ന്യൂഡൽഹി: ഒരു രാജ്യം, ഒരു റേഷൻ കാർഡ് എന്ന പദ്ധതി ഉടൻ നടപ്പിലാക്കുമെന്നു കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി രാംവിലാസ് പസ്വാൻ. കുടിയേറ്റ തൊഴിലാളികളെയും സ്ഥലം മാറ്റമുണ്ടാകുന്ന പാവപ്പെട്ടവരെയും ലക്ഷ്യമിട്ടാണ് പദ്ധതി. സംസ്ഥാന ഭക്ഷ്യ സെക്രട്ടറിമാരുടെയും ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, സെൻട്രൽ ആൻഡ് സ്റ്റേറ്റ് വെയർഹൗസിംഗ് കോർപറേഷൻസ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിനുശേഷമാണ് മന്ത്രി പുതിയ പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്.
രാജ്യത്തെവിടെ ചെന്നാലും അർഹരായവർക്ക് ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്നു പസ്വാൻ ചൂണ്ടിക്കാട്ടി. ഒരു വർഷത്തിനുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കാനാകും. പദ്ധതി നടപ്പിലാക്കുന്നതിന് എല്ലാ റേഷൻ ഷോപ്പുകളിലും പോയിന്റ് ഓഫ് സെയിൽ മെഷീനുകൾ സ്ഥാപിക്കും. ആന്ധ്രപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ മെഷീൻ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ ഇവ സ്ഥാപിക്കാനുള്ള പദ്ധതി ഉൗർജിതമായി നടപ്പിലാക്കുമെന്നും അദ്ദേഹം വിശദമാക്കി.
പദ്ധതി നടപ്പിലാകുന്നതോടെ ഒന്നിൽ കൂടുതൽ റേഷൻ കാർഡുള്ള പ്രശ്നം പരിഹരിക്കാനാകും. കൂടാതെ, ഭക്ഷ്യധാന്യങ്ങൾ മറിച്ചു വിൽക്കുന്നതും അഴിമതിയും ഇല്ലാതാക്കും. ഏത് പൊതുവിതരണ കേന്ദ്രം തെരഞ്ഞെടുക്കണമെന്ന വിഷയത്തിലും ഗുണഭോക്താവിനു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെവിടെ ചെന്നാലും അർഹരായവർക്ക് ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്നു പസ്വാൻ ചൂണ്ടിക്കാട്ടി. ഒരു വർഷത്തിനുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കാനാകും. പദ്ധതി നടപ്പിലാക്കുന്നതിന് എല്ലാ റേഷൻ ഷോപ്പുകളിലും പോയിന്റ് ഓഫ് സെയിൽ മെഷീനുകൾ സ്ഥാപിക്കും. ആന്ധ്രപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ മെഷീൻ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ ഇവ സ്ഥാപിക്കാനുള്ള പദ്ധതി ഉൗർജിതമായി നടപ്പിലാക്കുമെന്നും അദ്ദേഹം വിശദമാക്കി.
പദ്ധതി നടപ്പിലാകുന്നതോടെ ഒന്നിൽ കൂടുതൽ റേഷൻ കാർഡുള്ള പ്രശ്നം പരിഹരിക്കാനാകും. കൂടാതെ, ഭക്ഷ്യധാന്യങ്ങൾ മറിച്ചു വിൽക്കുന്നതും അഴിമതിയും ഇല്ലാതാക്കും. ഏത് പൊതുവിതരണ കേന്ദ്രം തെരഞ്ഞെടുക്കണമെന്ന വിഷയത്തിലും ഗുണഭോക്താവിനു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.