ഒസാക്ക: സൗദി സ്വദേശിയായ വിമത മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതിൽ തനിക്കു വളരെ രോഷമുണ്ടെന്നും എന്നാൽ, കൊലപാതകത്തിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പങ്കിലേക്ക് ആരും വിരൽ ചൂണ്ടിയിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ജി20 ഉച്ചകോടിയുടെ ഭാഗമായി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നല്കുകയായിരുന്നു. ഖഷോഗി വധം രാജകുമാരനുമായി ചർച്ച ചെയ്തോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. സൗദിയുടെ ഭാവി രാജാവിനു നേർക്ക് ആരും വിരൽചൂണ്ടിയിട്ടില്ലെന്നു ട്രംപ് പറഞ്ഞു.
അടുത്തിടെ പുറത്തുവന്ന യുഎൻ റിപ്പോർട്ടിൽ ഖഷോഗി വധത്തിൽ മുഹമ്മദ് ബിൻ സൽമാനു പങ്കുണ്ടെന്നു കുറ്റപ്പെടുത്തിയിരുന്നു. രാജകുമാരന്റെ വിമർശകനായിരുന്ന ഖഷോഗി തുർക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോൺസുലേറ്റിൽവച്ചാണു കൊലചെയ്യപ്പെട്ടത്. മൃതദേഹം നശിപ്പിച്ചുകളഞ്ഞു.
ജി20 ഉച്ചകോടിയുടെ ഭാഗമായി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നല്കുകയായിരുന്നു. ഖഷോഗി വധം രാജകുമാരനുമായി ചർച്ച ചെയ്തോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. സൗദിയുടെ ഭാവി രാജാവിനു നേർക്ക് ആരും വിരൽചൂണ്ടിയിട്ടില്ലെന്നു ട്രംപ് പറഞ്ഞു.
അടുത്തിടെ പുറത്തുവന്ന യുഎൻ റിപ്പോർട്ടിൽ ഖഷോഗി വധത്തിൽ മുഹമ്മദ് ബിൻ സൽമാനു പങ്കുണ്ടെന്നു കുറ്റപ്പെടുത്തിയിരുന്നു. രാജകുമാരന്റെ വിമർശകനായിരുന്ന ഖഷോഗി തുർക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോൺസുലേറ്റിൽവച്ചാണു കൊലചെയ്യപ്പെട്ടത്. മൃതദേഹം നശിപ്പിച്ചുകളഞ്ഞു.