ന്യൂഡൽഹി: ഹരിയാനയിലെ ഫരീദാബാദിൽ സംസ്ഥാന കോണ്‍ഗ്രസ് വക്താവ് വെടിയേറ്റു മരിച്ചു. ഇന്നലെ രാവിലെയാണ് ജിംനേഷ്യത്തിൽ പോയി മടങ്ങും വഴി വികാസ് ചൗധരിയെ (38) അജ്ഞാതരായ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയത്. റോഡരികിലെ സിസി ടിവിയിൽ അക്രമത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് നടന്നെത്തിയ രണ്ടുപേർ കാറിനകത്തേക്ക് പത്തു തവണയാണ് വെടിയുതിർത്തത്. വികാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വികാസിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഹരിയാനയിൽ ക്രമസമാധാന നില പാടേ തകർന്നിരിക്കുകയാണെന്ന് ആരോപിച്ചു. ഹരിയാനയിൽ ജംഗിൾ രാജ് ആണ് നടക്കുന്നതെന്നാണു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ അശോക് തൻവർ പ്രതികരിച്ചത്. ഇന്ത്യൻ നാഷണൽ ലോക് ദൾ വിട്ട് അടുത്തയിടെയാണ് ചൗധരി കോണ്‍ഗ്രസിലെത്തിയത്.
റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് നടന്നെത്തിയ രണ്ടുപേർ കാറിനകത്തേക്ക് പത്തു തവണയാണ് വെടിയുതിർത്തത്. വികാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വികാസിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഹരിയാനയിൽ ക്രമസമാധാന നില പാടേ തകർന്നിരിക്കുകയാണെന്ന് ആരോപിച്ചു. ഹരിയാനയിൽ ജംഗിൾ രാജ് ആണ് നടക്കുന്നതെന്നാണു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ അശോക് തൻവർ പ്രതികരിച്ചത്. ഇന്ത്യൻ നാഷണൽ ലോക് ദൾ വിട്ട് അടുത്തയിടെയാണ് ചൗധരി കോണ്‍ഗ്രസിലെത്തിയത്.