ലക്നൗ: സർവ സ്വാതന്ത്ര്യത്തോടെയും അക്രമികൾ യുപിയിൽ വിലസി നടക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി . സംസ്ഥാനമെന്പാടും വർധിച്ചുവരുന്ന അക്രമസംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് യോഗി ആദിത്യനാഥ് സർക്കാരിനെ പ്രിയങ്ക നിശിതമായി വിമർശിച്ചത്.
അക്രമസംഭവങ്ങൾ കേട്ടഭാവംപോലും നടിക്കാതെയാണ് സർക്കാരിക്കുന്നത്. കുറ്റകൃത്യങ്ങൾ പെരുകുന്പോൾ മുഖ്യമന്ത്രി കുറ്റവാളികൾക്കു കുടപിടിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. അതേസമയം,ബിജെപി സർക്കാർ അധികാരമേറ്റശേഷം അക്രമികളുടെ ശൃംഖല തകർത്തുവെന്ന് നിയമമന്ത്രി ബ്രിജേഷ് പതക് പ്രതികരിച്ചു.
പ്രിയങ്കയുടെ ആരോപണങ്ങൾക്ക് യുപി പോലീസ് ട്വിറ്ററിൽ മറുപടി അയച്ചു. രണ്ടു വർഷത്തിനിടെ 9,925 കുറ്റവാളികളെ അറസ്റ്റ് ചെയ്തു. 81 അക്രമികൾ കൊല്ലപ്പെട്ടു. അനധികൃതമായുള്ള 200 കോടി രൂപ കണ്ടെടുത്തെന്നും പോലീസ് ട്വീറ്റ് ചെയ്തു.
അക്രമസംഭവങ്ങൾ കേട്ടഭാവംപോലും നടിക്കാതെയാണ് സർക്കാരിക്കുന്നത്. കുറ്റകൃത്യങ്ങൾ പെരുകുന്പോൾ മുഖ്യമന്ത്രി കുറ്റവാളികൾക്കു കുടപിടിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. അതേസമയം,ബിജെപി സർക്കാർ അധികാരമേറ്റശേഷം അക്രമികളുടെ ശൃംഖല തകർത്തുവെന്ന് നിയമമന്ത്രി ബ്രിജേഷ് പതക് പ്രതികരിച്ചു.
പ്രിയങ്കയുടെ ആരോപണങ്ങൾക്ക് യുപി പോലീസ് ട്വിറ്ററിൽ മറുപടി അയച്ചു. രണ്ടു വർഷത്തിനിടെ 9,925 കുറ്റവാളികളെ അറസ്റ്റ് ചെയ്തു. 81 അക്രമികൾ കൊല്ലപ്പെട്ടു. അനധികൃതമായുള്ള 200 കോടി രൂപ കണ്ടെടുത്തെന്നും പോലീസ് ട്വീറ്റ് ചെയ്തു.