയുടെ 40 ശതമാനം കേന്ദ്രസർക്കാർ നൽകുന്പോൾ ബാക്കി 60 ശതമാനം പദ്ധതി നടപ്പിലാക്കുന്ന സ്വകാര്യ ഏജൻസി ബാങ്കുകളിൽ നിന്നും കണ്ടെത്തണം. ദേശസാൽകൃത ബാങ്കുകൾ ഈ പദ്ധതിക്കെതിരേ മുഖം തിരിഞ്ഞു നിൽക്കുകയാണെന്നും ഗഡ്ഗരി ചൂണ്ടിക്കാട്ടി.