റോം: മലയാളിയായ മറിയം ത്രേസ്യ ഉൾപ്പെടെ അഞ്ചു വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് കർദിനാൾമാർ ഉൾപ്പെടുന്ന കൺസിസ്റ്ററിയുടെ യോഗം നാളെ സമ്മേളിക്കാൻ മാർപാപ്പ തീരുമാനിച്ചു. വിശുദ്ധപദ പ്രഖ്യാപനത്തിന്റെ തീയതി ഈ യോഗത്തിൽ തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഒക്ടോബറിലായിരിക്കും പ്ര ഖ്യാപനം എന്നാണു സൂചന.
സിസ്റ്റർ മറിയം ത്രേസ്യ ചിറമ്മൽ മങ്കിടിയാൻ (തൃശൂർ), കർദിനാൾ ജോൺ ഹെന്ട്രി ന്യൂമാൻ (ഇംഗ്ലണ്ട്), സിസ്റ്റർ ജ്യൂസെപ്പിന വാന്നിനി (ഇറ്റലി), സിസ്റ്റർ ഡ്യൂൾസ് ലോപ്പസ് പോന്തസ് (ബ്രസീൽ), സിസ്റ്റർ മാർഗരറ്റ് ബേയ്സ് (സ്വിറ്റ്സർലൻഡ്) എന്നിവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനത്തിനാണ് കർദിനാൾമാരുടെ സമിതി ചേരുന്നത്.
വാഴ്ത്തപ്പെട്ട സിസ്റ്റർ മറിയം ത്രേസ്യയുടെയും കർദിനാൾ ഹെൻട്രി ന്യൂമാന്റെയും മാധ്യസ്ഥത്താൽ ലഭിച്ച അദ്ഭുത രോഗശാന്തികൾ അംഗീകരിച്ചതായി ഫെബ്രുവരി 12ന് മാർപ്പാപ്പ പ്രത്യേക ഡിക്രിയിലൂടെ പ്രഖ്യാപിച്ചിരുന്നു. സീറോ മലബാർ സഭയിൽ തിരുക്കുടുംബ സന്ന്യാസിനീസഭ സ്ഥാപിച്ച സിസ്റ്റർ മറിയം ത്രേസ്യ ചിറമ്മൽ മങ്കിടിയാൻ തൃശൂർ പുത്തൻചിറയിൽ 1876 ഏപ്രിൽ 26നാണു ജനിച്ചത്. 1926 ജൂൺ എട്ടിന് കുഴിക്കാട്ടുശേരിയിൽവച്ച് അന്തരിച്ചു.
1999 ജൂൺ 28ന് ധന്യ പദവി ലഭിച്ച സിസ്റ്ററിനെ 2000 ഏപ്രിൽ ഒമ്പതിന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തിയത്.
1976നു ശേഷം ബ്രിട്ടനിൽനിന്നു വിശുദ്ധ പദവിയിലെത്തുന്ന ആദ്യവ്യക്തിയാവും വാഴ്ത്തപ്പെട്ട കർദിനാൾ ന്യൂമാൻ. ഇംഗ്ലണ്ടിലെ ബർമിങാം സ്വദേശിയായ കർദിനാൾ ന്യൂമാനെ 2010 സെപ്റ്റംബർ 19ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. വാഴ്ത്തപ്പെട്ട ജോൺ ഒഗിൽവിയെ 1976-ൽ അന്നത്തെ മാർപാപ്പയായിരുന്ന വിശുദ്ധ പോൾ ആറാമനാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. അതിനുമുമ്പ് 1970-ൽ 40 രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു.
ബ്രസീലിയൻ സന്യാസിനിയായ വാഴ്ത്തപ്പെട്ട ഡ്യൂൾസി മിഷണറി സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസപ്ഷൻ ഓഫ് ദ മദർ ഓഫ് ഗോഡ് എന്ന സന്യാസിനീ സഭാംഗമാണ്.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാംസഭാംഗമാണ് സ്വിറ്റ്സർലൻഡ് സ്വദേശിയായ സന്യാസിനി മാർഗരറ്റ് ബേയ്സ്.
ഡോട്ടേഴ്സ് ഓഫ് സെന്റ് കാമില്ലസ് സന്യാസിനി സഭാ സ്ഥാപകയാണ് ഇറ്റാലിയൻ സന്യാസിനിയായ വാഴ്ത്തപ്പെട്ട സിസ്റ്റർ ജ്യൂസെപ്പിന വാന്നിനി.
സിസ്റ്റർ മറിയം ത്രേസ്യ ചിറമ്മൽ മങ്കിടിയാൻ (തൃശൂർ), കർദിനാൾ ജോൺ ഹെന്ട്രി ന്യൂമാൻ (ഇംഗ്ലണ്ട്), സിസ്റ്റർ ജ്യൂസെപ്പിന വാന്നിനി (ഇറ്റലി), സിസ്റ്റർ ഡ്യൂൾസ് ലോപ്പസ് പോന്തസ് (ബ്രസീൽ), സിസ്റ്റർ മാർഗരറ്റ് ബേയ്സ് (സ്വിറ്റ്സർലൻഡ്) എന്നിവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനത്തിനാണ് കർദിനാൾമാരുടെ സമിതി ചേരുന്നത്.
വാഴ്ത്തപ്പെട്ട സിസ്റ്റർ മറിയം ത്രേസ്യയുടെയും കർദിനാൾ ഹെൻട്രി ന്യൂമാന്റെയും മാധ്യസ്ഥത്താൽ ലഭിച്ച അദ്ഭുത രോഗശാന്തികൾ അംഗീകരിച്ചതായി ഫെബ്രുവരി 12ന് മാർപ്പാപ്പ പ്രത്യേക ഡിക്രിയിലൂടെ പ്രഖ്യാപിച്ചിരുന്നു. സീറോ മലബാർ സഭയിൽ തിരുക്കുടുംബ സന്ന്യാസിനീസഭ സ്ഥാപിച്ച സിസ്റ്റർ മറിയം ത്രേസ്യ ചിറമ്മൽ മങ്കിടിയാൻ തൃശൂർ പുത്തൻചിറയിൽ 1876 ഏപ്രിൽ 26നാണു ജനിച്ചത്. 1926 ജൂൺ എട്ടിന് കുഴിക്കാട്ടുശേരിയിൽവച്ച് അന്തരിച്ചു.
1999 ജൂൺ 28ന് ധന്യ പദവി ലഭിച്ച സിസ്റ്ററിനെ 2000 ഏപ്രിൽ ഒമ്പതിന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തിയത്.
1976നു ശേഷം ബ്രിട്ടനിൽനിന്നു വിശുദ്ധ പദവിയിലെത്തുന്ന ആദ്യവ്യക്തിയാവും വാഴ്ത്തപ്പെട്ട കർദിനാൾ ന്യൂമാൻ. ഇംഗ്ലണ്ടിലെ ബർമിങാം സ്വദേശിയായ കർദിനാൾ ന്യൂമാനെ 2010 സെപ്റ്റംബർ 19ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. വാഴ്ത്തപ്പെട്ട ജോൺ ഒഗിൽവിയെ 1976-ൽ അന്നത്തെ മാർപാപ്പയായിരുന്ന വിശുദ്ധ പോൾ ആറാമനാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. അതിനുമുമ്പ് 1970-ൽ 40 രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു.
ബ്രസീലിയൻ സന്യാസിനിയായ വാഴ്ത്തപ്പെട്ട ഡ്യൂൾസി മിഷണറി സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസപ്ഷൻ ഓഫ് ദ മദർ ഓഫ് ഗോഡ് എന്ന സന്യാസിനീ സഭാംഗമാണ്.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാംസഭാംഗമാണ് സ്വിറ്റ്സർലൻഡ് സ്വദേശിയായ സന്യാസിനി മാർഗരറ്റ് ബേയ്സ്.
ഡോട്ടേഴ്സ് ഓഫ് സെന്റ് കാമില്ലസ് സന്യാസിനി സഭാ സ്ഥാപകയാണ് ഇറ്റാലിയൻ സന്യാസിനിയായ വാഴ്ത്തപ്പെട്ട സിസ്റ്റർ ജ്യൂസെപ്പിന വാന്നിനി.