പോര്‍ട്ടോ അലെഗ്രെ: കോപ്പ അമേരിക്ക ഫുട്ബോളിന്റെ ആതിഥേയരായ ബ്രസീല്‍ സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വെനസ്വേലയെ 4-3ന് തകര്‍ത്താണ് അവസാന നാലിലെത്തിയത്. മുഴുവന്‍ സമയത്തും അധിക സമയത്തും ഗോള്‍രഹിത സമനിലയായിരുന്നു.
ഒരിക്കല്‍ക്കൂടി പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാഗ്വെയോടു തോറ്റു പുറത്താകുമെന്നു കരുതിയ ബ്രസീലിനെ ഗോള്‍കീപ്പര്‍ അലിസണ് ആണ് രക്ഷപ്പെടുത്തിയത്. നിര്‍ണായക കിക്ക് വലയിലാക്കി ഗബ്രിയേല്‍ ജീസസ് ബ്രസീലിനെ സെമി ഫൈനലിലെത്തിക്കുകയായിരുന്നു. 2011, 2015 കോപ്പ ടൂര്‍ണമെന്റുകളുടെ ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ബ്രസീലിനെ പരാഗ്വെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തുകയായിരുന്നു.
അവസരങ്ങള്‍ ലഭിച്ചിട്ടും ഗോള്‍ നേടാന്‍ ബ്രസീലിയന്‍ നിരയ്ക്കായില്ല. ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് പരാഗ്വെയ്ക്കായിരുന്നു. ഗുസ്താവോ ഗോമസിന്റെ കിക്ക് അലിസണ് രക്ഷപ്പെടുത്തി. നാലാമത്തെ കിക്കെടുത്ത ബ്രസീലിന്റെ റോബര്‍ട്ടോ ഫിര്‍മിനോയുടെ ഷോട്ട് പുറത്തേക്കായിരുന്നു. പരാഗ്വെയുടെ അവസാന കിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ ഡെര്‍ലിസ് ഗോണ്സാലസിനായില്ല. ബ്രസീലിന്റെ അഞ്ചാം കിക്ക് ഗബ്രിയേല്‍ ജീസസ് വലയിലാക്കി. 58-ാം മിനിറ്റില്‍ ഫാബിയന്‍ ബാല്ബ്യൂന ചുവപ്പ് കാര്‍ഡ് കണ്ടതോടെ പരാഗ്വെ പത്തുപേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്.
മഞ്ഞപ്പട സെമിയിൽ
12:44 AM Jun 29, 2019 | Deepika.com