+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മറിയം ത്രേസ്യയുടെ വിശുദ്ധപദ പ്രഖ്യാപനം ഒക്ടോബർ 13ന്

വത്തിക്കാൻ: ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയും "കുടുംബങ്ങളുടെ മധ്യസ്ഥ’യുമായ വാ
മറിയം ത്രേസ്യയുടെ വിശുദ്ധപദ പ്രഖ്യാപനം ഒക്ടോബർ 13ന്
വത്തിക്കാൻ: ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയും "കുടുംബങ്ങളുടെ മധ്യസ്ഥ’യുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്ടോബർ 13 നു വിശുദ്ധയായി പ്രഖ്യാപിക്കും. വത്തിക്കാനിലാണ് വിശുദ്ധപദവി പ്രഖ്യാപനം.

ഫ്രാൻസിസ് മാർപാപ്പ റോമിൽ വിളിച്ചുകൂട്ടിയ കർദിനാൾമാരുടെ യോഗത്തിലാണു തീരുമാനം. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ റവ.ഡോ. ബെനഡിക്റ്റ് വടക്കേക്കര ഒഎഫ്എം ക്യാപ് യോഗത്തിൽ പങ്കെടുത്തു.

മറിയം ത്രേസ്യ ഉൾപ്പെടെ അഞ്ചുപേരെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനാണ് നാമകരണ നടപടികൾക്കായുള്ള കർദിനാൾമാരുടെ "ഓർഡിനറി പബ്ലിക് കണ്‍സിസ്റ്ററി ഓഫ് കാർഡിനൽസി’ൽ അറിയിപ്പുണ്ടായത്. കർദിനാൾ ജോണ്‍ ഹെൻറി ന്യൂമാൻ (ഇംഗ്ലണ്ട്), സിസ്റ്റർ ജ്യൂസെപ്പിന വാന്നിനി (ഇറ്റലി), സിസ്റ്റർ ഡ്യൂൾസ് ലോപ്പസ് പോന്തസ് (ബ്രസീൽ), സിസ്റ്റർ മാർഗരറ്റ് ബേയ്സ് (സ്വിറ്റ്സർലൻഡ്) എന്നിവരെയും ഒക്ടോബർ 13 നുതന്നെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തും.

1926 ജൂണ്‍ എട്ടിന് അമ്പതാം വയസിൽ ദിവംഗതയായ മദർ മറിയം ത്രേസ്യയെ വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ 1999 ജൂണ്‍ 28ന് ധന്യപദവിയിലേക്കും, 2000 ഏപ്രിൽ ഒമ്പതിന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും ഉയർത്തി.

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ അത്ഭുത രോഗശാന്തി ലഭിച്ചതു വത്തിക്കാനിലെ ദൈവശാസ്ത്രജ്ഞരുടെ സമിതി കഴിഞ്ഞവർഷം ഒക്ടോബറിലും, വിദഗ്ധ ഡോക്ടർമാരുടെ സമിതി കഴിഞ്ഞവർഷം മാർച്ചിലും സ്ഥിരീകരിച്ചിരുന്നു. വിശുദ്ധ പ്രഖ്യാപനത്തിനുള്ള ഡിക്രികൾ പുറപ്പെടുവിക്കാൻ നാമകരണത്തിനുള്ള തിരുസംഘത്തെ മാർപാപ്പ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ചുമതലപ്പെടുത്തി. ഇതിന്‍റെ തുടർനടപടിയായാണ് ഇന്നലെ കർദിനാൾമാരുടെ യോഗം വിശുദ്ധപദവി പ്രഖ്യാപനത്തിന്‍റെ തീയതി നിശ്ചയിച്ചത്.

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട രൂപതയിൽ പുത്തൻചിറയിൽ ചിറമ്മൽ മങ്കിടിയാൻ തോമയുടെയും താണ്ടയുടെയും മൂന്നാമത്തെ മകളായി 1876 ഏപ്രിൽ 26-നാണ് മറിയം ത്രേസ്യയുടെ ജനനം. വളരെ ചെറുപ്പം മുതൽ ദൈവസ്നേഹത്തിനായി ജീവിതം സമർപ്പിച്ചു. ഈലോകസുഖങ്ങളും ബഹുമതിയും ത്യജിച്ച് പരലോകസുഖത്തിനും സൗഭാഗ്യത്തിനുമായി പ്രവാചകധീരതയോടെ കുടുംബങ്ങൾക്കുവേണ്ടി ജീവിതം സമർപ്പിച്ച കന്യകയാണ് മറിയം ത്രേസ്യ. ആഴമേറിയതും മനുഷ്യബുദ്ധിക്കതീതവുമായ ദൈവാനുഭവങ്ങൾ നിറഞ്ഞതായിരുന്നു പഞ്ചക്ഷതധാരിയായ മറിയം ത്രേസ്യയുടെ ജീവിതം.

കുടുംബ പ്രേഷിതത്വം ലക്ഷ്യമാക്കി 1914 മേയ് 14 നാണ് പുത്തൻചിറയിൽ ഹോളിഫാമിലി സന്യാസിനീസമൂഹം സ്ഥാപിച്ചത്. രാത്രി മുഴുവൻ ദിവ്യകാരുണ്യ സന്നിധിയിൽ ലയിച്ചിരുന്ന മറിയം ത്രേസ്യ പ്രാർഥനയും പ്രവർത്തനവും സമന്വയിപ്പിച്ച് ക്രിസ്തുവിന്‍റെ കരുണാർദ്രസ്നേഹം കുടുംബങ്ങളിലേക്ക് പ്രവഹിപ്പിച്ച കുടുംബങ്ങളുടെ മധ്യസ്ഥയാണ്. ജാതിമതഭേദമെന്യേ, തന്‍റെ ഗ്രാമമായ പുത്തൻചിറയിലെയും സമീപ പ്രദേശങ്ങളിലെയും മുഴുവൻ ജനങ്ങളെയും ഉദ്ധരിക്കേണ്ടതു കുടുംബങ്ങളിലൂടെയാണെന്നു തിരിച്ചറിഞ്ഞ കാലത്തിന്‍റെ പ്രവാചിക. രോഗികൾ, പാപികൾ, മരണാസന്നർ, മദ്യപാനികൾ, പാർശ്വവത്കരിക്കപ്പെട്ടവർ, ആരോരുമില്ലാത്തവർ എന്നിവരെ അവരുടെ കുടുംബങ്ങളിൽ സന്ദർശിച്ച് അവർക്കും അവരുടെ കുടുംബത്തിനും ക്രിസ്തുവിന്‍റെ സ്നേഹസാന്ത്വനം പകർന്നുകൊടുത്തു. ദൈവം അവൾക്ക് ആത്മപിതാവായി നൽകിയ ധന്യൻ ജോസഫ് വിതയത്തിൽ അച്ചൻ ഈ ദൗത്യനിർവഹണത്തിനു മറിയം ത്രേസ്യയെ പ്രോത്സാഹിപ്പിച്ചു.

വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന കർദിനാൾ ന്യൂമാൻ (1801-1890) വൈദിക പദവിയിൽനിന്ന് നേ രേ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടയാളാണ്. ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ വൈദികനായശേഷം മധ്യപ്രായത്തിൽ കത്തോലിക്കാ സഭയിൽ ചേർന്നു. പ്രഭാഷകനും ഗ്രന്ഥകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു. ലീഡ് കൈൻഡ്‌ലി ലൈറ്റ് എന്ന വിശ്രുത പ്രാർഥനാഗാനം രചിച്ച അദ്ദേഹം ആരംഭിച്ചതാണ് ഓറട്ടറി ഓഫ് സെന്‍റ് ഫിലിപ്പ് നേരി. ലണ്ടനിൽ ജനിച്ച അദ്ദേഹം ബർമിങ്ങാമിലെ എഗ്ബാസ്റ്റണിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.