ന്യൂഡൽഹി: കേരളത്തിലെ പ്രളയബാധിത മേഖലയിലെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ലോകബാങ്കിന്റെ 250 മില്യണ് യുഎസ് ഡോളറിന്റെ (1726 കോടി രൂപ) വായ്പ. ഇതു സംബന്ധിച്ച കരാറിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ലോകബാങ്ക് പ്രതിനിധികളും ഇന്നലെ ഡൽഹിയിൽ ചടങ്ങിൽ ഒപ്പുവച്ചു. വായ്പ യ്ക്ക് 1.25 ശതമാനമാണ് വർഷി ക പലിശ. മുപ്പതു വർഷം കൊ ണ്ട് അടച്ചു തീർക്കണം.
"ക്ലൈമറ്റ് റിസിലിയൻസ് പ്രോഗ്രാ’മിലൂടെ ജലവിതരണം, ജലസേചനം, അഴുക്കുചാൽ പദ്ധതികളുടെ നവീകരണം, കൃഷി എന്നീ മേഖലകളിലേക്കാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്.
2018 ഓഗസ്റ്റിൽ നേരിട്ട പ്രളയത്തിൽ കേരളത്തിലുണ്ടായ നാശനഷ്ടംവിലയിരുത്തിയാണ് ലോകബാങ്ക് സാന്പത്തികസഹായം അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ലോകബാങ്ക് പ്രതിനിധികൾ സംസ്ഥാനത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം വാഷിംഗ്ടണിൽ ചേർന്ന ബോർഡ് യോഗം സഹായം അനുവദിക്കാൻ തീരുമാനമെടുത്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിനെയും കേരള സർക്കാരിനെയും ഉൾപ്പെടുത്തി ലോകബാങ്ക് കരാറുണ്ടാക്കിയത്. ധനമന്ത്രാലയത്തിലെ സാന്പത്തിക കാര്യ വിഭാഗം അഡീഷണൽ സെക്രട്ടറി സമീർ കുമാർ ഖരെ, സംസ്ഥാന സർക്കാരിനുവേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷി, ലോകബാങ്കിനു വേണ്ടി ഇന്ത്യയിലെ കണ്ട്രി ഡയറക്ടർ ജുനൈദ് കമാൽ അഹമ്മദ് എന്നിവർ ഒപ്പുവച്ചു.
നദീതട വികസനം, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സുസ്ഥിര കാർഷിക വികസനം, കാർഷിക പദ്ധതികൾക്കുള്ള സഹായം, റോഡ് നിർമാണം തുടങ്ങിയവയാണ് ലോകബാങ്ക് സഹായത്തോടെയുള്ള പുനർനിർമാണത്തിലൂടെ ലക്ഷ്യമാക്കുന്നത്. ദുരന്ത നിവാരണത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസന സേവനങ്ങൾക്ക് ലോകബാങ്കിന്റെ ഇന്ത്യയിലെ ആദ്യ സംസ്ഥാന പങ്കാളിത്ത പദ്ധതിയാണിത്.
ഗതാഗതം, ജീവനോപാധി, നഗരാസൂത്രണം തുടങ്ങിയ മേഖലകളിൽ സംസ്ഥാന പങ്കാളിത്തത്തിലൂടെ കേരളത്തെ സഹായിക്കുകയാണ് ഈ പദ്ധതിയെന്നു ലോകബാങ്ക് കണ്ട്രി ഡയറക്ടർ ജുനൈദ് അഹമ്മദ് വ്യക്തമാക്കി.
കേരള സ്റ്റേറ്റ് ട്രാൻപോർട്ട് പ്രോജക്ട്, ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട്, നാഷണൽ ഹൈഡ്രോളജി പ്രോജക്ട്, നാഷണൽ സൈക്ലോണ് റിസ്ക് മിറ്റിഗേഷൻ പ്രോജക്ട്, കേരള ലോക്കൽ ഗവണ്മെന്റ് ആൻഡ് സർവീസ് ഡെലിവറി പ്രോജക്ട് തുടങ്ങിയ പദ്ധതികൾ ലോകബാങ്ക് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. ഇതു കൂടാതെയാണ് ദുരന്ത നിവാരണത്തിനായി പ്രത്യേക സാന്പത്തിക സഹായം അനുവദിക്കാൻ ലോകബാങ്ക് തയാറായത്.
ലക്ഷ്യമിടുന്ന പദ്ധതികൾ
* നദീതട വികസനവും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തലും; ജലവിതരണം, ശുചിത്വ പ്രവർത്തനങ്ങൾ എന്നിവയുടെ വികസനം
* കാർഷിക മേഖലയിൽ സുസ്ഥിരവും പുനർനിർമാണ പരവുമായ പ്രവർത്തനങ്ങൾ, അഗ്രിക്കൾച്ചറൽ റിസ്ക് ഇൻഷ്വറൻസ് മെച്ചപ്പെടുത്തൽ.
* സുപ്രധാന റോഡ് ശൃംഖലകളിൽ മെച്ചപ്പെട്ട പുനർനിർമാണം
* അപകട സാധ്യത കൂടിയ മേഖലകൾ കണ്ടെത്തുകയും വിവരങ്ങൾ ഏകീകൃത രീതിയിൽ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യൽ
* തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ദുരന്തസാ ധ്യതകൾ കണക്കിലെടുത്തുള്ള ആസൂത്രണം
* സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റ് ശേഷി ശക്തിപ്പെടുത്തൽ
ജിജി ലൂക്കോസ്
"ക്ലൈമറ്റ് റിസിലിയൻസ് പ്രോഗ്രാ’മിലൂടെ ജലവിതരണം, ജലസേചനം, അഴുക്കുചാൽ പദ്ധതികളുടെ നവീകരണം, കൃഷി എന്നീ മേഖലകളിലേക്കാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്.
2018 ഓഗസ്റ്റിൽ നേരിട്ട പ്രളയത്തിൽ കേരളത്തിലുണ്ടായ നാശനഷ്ടംവിലയിരുത്തിയാണ് ലോകബാങ്ക് സാന്പത്തികസഹായം അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ലോകബാങ്ക് പ്രതിനിധികൾ സംസ്ഥാനത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം വാഷിംഗ്ടണിൽ ചേർന്ന ബോർഡ് യോഗം സഹായം അനുവദിക്കാൻ തീരുമാനമെടുത്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിനെയും കേരള സർക്കാരിനെയും ഉൾപ്പെടുത്തി ലോകബാങ്ക് കരാറുണ്ടാക്കിയത്. ധനമന്ത്രാലയത്തിലെ സാന്പത്തിക കാര്യ വിഭാഗം അഡീഷണൽ സെക്രട്ടറി സമീർ കുമാർ ഖരെ, സംസ്ഥാന സർക്കാരിനുവേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷി, ലോകബാങ്കിനു വേണ്ടി ഇന്ത്യയിലെ കണ്ട്രി ഡയറക്ടർ ജുനൈദ് കമാൽ അഹമ്മദ് എന്നിവർ ഒപ്പുവച്ചു.
നദീതട വികസനം, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സുസ്ഥിര കാർഷിക വികസനം, കാർഷിക പദ്ധതികൾക്കുള്ള സഹായം, റോഡ് നിർമാണം തുടങ്ങിയവയാണ് ലോകബാങ്ക് സഹായത്തോടെയുള്ള പുനർനിർമാണത്തിലൂടെ ലക്ഷ്യമാക്കുന്നത്. ദുരന്ത നിവാരണത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസന സേവനങ്ങൾക്ക് ലോകബാങ്കിന്റെ ഇന്ത്യയിലെ ആദ്യ സംസ്ഥാന പങ്കാളിത്ത പദ്ധതിയാണിത്.
ഗതാഗതം, ജീവനോപാധി, നഗരാസൂത്രണം തുടങ്ങിയ മേഖലകളിൽ സംസ്ഥാന പങ്കാളിത്തത്തിലൂടെ കേരളത്തെ സഹായിക്കുകയാണ് ഈ പദ്ധതിയെന്നു ലോകബാങ്ക് കണ്ട്രി ഡയറക്ടർ ജുനൈദ് അഹമ്മദ് വ്യക്തമാക്കി.
കേരള സ്റ്റേറ്റ് ട്രാൻപോർട്ട് പ്രോജക്ട്, ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട്, നാഷണൽ ഹൈഡ്രോളജി പ്രോജക്ട്, നാഷണൽ സൈക്ലോണ് റിസ്ക് മിറ്റിഗേഷൻ പ്രോജക്ട്, കേരള ലോക്കൽ ഗവണ്മെന്റ് ആൻഡ് സർവീസ് ഡെലിവറി പ്രോജക്ട് തുടങ്ങിയ പദ്ധതികൾ ലോകബാങ്ക് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. ഇതു കൂടാതെയാണ് ദുരന്ത നിവാരണത്തിനായി പ്രത്യേക സാന്പത്തിക സഹായം അനുവദിക്കാൻ ലോകബാങ്ക് തയാറായത്.
ലക്ഷ്യമിടുന്ന പദ്ധതികൾ
* നദീതട വികസനവും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തലും; ജലവിതരണം, ശുചിത്വ പ്രവർത്തനങ്ങൾ എന്നിവയുടെ വികസനം
* കാർഷിക മേഖലയിൽ സുസ്ഥിരവും പുനർനിർമാണ പരവുമായ പ്രവർത്തനങ്ങൾ, അഗ്രിക്കൾച്ചറൽ റിസ്ക് ഇൻഷ്വറൻസ് മെച്ചപ്പെടുത്തൽ.
* സുപ്രധാന റോഡ് ശൃംഖലകളിൽ മെച്ചപ്പെട്ട പുനർനിർമാണം
* അപകട സാധ്യത കൂടിയ മേഖലകൾ കണ്ടെത്തുകയും വിവരങ്ങൾ ഏകീകൃത രീതിയിൽ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യൽ
* തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ദുരന്തസാ ധ്യതകൾ കണക്കിലെടുത്തുള്ള ആസൂത്രണം
* സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റ് ശേഷി ശക്തിപ്പെടുത്തൽ
ജിജി ലൂക്കോസ്