പൂനെ: മഹാരാഷ്ട്രയിലെ കോന്ദ്വയിൽ ആൽക്കൺ സ്റ്റൈലസ് എന്ന കെട്ടിടസമുച്ചയത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് 15 പേർ മരിച്ച സംഭവത്തിൽ ആൽക്കൺ ലാൻഡ്മാർക്സ് കന്പനിയുടെ പാർട്ണർമാരായ വിപുൽ അഗർവാൾ, വിവേക് അഗർവാൾ എന്നിവരെ ജൂലൈ രണ്ടുവരെ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
22 അടി ഉയരമുള്ള കെട്ടിടത്തിന്റെ ചുറ്റിനുമുള്ള പ്രദേശം ഇടിഞ്ഞുവീണ് കെട്ടിടനിർമാണത്തൊഴിലാളികൾ താമസിക്കുന്ന ടെന്റുകളിലേക്ക് വീഴുകയായിരുന്നു. കെട്ടിടം നിർമിച്ച ആൽക്കൺ ലാൻഡ് മാർക്, കാഞ്ചൻ റോയൽ എക്സോട്ടിക എന്നീ കെട്ടിട നിർമാണ കന്പനികൾക്കെതിരേ കൊലക്കുറ്റത്തിനാണു കേസെടുത്തിരിക്കുന്നത്.
22 അടി ഉയരമുള്ള കെട്ടിടത്തിന്റെ ചുറ്റിനുമുള്ള പ്രദേശം ഇടിഞ്ഞുവീണ് കെട്ടിടനിർമാണത്തൊഴിലാളികൾ താമസിക്കുന്ന ടെന്റുകളിലേക്ക് വീഴുകയായിരുന്നു. കെട്ടിടം നിർമിച്ച ആൽക്കൺ ലാൻഡ് മാർക്, കാഞ്ചൻ റോയൽ എക്സോട്ടിക എന്നീ കെട്ടിട നിർമാണ കന്പനികൾക്കെതിരേ കൊലക്കുറ്റത്തിനാണു കേസെടുത്തിരിക്കുന്നത്.