ഓറഞ്ചിൽ തോൽവി

12:24 AM Jul 01, 2019 | Deepika.com
ബിർമിങാം: തുടർച്ചയായ അഞ്ച് ജയങ്ങൾക്കുശേഷം 2019 ഏകദിന ലോകകപ്പിൽ ഇന്ത്യ തോറ്റു. ആതിഥേയരായ ഇംഗ്ലണ്ടിനോട് 31 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം. ഇതോടെ പാക്കിസ്ഥാന്‍റെ സെമി സ്വപ്നം താറുമാറായി. സ്കോർ: ഇംഗ്ലണ്ട് 50 ഓവറിൽ ഏഴിന് 337. ഇന്ത്യ 50 ഓവറിൽ അഞ്ചിന് 306. ജോണി ബെയർസ്റ്റോയാണ് (111 റണ്‍സ്) മാൻ ഓഫ് ദ മാച്ച്.

രണ്ടാം ജഴ്സിയായ ഓറഞ്ച് നിറത്തിലിറങ്ങിയ ഇന്ത്യക്ക് പുതിയ നിറം നിർഭാഗ്യത്തിന്‍റേതായി. വിജയ് ശങ്കറിനു പകരം ഋഷഭ് പന്തിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയായിരുന്നു ഇന്ത്യ ഇറങ്ങിയത്.

റോയ്-ബെയർസ്റ്റോ ആക്രമണം

പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ജേസണ്‍ റോയിയെ ഓപ്പണിംഗിനിറക്കിയ ഇംഗ്ലീഷ് പരീക്ഷണം വിജയം കാണുന്നതാണ് എഗ്ബാസ്റ്റണിൽ കണ്ടത്. റോയ്-ജോണി ബെയർസ്റ്റോ (111 റണ്‍സ്) ഓപ്പണിംഗ് കൂട്ടുകെട്ട് 22 ഓവറിൽ അടിച്ചെടുത്തത് 160 റണ്‍സ്. അതിൽ 66 റണ്‍സ് റോയിയുടെ വകയായിരുന്നു. ഇന്ത്യക്കെതിരേ ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ റിക്കാർഡ് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടാണിത്.


ബെയർസ്റ്റോയുടെ തുടക്കം പരിതാപകരമായിരുന്നു. തുടക്കത്തിൽ അദ്ദേഹം നേടിയ 17 റണ്‍സിൽ 11ഉം എഡ്ജിലൂടെ ലഭിച്ച സമ്മാനമായിരുന്നു. എന്നാൽ, തുടർന്ന് താളം കണ്ടെത്തിയ ബെയർസ്റ്റോ കന്നി ലോകകപ്പ് സെഞ്ചുറി തികച്ചു. ഇന്ത്യയുടെ റിസ്റ്റ് സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹലിനെയും കുൽദീപ് യാദവിനെയും കണക്കിനു ശിക്ഷിച്ചായിരുന്നു ബെയർസ്റ്റോയുടെ മുന്നേറ്റം. കുൽചാ സഖ്യത്തിന്‍റെ ബൗളിംഗ് കണക്ക് 20-0-160-1 ആയിരുന്നു. ബെയർസ്റ്റോ നേടിയ ആറ് സിക്സും കുൽചാ കൂട്ടുകെട്ടിനെതിരേയായിരുന്നു എന്നതും ശ്രദ്ധേയം, ആറു സിക്സും മിഡ് ഓണ്‍, മിഡ് വിക്കറ്റ് മേഖലകളിലൂടെയും. ലോകകപ്പിൽ ഇന്ത്യക്കെതിരേ ഒരു മത്സരത്തിൽ ഏറ്റവും അധികം സിക്സ് നേടുന്നതിൽ രണ്ടാം സ്ഥാനത്ത് എത്തി സ്റ്റോക്സ്.

ജഡേജയുടെ ക്യാച്ച്

ഫീൽഡിംഗിൽ തന്‍റെ ക്ലാസ് വ്യക്തമാക്കുന്നതായിരുന്നു ജേസൺ റോയിയെ പുറത്താക്കാൻ കുൽദീപിന്‍റെ ഓവറിൽ രവീന്ദ്ര ജഡേജ എടുത്ത ബ്ലൈൻഡ് ക്യാച്ച്. ഇന്ത്യക്ക് ബ്രേക്ക് ത്രൂ വേണ്ട അവസരത്തിൽ സർവരെയും ഞെട്ടിച്ചുള്ള ഒരു അത്യുജ്വല ഫ്രണ്ട് ഡൈവിംഗ് ക്യാച്ചിലൂടെ റോയിയെ ജഡേജ പറഞ്ഞയച്ചു. കേദാർ ജാദവിനു പകരമായാണ് ജഡേജ ആദ്യം മൈതാനത്ത് എത്തിയത്. കെ.എൽ. രാഹുൽ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ വീണ് മൈതാനം വിടേണ്ടിവന്നതോടെ ജഡേജ ഫീൽഡിൽ തുടരുകയായിരുന്നു.

സ്റ്റോക്സിന്‍റെ റിവേഴ്സ് സ്വീപ്പ്

ഇംഗ്ലണ്ട് പരാജയപ്പെട്ട രണ്ട് മത്സരങ്ങളിലും 82*, 89 എന്നിങ്ങനെയായിരുന്നു ബെൻ സ്റ്റോക്സിന്‍റെ സ്കോർ. ഇന്നലെ ഇന്ത്യക്കെതിരേയും സ്റ്റോക്സ് തകർത്തടിച്ചു. ചാഹലിനെ റിവേഴ്സ് സ്വീപ്പിലൂടെ സിക്സർ പറത്തി തന്‍റെ കരുത്ത് വ്യക്തമാക്കിയ ഇംഗ്ലീഷ് ഓൾ റൗണ്ടർ 54 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും അടക്കം 79 റണ്‍സ് അടിച്ചെടുത്തു. സ്റ്റോക്സിന്‍റെ തുടർച്ചയായ മൂന്നാം അർധശതകമായിരുന്നു അത്. സ്റ്റോക്സും റൂട്ടും (44 റണ്‍സ്) ചേർന്ന് നാലാം വിക്കറ്റിൽ 63 പന്തിൽ 70 റണ്‍സ് നേടി. അതോടെ ഇംഗ്ലണ്ടിന്‍റെ റണ്‍റേറ്റ് ആറിനു മുകളിലേക്ക് വീണ്ടുമെത്തി.

ചാഹലിനു നാണക്കേട് റിക്കാർഡ്

ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും അധികം റണ്‍സ് വഴങ്ങിയ ഇന്ത്യൻ ബൗളർ എന്ന നാണക്കേടിന്‍റെ റിക്കാർഡ് ഇനി യുസ്‌വേന്ദ്ര ചാഹലിന്. 10 ഓവറിൽ 88 റണ്‍സ് ആണ് ചാഹൽ ഇന്നലെ വഴങ്ങിയത്. വിക്കറ്റ് നേടാൻ സാധിച്ചുമില്ല. 2003 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരേ ജവഗൽ ശ്രീനാഥ് 10 ഓവറിൽ വഴങ്ങിയ 87 റണ്‍സ് ഇതോടെ പിന്തള്ളപ്പെട്ടു.

ദ്രാവിഡിനെ പിന്തള്ളി കോഹ്‌ലി

കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തിൽത്തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. മൂന്നാം ഓവറിന്‍റെ മൂന്നാം പന്തിൽ ഓപ്പണർ കെ.എൽ. രാഹുൽ (പൂജ്യം) ക്രിസ് വോക്സിനു റിട്ടേണ്‍ ക്യാച്ച് നല്കി മടങ്ങി. ഫീൽഡിനിടെ പരിക്കേറ്റ മൈതാനം വിട്ട രാഹുൽ ബാറ്റിംഗിനായ് ആയിരുന്നു പിന്നീട് തിരിച്ചെത്തിയത്. രണ്ടാം വിക്കറ്റിൽ രോഹിത് ശർമ - വിരാട് കോഹ്‌ലി കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. കോഹ്‌ലി ഈ ലോകകപ്പിൽ നേടുന്ന തുടർച്ചയായ അഞ്ചാം അർധശതകം സ്വന്തമാക്കി. ഇന്ത്യക്കായി ഏറ്റവും അധികം അർധസെഞ്ചുറി നേടിയ റിക്കാർഡിൽ രാഹുൽ ദ്രാവിഡിനെ (94) പിന്തള്ളി രണ്ടാം സ്ഥാനത്ത് വിരാട് എത്തി. സച്ചിൻ തെണ്ടുൽക്കറാണ് (145) ഒന്നാമത്.

രോഹിത് - കോഹ്‌ലി സഖ്യം ഇന്ത്യക്കായി ഏറ്റവും അധികം സെഞ്ചുറി കൂട്ടുകെട്ട് നേടുന്നതിൽ രണ്ടാം സ്ഥാനത്ത് എത്തി, 17 എണ്ണം. സൗരവ് ഗാംഗുലി - സച്ചിൻ (26) സഖ്യമാണ് ഒന്നാമത്. രോഹിത്-കോഹ്‌ലി കൂട്ടുകെട്ട് 138 റണ്‍സ് ആണ് ഇന്നലെ നേടിയത്. 66 റണ്‍സ് സ്വന്തമാക്കിയ കോഹ്‌ലിയെ പ്ലങ്കെറ്റ് മടക്കി. ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടിൽ ഏറ്റവും അധികം റണ്‍സ് നേടുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡും കോഹ്‌ലി ഇന്നലെ സ്വന്തമാക്കി. ദ്രാവിഡിന്‍റെ (1238) പേരിലായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.

രോഹിതിന്‍റെ സെഞ്ചുറി

109 പന്തിൽ 102 റണ്‍സ് നേടിയ രോഹിത് ശർമ പൊരുതിനോക്കിയെങ്കിലും ജയം അകന്നുനിന്നു. സെഞ്ചുറി നേടിയിട്ടും രോഹിത് സിക്സർ പറത്താത്ത ആദ്യ ഇന്നിംഗ്സ് ആയിരുന്നു ഇന്നലത്തേത്. ഇന്ത്യൻ ഓപ്പണറുടെ 25-ാം ഏകദിന സെഞ്ചുറിയായിരുന്നു. ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും അധികം സെഞ്ചുറി നേടുന്നതിൽ സൗരവ് ഗാംഗുലിക്കൊപ്പം (നാല്) രണ്ടാം സ്ഥാനത്ത് എത്തി രോഹിത്. സച്ചിൻ (ആറ്) ആണ് ഒന്നാമത്.

ഷാമി ഇഫക്ട്

തുടർച്ചയായ മൂന്നാം മത്സരത്തിലും നാലിലധികം വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷാമി റിക്കാർഡ് കുറിച്ചു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ബൗളറാണ് ഷാമി. 2011ൽ പാക്കിസ്ഥാന്‍റെ ഷാഹിദ് അഫ്രീദിയാണ് മുന്പ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്നലെ ഷാമിയുടെ ബൗളിംഗ് കണക്ക് 10-1-69-5 ആയിരുന്നു. ഇംഗ്ലീഷ് ക്യാപ്റ്റൻ ഇയോൻ മോർഗനെ പുറത്താക്കിയ ഷാമി ആ ഓവർ മെയ്ഡനും ആക്കി. ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക് മോർഗനെ വീഴ്ത്തിയത് മനപാഠമാക്കിയാണ് ഇന്ത്യ ഇറങ്ങിയതെന്ന് പറഞ്ഞാൽ തെറ്റില്ല. കാരണം, 140 കിലോമീറ്റർ വേഗത്തിലുള്ള ഒരു ഷോർട്ട് ബോളിലായിരുന്നു മോർഗൻ ഫൈൻ ലെഗിൽ കേദാർ ജാദവിന്‍റെ മികച്ചൊരു ക്യാച്ചിലൂടെ പുറത്തായത്. അതോടെ ഇംഗ്ലണ്ടിന്‍റെ റണ്‍റേറ്റ് ആറിനു താഴേക്ക് പതിച്ചു.

അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇൻഡീസിനും എതിരേ നാല് വിക്കറ്റ് വീഴ്ത്തിയ ഷാമി ഇതോടെ മൂന്ന് മത്സരങ്ങളിൽനിന്ന് 13 വിക്കറ്റ് സ്വന്തമാക്കി.

സ്കോർബോർഡ്

ടോസ്: ഇംഗ്ലണ്ട്
ഇംഗ്ലണ്ട് ബാറ്റിംഗ്: ജേസണ്‍ റോയ് സി ജഡേജ ബി കുൽദീപ് 66, ബെയർസ്റ്റോ സി പന്ത് ബി ഷാമി 111, റൂട്ട് സി ഹാർദിക് ബി ഷാമി 44, മോർഗൻ സി കേദാർ ബി ഷാമി 1, സ്റ്റോക്സ് സി ജഡേജ ബി ബുംറ 79, ബട്‌ലർ സി ആൻഡ് ബി ഷാമി 20, വോക്സ് സി രോഹിത് ബി ഷാമി 7, പ്ലങ്കെറ്റ് നോട്ടൗട്ട് 1, ആർച്ചർ നോട്ടൗട്ട് 0, എക്സ്ട്രാസ് 8, ആകെ 50 ഓവറിൽ ഏഴിന് 337.
വിക്കറ്റ് വീഴ്ച: 160/1, 205/2, 207/3, 277/4, 310/5, 319/6, 336/7.
ബൗളിംഗ്: ഷാമി 10-1-69-5, ബുംറ 10-1-44-1, ചാഹൽ 10-0-88-0, ഹാർദിക് 10-0-60-0, കുൽദീപ് 10-0-72-1.

ഇന്ത്യ ബാറ്റിംഗ്: കെ.എൽ. രാഹുൽ സി ആൻഡ് ബി വോക്സ് 0, രോഹിത് സി ബട്‌ലർ ബി വോക്സ് 102, കോഹ്‌ലി സി വിൻസി ബി പ്ലങ്കെറ്റ് 66, പന്ത് സി വോക്സ് ബി പ്ലങ്കെറ്റ് 32, ഹാർദിക് സി വിൻസി ബി പ്ലങ്കെറ്റ് 45, ധോണി നോട്ടൗട്ട് 42, കേദാർ ജാദവ് നോട്ടൗട്ട് 12, എക്സ്ട്രാസ് 7, ആകെ 50 ഓവറിൽ അഞ്ചിന് 306.
വിക്കറ്റ് വീഴ്ച: 8/1, 146/2, 198/3, 226/4, 267/5.
ബൗളിംഗ്: വോക്സ് 10-3-58-3, ആർച്ചർ 10-0-45-0, പ്ലങ്കെറ്റ് 10-0-55-3, വുഡ് 10-0-73-0, ആദിൽ റഷീദ് 6-0-40-0, സ്റ്റോക്സ് 4-0-34-0.