അമൃത്സർ: പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു കടത്തിയ 532 കിലോ ഹെറോയിൻ അട്ടാരി അതിർത്തിയിൽ കസ്റ്റംസ് പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ 2,700 കോടി രൂപ വിലവരും. കാഷ്മീർ താഴ്വരയിലുള്ള ലഹരിക്കടത്ത് സംഘമാണ് മയക്കുമരുന്ന് കടത്തിനു പിന്നിലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പാക്കിസ്ഥാനിൽനിന്ന് കല്ലുപ്പുമായി എത്തിയ ട്രക്കിൽനിന്നാണ് ഹെറോയിൻ കണ്ടെത്തിയത്. കാഷ്മീരിൽനിന്ന് ലഹരികടത്ത് സംഘ തലവനെയും അമൃത്സറിൽനിന്നു കല്ലുപ്പ് ഇറക്കമതി ചെയ്തയാളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.\ ഹെറോയിനൊപ്പം 52 കിലോ ലഹരിവസ്തുവും കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിൽനിന്ന് ചരക്കു നീക്കം നടക്കുന്ന ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റിൽ രണ്ടു ദിവസം മുന്പാണ് കല്ലുപ്പു കയറ്റി ട്രക്ക് എത്തിത്. കല്ലുപ്പു ചാക്കുകൾക്ക് അടിയിൽ ഒളിപ്പിച്ച നിലയിലാണ് ഹെറോയിൻ കണ്ടെത്തിയതെന്ന് കസ്റ്റംസ് (പ്രിവന്റീവ്) കമ്മീഷണർ ദീപക് കുമാർ ഗുപ്ത പറഞ്ഞു. കസ്റ്റംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാഷ്മീർ പോലീസിന്റെ സഹായത്തോടെയാണ് കള്ളക്കടത്ത് സംഘത്തിന്റെ തലവൻ താരിഖ് അഹമ്മദിനെ ഹന്ദ്വാരയിൽനിന്ന് അറസ്റ്റ് ചെയ്തത്. കല്ലുപ്പ് ഇറക്കുമതി നടത്തിയാളെയും ചോദ്യം ചെയ്തു വരുന്നതായി കസ്റ്റംസ് അറിയിച്ചു.
പാക്കിസ്ഥാനിൽനിന്ന് കല്ലുപ്പുമായി എത്തിയ ട്രക്കിൽനിന്നാണ് ഹെറോയിൻ കണ്ടെത്തിയത്. കാഷ്മീരിൽനിന്ന് ലഹരികടത്ത് സംഘ തലവനെയും അമൃത്സറിൽനിന്നു കല്ലുപ്പ് ഇറക്കമതി ചെയ്തയാളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.\ ഹെറോയിനൊപ്പം 52 കിലോ ലഹരിവസ്തുവും കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിൽനിന്ന് ചരക്കു നീക്കം നടക്കുന്ന ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റിൽ രണ്ടു ദിവസം മുന്പാണ് കല്ലുപ്പു കയറ്റി ട്രക്ക് എത്തിത്. കല്ലുപ്പു ചാക്കുകൾക്ക് അടിയിൽ ഒളിപ്പിച്ച നിലയിലാണ് ഹെറോയിൻ കണ്ടെത്തിയതെന്ന് കസ്റ്റംസ് (പ്രിവന്റീവ്) കമ്മീഷണർ ദീപക് കുമാർ ഗുപ്ത പറഞ്ഞു. കസ്റ്റംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാഷ്മീർ പോലീസിന്റെ സഹായത്തോടെയാണ് കള്ളക്കടത്ത് സംഘത്തിന്റെ തലവൻ താരിഖ് അഹമ്മദിനെ ഹന്ദ്വാരയിൽനിന്ന് അറസ്റ്റ് ചെയ്തത്. കല്ലുപ്പ് ഇറക്കുമതി നടത്തിയാളെയും ചോദ്യം ചെയ്തു വരുന്നതായി കസ്റ്റംസ് അറിയിച്ചു.