റിയോ ഡി ഷാനെറോ: അന്താരാഷ്ട്ര ഫുട്ബോളില്‍ ആരാധകര്‍ക്ക് വല്ലപ്പോഴും കാണാന്‍ അവസരം ലഭിക്കുന്ന ബ്രസീല്‍-അര്‍ജന്റീന പോരാട്ടം കോപ്പ അമേരിക്കയില്‍. സെമി ഫൈനലിലാണ് ആവേശം നിറഞ്ഞ ബ്രസീല്‍-അര്‍ജന്റീന മത്സരം. ബുധനാഴ്ച രാവിലെ ആറിനാണ് ഈ ആവേശപോരാട്ടം. മാറക്കാനയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത അര്‍ജന്റീന എതിരില്ലാത്ത രണ്ടു ഗോളിന് വെനസ്വേലയെ തോല്പിച്ചു. 2014ലെ ലോകകപ്പ് ഫൈനലിലെ പരാജയത്തിനുശേഷം മാറക്കാനയില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരമായിരുന്നു.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ നേടിയ ലൗതാരോ മാര്‍ട്ടിനസ് അര്‍ജന്റീനയെ പത്താം മിനിറ്റില്‍ മുന്നിലെത്തിച്ചു. ലയണൽ മെസിയുടെ കോർണർകിക്കിനൊടുവിൽ സെര്‍ജിയോ അഗ്വേറോയുടെ പാസില്‍ ബാക് ഹീല്‍ ഷോട്ടിലൂടെയാണ് വലകുലുക്കിയത്. 74-ാം മിനിറ്റില്‍ അര്‍ജന്റീന ജയം ഉറപ്പാക്കി. പകരക്കാനായി ഇറങ്ങിയ ജിയോവനി ലോ സെല്‍സോയാണ് വിജയം ഉറപ്പിച്ചത്. അഗ്വേറോ ആദ്യം വലയിലേക്ക് പായിച്ച ഷോട്ട് വെനസ്വേല ഗോള്‍കീപ്പര്‍ വ്യൂല്കര് ഫാരിനെസിന്റെ കൈയില്‍നിന്ന് വഴുതിയപ്പോൾ ലോ സെല്‍സോ വലയിലാക്കി.
മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലി പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന്് കൊളംബിയയെ തോല്‍പ്പിച്ചു.
സാവോ പോളയില്‍ നടന്ന മത്സരത്തില്‍ മുഴുവന്‍ സമയത്തും അധിക സമയത്തും ഗോള്‍ രഹിത സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്കു കടന്നത്.
കൊളംബിയയുടെ അഞ്ചാമത്തെ കിക്കെടുത്ത വില്യം ടെസിലോയ്ക്കു പന്ത് വലയിലാക്കാനായില്ല. ചിലിയുടെ അഞ്ചാം കിക്ക് അലക്സിസ് സാഞ്ചസ് ലക്ഷ്യത്തിലെത്തിച്ച് ജയം നേടി.
കോപ്പയില്‍ സ്വപ്ന സെമി; ബ്രസീൽ x അർജന്റീന
01:44 AM Jun 30, 2019 | Deepika.com