+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൈറ്റണിലേക്കു നാസയുടെ ഡ്രോൺ

ഹൂസ്റ്റൺ: മനുഷ്യോത്പത്തിയുടെ രഹസ്യം കണ്ടുപിടിക്കാമെന്ന പ്രതീക്ഷയിൽ ശനിയുടെ ഉപഗ്രഹമായ ടൈറ്റണിലേക്ക് നാസ പ
ടൈറ്റണിലേക്കു നാസയുടെ ഡ്രോൺ
ഹൂസ്റ്റൺ: മനുഷ്യോത്പത്തിയുടെ രഹസ്യം കണ്ടുപിടിക്കാമെന്ന പ്രതീക്ഷയിൽ ശനിയുടെ ഉപഗ്രഹമായ ടൈറ്റണിലേക്ക് നാസ പര്യവേക്ഷണ ഡ്രോൺ അയയ്ക്കുന്നു. അണുശക്തിയിൽ പ്രവർത്തിക്കുന്ന ഡ്രോണിന് ഡ്രാഗൺഫ്ലൈ എന്നാണു പേര്.

ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ് ടൈറ്റൺ. ഡ്രാഗൺഫ്ലൈ 2026ൽ തുടങ്ങുന്ന അന്വേഷണം എട്ടു വർഷം നീളും. നാലു പ്രൊപ്പല്ലറുകളുള്ള ഡ്രോണിന് ടൈറ്റന്‍റെ കട്ടികൂടിയ അന്തരീക്ഷത്തിലൂടെ നൂറു മൈൽ പറക്കാൻ ശേഷിയുണ്ടാകും.

സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ഭൂമിയുമായി ഏറ്റവും സാദൃശ്യമുള്ളത് ടൈറ്റനാണെന്ന് നാസാ മേധാവി ജിം ബ്രൈഡസ്റ്റൈൻ പറഞ്ഞു. ടൈറ്റനിൽ ജീവൻ നിലനിൽക്കാനുള്ള സാധ്യത ഉണ്ടായിരുന്നോ, ജീവനുണ്ടായിരുന്നോ, ഇപ്പോഴുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഡ്രാഗൺഫ്ലൈയിലെ ഉപകരണങ്ങൾ അന്വേഷിക്കും.