കാബൂൾ: കാണ്ഡഹാർ പ്രവിശ്യയിലെ മാരുഫ് ജില്ലയിൽ ഗവർണറുടെ ഓഫീസ് വളപ്പിൽ താലിബാൻ നടത്തിയ ബോംബ് സ്ഫോടനത്തിൽ അഫ്ഗാൻ തെരഞ്ഞെടുപ്പു കമ്മീഷനിലെ എട്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 11 സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവഹാനി നേരിട്ടിട്ടുണ്ട്. 27 പേർക്കു പരിക്കേറ്റു.
സ്ഫോടകവസ്തു നിറച്ച നാല് വാഹനങ്ങൾ കോന്പൗണ്ടിലേക്ക് ഓടിച്ചുകയറ്റി അക്രമികൾ സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ വക്താവ് ക്വാറി യൂസഫ് അഹമ്മദി പുറപ്പെടുവിച്ച പ്രസ്താവനയിൽ 57 പേർ കൊല്ലപ്പെട്ടെന്ന് അവകാശവാദമുന്നയിച്ചു.
അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് താലിബാൻ പ്രതിനിധികൾ ദോഹയിൽ ചർച്ച നടത്തുന്നതിനിടെയാണ് ആക്രമണം.
സ്ഫോടകവസ്തു നിറച്ച നാല് വാഹനങ്ങൾ കോന്പൗണ്ടിലേക്ക് ഓടിച്ചുകയറ്റി അക്രമികൾ സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ വക്താവ് ക്വാറി യൂസഫ് അഹമ്മദി പുറപ്പെടുവിച്ച പ്രസ്താവനയിൽ 57 പേർ കൊല്ലപ്പെട്ടെന്ന് അവകാശവാദമുന്നയിച്ചു.
അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് താലിബാൻ പ്രതിനിധികൾ ദോഹയിൽ ചർച്ച നടത്തുന്നതിനിടെയാണ് ആക്രമണം.