ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ “ഒരു രാജ്യം ഒരു റേഷൻ കാർഡ്’’ പദ്ധതി നടപ്പാക്കാൻ സംസ്ഥനങ്ങൾക്ക് ഒരു വർഷത്തെ സാവകാശം നല്കിയതായി കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാൻ. അടുത്ത വർഷം ജൂൺ 30ന് പദ്ധതി രാജ്യവ്യാപകമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.
പദ്ധതിപ്രകാരം രാജ്യത്തെ ഏതു റേഷൻ കടയിൽനിന്നും ഗുണഭോക്താക്കൾക്കു സാധനങ്ങൾ വാങ്ങാം. മറ്റൊരു സ്ഥലത്തേക്കു താമസം മാറുന്നതിന്റെ പേരിൽ ആളുകൾക്കു റേഷൻ വിഹിതം നിഷേധിക്കപ്പെടുന്നതിന് ഇതോടെ പരിഹാരമാകും. വ്യജകാർഡുകളുടെ ഉപയോഗം തടയാനും ഏകീകൃത റേഷൻ കാർഡ് സംവിധാനം നടപ്പിലാകുന്നതോടെ സാധിക്കും. ഫോർട്ടിഫൈഡ് അരി റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന പദ്ധതിയും ആരംഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതിപ്രകാരം രാജ്യത്തെ ഏതു റേഷൻ കടയിൽനിന്നും ഗുണഭോക്താക്കൾക്കു സാധനങ്ങൾ വാങ്ങാം. മറ്റൊരു സ്ഥലത്തേക്കു താമസം മാറുന്നതിന്റെ പേരിൽ ആളുകൾക്കു റേഷൻ വിഹിതം നിഷേധിക്കപ്പെടുന്നതിന് ഇതോടെ പരിഹാരമാകും. വ്യജകാർഡുകളുടെ ഉപയോഗം തടയാനും ഏകീകൃത റേഷൻ കാർഡ് സംവിധാനം നടപ്പിലാകുന്നതോടെ സാധിക്കും. ഫോർട്ടിഫൈഡ് അരി റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന പദ്ധതിയും ആരംഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു.