ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഡൽഹിയിലെ ഒൗദ്യോഗിക വസതി വിട്ടു. സഫ്ദർജംഗ് റോഡിലെ എട്ടാം നന്പർ വസതിയിൽ താമസം മാറിയതായി സുഷമ തന്നെയാണു ട്വിറ്ററിലൂടെ അറിയിച്ചത്.
പഴയ മേൽവിലാസത്തിലും ഫോണ് നന്പരുകളിലും ഇനി തന്നെ ബന്ധപ്പെടാനാകില്ലെന്നും സുഷമ അറിയിച്ചു. എന്നാൽ സ്വകാര്യ വസതിയുടെ വിലാസമോ പുതിയ ഫോണ് നന്പരോ നൽകിയതുമില്ല.
ആദ്യ മോദി സർക്കാരിലെ ജനപ്രിയ മന്ത്രിയായിരുന്ന സുഷമ വിദേശ ഇന്ത്യക്കാരുടെ പ്രശ്ന പരിഹാരങ്ങൾക്കായി മുൻകൈയെടുത്തിരുന്നു. 67 വയസുള്ള സുഷമ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ആരോഗ്യ കാരണങ്ങളാലാണു പിന്മാറ്റമെന്നായിരുന്നു വിശദീകരണം.
സുപ്രീംകോടതിയിലെ മുതിർന്ന ക്രിമിനൽ വക്കീലായ സ്വരാജ് കൗശലാണ് ഭർത്താവ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണറും അഡ്വക്കറ്റ് ജനറലുമായിരുന്നു ഇദ്ദേഹം. 34-ാം വയസിൽ അഡ്വക്കറ്റ് ജനറലും 1990ൽ 37-ാം വയസിൽ മിസോറാം ഗവർണറുമായി. സ്വരാജും സുഷമയും ഒരേസമയം രാജ്യസഭാംഗങ്ങളുമായിരുന്നു.
പഴയ മേൽവിലാസത്തിലും ഫോണ് നന്പരുകളിലും ഇനി തന്നെ ബന്ധപ്പെടാനാകില്ലെന്നും സുഷമ അറിയിച്ചു. എന്നാൽ സ്വകാര്യ വസതിയുടെ വിലാസമോ പുതിയ ഫോണ് നന്പരോ നൽകിയതുമില്ല.
ആദ്യ മോദി സർക്കാരിലെ ജനപ്രിയ മന്ത്രിയായിരുന്ന സുഷമ വിദേശ ഇന്ത്യക്കാരുടെ പ്രശ്ന പരിഹാരങ്ങൾക്കായി മുൻകൈയെടുത്തിരുന്നു. 67 വയസുള്ള സുഷമ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ആരോഗ്യ കാരണങ്ങളാലാണു പിന്മാറ്റമെന്നായിരുന്നു വിശദീകരണം.
സുപ്രീംകോടതിയിലെ മുതിർന്ന ക്രിമിനൽ വക്കീലായ സ്വരാജ് കൗശലാണ് ഭർത്താവ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണറും അഡ്വക്കറ്റ് ജനറലുമായിരുന്നു ഇദ്ദേഹം. 34-ാം വയസിൽ അഡ്വക്കറ്റ് ജനറലും 1990ൽ 37-ാം വയസിൽ മിസോറാം ഗവർണറുമായി. സ്വരാജും സുഷമയും ഒരേസമയം രാജ്യസഭാംഗങ്ങളുമായിരുന്നു.