ലണ്ടൻ: ഇറാനിൽനിന്ന് അനധികൃതമായി എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് എതിരേ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസിന്റെ പ്രത്യേക ദൂതൻ ഇയാൻ ബ്രിയൻ ഹൂക്ക്. നിലവിൽ ആർക്കും ഇളവു നൽകിയിട്ടില്ല. ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നവർക്ക് എതിരേ നടപടി ഉണ്ടാവുമെന്നു ഹൂക്ക് ലണ്ടനിൽ റിപ്പോർട്ടർമാരോടു പറഞ്ഞു.
ഇറാനുമായി ബിസിനസ് തുടരണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ കന്പനികൾ ഒന്നും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പുമായി ഇക്കാര്യം സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്.
2015ൽ ഇറാനും വൻശക്തികളുംചേർന്ന് ഒപ്പുവച്ച ആണവക്കരാറിൽനിന്നു ട്രംപ് ഭരണകൂടം 2018 മേയിൽ ഏകപക്ഷീയമായി പിന്മാറിയശേഷം ഇറാനെതിരേ ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ കരാറിൽ കക്ഷികളായ മറ്റു രാജ്യങ്ങൾ ഇതുവരെ കരാറിൽനിന്നു പിന്മാറിയിട്ടില്ല. ഇറാനെ സാന്പത്തികമായി ഞെരുക്കുന്നതിനായി അവരുടെ എണ്ണക്കച്ചവടം പൂർണമായി ഇല്ലാതാക്കാനും യുഎസ് നടപടി എടുത്തുവരികയാണ്. ഇതേസമയം, യുഎസ് വിലക്കു വകവയ്ക്കാതെ ഇറാനിൽനിന്നുള്ള എണ്ണക്കയറ്റുമതിയുമായി ചൈന മുന്നോട്ടു പോകുമെന്ന് ചൈനീസ് വിദേശമന്ത്രാലയത്തിലെ ആയുധനിയന്ത്രണ വകുപ്പു ഡയറക്ടർ ജനറൽ ഫു കോംഗ് പറഞ്ഞു. ഏകപക്ഷീയമായ ഉപരോധ പ്രഖ്യാപനം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനുമായി ബിസിനസ് തുടരണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ കന്പനികൾ ഒന്നും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പുമായി ഇക്കാര്യം സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്.
2015ൽ ഇറാനും വൻശക്തികളുംചേർന്ന് ഒപ്പുവച്ച ആണവക്കരാറിൽനിന്നു ട്രംപ് ഭരണകൂടം 2018 മേയിൽ ഏകപക്ഷീയമായി പിന്മാറിയശേഷം ഇറാനെതിരേ ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ കരാറിൽ കക്ഷികളായ മറ്റു രാജ്യങ്ങൾ ഇതുവരെ കരാറിൽനിന്നു പിന്മാറിയിട്ടില്ല. ഇറാനെ സാന്പത്തികമായി ഞെരുക്കുന്നതിനായി അവരുടെ എണ്ണക്കച്ചവടം പൂർണമായി ഇല്ലാതാക്കാനും യുഎസ് നടപടി എടുത്തുവരികയാണ്. ഇതേസമയം, യുഎസ് വിലക്കു വകവയ്ക്കാതെ ഇറാനിൽനിന്നുള്ള എണ്ണക്കയറ്റുമതിയുമായി ചൈന മുന്നോട്ടു പോകുമെന്ന് ചൈനീസ് വിദേശമന്ത്രാലയത്തിലെ ആയുധനിയന്ത്രണ വകുപ്പു ഡയറക്ടർ ജനറൽ ഫു കോംഗ് പറഞ്ഞു. ഏകപക്ഷീയമായ ഉപരോധ പ്രഖ്യാപനം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.