ഭോപ്പാല്‍: ഭോപ്പാല്‍ അതിരൂപതയിലെ വൈദികനെതിരേയുള്ള പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് വിചാരണ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഫാ. ജോര്‍ജ് ജേക്കബിനെതിരേയായിരുന്നു മധ്യവയസ്കയായ വീട്ടമ്മയുടെ വ്യാജ പരാതി.
മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സാക്ഷിമൊഴികളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ചതിനെത്തുടർന്നാണ് ഫാ. ജോര്‍ജ് ജേക്കബ് നിരപരാധിയാണെന്ന് ഭോപ്പാല്‍ കോടതി വിധിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 11-നായിരുന്നു ഫാ. ജോർജിനെ പീഡന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന സമയത്തെക്കുറിച്ചുപോലും വ്യക്തമായ വിവരങ്ങള്‍ നല്കാന് പരാതിക്കാരിക്ക് കഴിഞ്ഞിരുന്നില്ല. മറ്റു ശാസ്ത്രീയ തെളിവുകളും പരിശോധിച്ചപ്പോൾ പരാതി കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയായിരിന്നു.
വൈദികനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ ഭോപ്പാല്‍ അതിരൂപത സ്വാഗതം ചെയ്തു. ഫാ. ജോര്‍ജ് ജേക്കബിന്റെ നിരപരാധിത്വം ഒരിക്കല്‍ പുറത്തുവരുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നുവെന്ന് അതിരൂപതയുടെ ഔദ്യോഗിക വക്താവായ ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു. ഒരു സ്കൂളിലും പ്രിന്‍സിപ്പൽ അല്ലാതിരുന്ന ഫാ. ജോർജ് താന്‍ പ്രിന്‍സിപ്പലായിരിക്കുന്ന സ്കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചു എന്ന സ്ത്രീയുടെ പരാതി വ്യാജമാണെന്ന സംശയം തുടക്കത്തിലേ ഉണ്ടായിരുന്നുവെന്നും ഫാ. മരിയ സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു. പണം തട്ടിയെടുക്കുക എന്ന ദുരുദ്ദേശമായിരിക്കാം ഈ വ്യാജപരാതിയുടെ പിന്നിലെന്നും അദ്ദേഹംപറഞ്ഞു.
കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടുകൊണ്ടാണ് സ്ത്രീ തന്റെ മുറിയിലേക്കു വന്നതെന്ന് ഫാ. ജോർജ് പറയുന്നു. മുറിയില്‍ കയറിയ ഇവര്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അവരെ പുറത്താക്കുകയായിരുന്നു. തുടർന്നാണ് വ്യാജ ആരോപണങ്ങള്‍ നിരത്തി ഇവര്‍ കേസ് ഫയല്‍ ചെയ്തത്.
മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സാക്ഷിമൊഴികളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ചതിനെത്തുടർന്നാണ് ഫാ. ജോര്‍ജ് ജേക്കബ് നിരപരാധിയാണെന്ന് ഭോപ്പാല്‍ കോടതി വിധിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 11-നായിരുന്നു ഫാ. ജോർജിനെ പീഡന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന സമയത്തെക്കുറിച്ചുപോലും വ്യക്തമായ വിവരങ്ങള്‍ നല്കാന് പരാതിക്കാരിക്ക് കഴിഞ്ഞിരുന്നില്ല. മറ്റു ശാസ്ത്രീയ തെളിവുകളും പരിശോധിച്ചപ്പോൾ പരാതി കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയായിരിന്നു.
വൈദികനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ ഭോപ്പാല്‍ അതിരൂപത സ്വാഗതം ചെയ്തു. ഫാ. ജോര്‍ജ് ജേക്കബിന്റെ നിരപരാധിത്വം ഒരിക്കല്‍ പുറത്തുവരുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നുവെന്ന് അതിരൂപതയുടെ ഔദ്യോഗിക വക്താവായ ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു. ഒരു സ്കൂളിലും പ്രിന്‍സിപ്പൽ അല്ലാതിരുന്ന ഫാ. ജോർജ് താന്‍ പ്രിന്‍സിപ്പലായിരിക്കുന്ന സ്കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചു എന്ന സ്ത്രീയുടെ പരാതി വ്യാജമാണെന്ന സംശയം തുടക്കത്തിലേ ഉണ്ടായിരുന്നുവെന്നും ഫാ. മരിയ സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു. പണം തട്ടിയെടുക്കുക എന്ന ദുരുദ്ദേശമായിരിക്കാം ഈ വ്യാജപരാതിയുടെ പിന്നിലെന്നും അദ്ദേഹംപറഞ്ഞു.
കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടുകൊണ്ടാണ് സ്ത്രീ തന്റെ മുറിയിലേക്കു വന്നതെന്ന് ഫാ. ജോർജ് പറയുന്നു. മുറിയില്‍ കയറിയ ഇവര്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അവരെ പുറത്താക്കുകയായിരുന്നു. തുടർന്നാണ് വ്യാജ ആരോപണങ്ങള്‍ നിരത്തി ഇവര്‍ കേസ് ഫയല്‍ ചെയ്തത്.