![മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണി ഭീകരത: മോദി](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_11383810/full.jpg)
ഒസാകോ: മനുഷ്യരാശി നേരിടുന്ന ഏറ്റവുംവലിയ ഭീഷണി ഭീകരതയാണന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ കൊടിയ വിപത്ത് നിഷ്കളങ്കരെ ഇല്ലായ്മ ചെയ്യുക മാത്രമല്ല സാന്പത്തിക വികസനത്തെയും സാമൂഹ്യ സുരക്ഷയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും -ജപ്പാനിലെ ഒസാകയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ അനൗപചാരിക യോഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു.
ഭീകരതയ്്ക്കും വംശീയതയ്ക്കും വേണ്ടിയുള്ള എല്ലാ ഇടപെടലുകളും അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകം നേരിടുന്ന മൂന്നു പ്രധാന വെല്ലുവിളികളിലേക്കു ശ്രദ്ധയൂന്നിയായിരുന്നു മോദിയുടെ പ്രസംഗമെന്നു വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. ലോക വ്യാപാരസംഘടന ശക്തിപ്പെടുത്തണം, ഊർജസുരക്ഷ ഉറപ്പാക്കണം, ഭീകരതയ്ക്കെതിരേ യോജിച്ചു പോരാടണം തുടങ്ങിയ നിർദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവച്ചു.
ഭീകരത ആഗോളതലത്തിലുള്ള ഭീഷണിയാണ്. അന്താരാഷ്ട്രസമൂഹം കൂട്ടായി ഇതിനെതിരേ പോരാടണമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഊർജസുരക്ഷ ഉറപ്പാക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനു പരിഹാരമായി പുനരുപയോഗ ഊർജം ഉപയോഗിക്കണം. ആഗോളതലത്തിൽ ഇതിനുള്ള നിർദേശങ്ങളും ശ്രമങ്ങളും ഉണ്ടാകണം-മോദി വ്യക്തമാക്കി.
ബ്രസീലിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ദയിർ ബോൾസൊനാരോയെയും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിറിൽ രാംഫോസയെയും അദ്ദേഹം അഭിനന്ദിച്ചു. ബ്രിക്സ് കുടുംബത്തിലേക്ക് ഈ രാഷ്ട്രത്തലവന്മാരെ സ്വാഗതം ചെയ്യുകയാണെന്നും പറഞ്ഞു.
ഭീകരതയ്്ക്കും വംശീയതയ്ക്കും വേണ്ടിയുള്ള എല്ലാ ഇടപെടലുകളും അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകം നേരിടുന്ന മൂന്നു പ്രധാന വെല്ലുവിളികളിലേക്കു ശ്രദ്ധയൂന്നിയായിരുന്നു മോദിയുടെ പ്രസംഗമെന്നു വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. ലോക വ്യാപാരസംഘടന ശക്തിപ്പെടുത്തണം, ഊർജസുരക്ഷ ഉറപ്പാക്കണം, ഭീകരതയ്ക്കെതിരേ യോജിച്ചു പോരാടണം തുടങ്ങിയ നിർദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവച്ചു.
ഭീകരത ആഗോളതലത്തിലുള്ള ഭീഷണിയാണ്. അന്താരാഷ്ട്രസമൂഹം കൂട്ടായി ഇതിനെതിരേ പോരാടണമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഊർജസുരക്ഷ ഉറപ്പാക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനു പരിഹാരമായി പുനരുപയോഗ ഊർജം ഉപയോഗിക്കണം. ആഗോളതലത്തിൽ ഇതിനുള്ള നിർദേശങ്ങളും ശ്രമങ്ങളും ഉണ്ടാകണം-മോദി വ്യക്തമാക്കി.
ബ്രസീലിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ദയിർ ബോൾസൊനാരോയെയും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിറിൽ രാംഫോസയെയും അദ്ദേഹം അഭിനന്ദിച്ചു. ബ്രിക്സ് കുടുംബത്തിലേക്ക് ഈ രാഷ്ട്രത്തലവന്മാരെ സ്വാഗതം ചെയ്യുകയാണെന്നും പറഞ്ഞു.