മനില: തെക്കൻ ഫിലിപ്പീൻസിൽ സൈന്യത്തെ ലക്ഷ്യമിട്ടു നടന്ന സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഒന്പതു പേർക്കു പരിക്കേറ്റു. അബു സയ്യാഫ് തീവ്രവാദികളാണ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചതെന്ന് സൈന്യം അറിയിച്ചു.
സുലു പ്രവിശ്യയിലെ ഇൻഡനാൻ പട്ടണത്തിലുള്ള സൈനിക ക്യാന്പിലെ ചെക്പോസ്റ്റിലായിരുന്നു സ്ഫോടനമെന്ന് സൈനിക വക്താവ് ലഫ്. കേണൽ റമോൺ സഗാല പറഞ്ഞു. മൂന്നു സൈനികരും രണ്ടു സിവിലിയന്മാരുമാണു കൊല്ലപ്പെട്ടത്.
സ്ഫോടനങ്ങളും തട്ടിക്കൊണ്ടുപോകലും പിടിച്ചുപറിയും നടത്തുന്ന അബു സയ്യാഫിനെതിരേ അടുത്തിടെ ഓപ്പറേഷൻ ശക്തമാക്കിയതിനുള്ള പ്രതികാരമാണിതെന്ന് സൈനിക വക്താവ് പറഞ്ഞു.
സുലു പ്രവിശ്യയിലെ ഇൻഡനാൻ പട്ടണത്തിലുള്ള സൈനിക ക്യാന്പിലെ ചെക്പോസ്റ്റിലായിരുന്നു സ്ഫോടനമെന്ന് സൈനിക വക്താവ് ലഫ്. കേണൽ റമോൺ സഗാല പറഞ്ഞു. മൂന്നു സൈനികരും രണ്ടു സിവിലിയന്മാരുമാണു കൊല്ലപ്പെട്ടത്.
സ്ഫോടനങ്ങളും തട്ടിക്കൊണ്ടുപോകലും പിടിച്ചുപറിയും നടത്തുന്ന അബു സയ്യാഫിനെതിരേ അടുത്തിടെ ഓപ്പറേഷൻ ശക്തമാക്കിയതിനുള്ള പ്രതികാരമാണിതെന്ന് സൈനിക വക്താവ് പറഞ്ഞു.