ന്യൂഡൽഹി: കേന്ദ്ര സർക്കാർ തയാറാക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് സംബന്ധിച്ച് പൊതു ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി രമേശ് പൊക്രിയാൽ രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം. പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ നേരത്തെ ജൂണ് 30 വരെയാണ് സമയ പരിധി നിശ്ചയിച്ചിരുന്നത്.
സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം അടക്കമുള്ള ദേശീയ നയം രൂപീകരിക്കുന്നതിനു ഡോ. കെ. കസ്തൂരി രംഗൻ അധ്യക്ഷനായ സമിതിയെയാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ചിരുന്നത്. സമിതിയുടെ നിർദേശങ്ങളും ശിപാർശകളും ഉൾപ്പെട്ട റിപ്പോർട്ട് നേരത്തെ മന്ത്രാലയം പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൽ പൊതുജനങ്ങളുടെയും ബന്ധപ്പെട്ട കക്ഷികളുടെയും അഭിപ്രായം തേടിയതിനു ശേഷമാവും നയത്തിന്റെ കരട് തയാറാക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയം തയാറാക്കുന്നത് സംസ്ഥാനങ്ങൾ അടക്കമുള്ള ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്താതെയാണെന്ന തൃണമൂൽ കോണ്ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്റെ ആരോപണത്തിനാണ് മന്ത്രി മറുപടി നൽകിയത്.
സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം അടക്കമുള്ള ദേശീയ നയം രൂപീകരിക്കുന്നതിനു ഡോ. കെ. കസ്തൂരി രംഗൻ അധ്യക്ഷനായ സമിതിയെയാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ചിരുന്നത്. സമിതിയുടെ നിർദേശങ്ങളും ശിപാർശകളും ഉൾപ്പെട്ട റിപ്പോർട്ട് നേരത്തെ മന്ത്രാലയം പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൽ പൊതുജനങ്ങളുടെയും ബന്ധപ്പെട്ട കക്ഷികളുടെയും അഭിപ്രായം തേടിയതിനു ശേഷമാവും നയത്തിന്റെ കരട് തയാറാക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയം തയാറാക്കുന്നത് സംസ്ഥാനങ്ങൾ അടക്കമുള്ള ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്താതെയാണെന്ന തൃണമൂൽ കോണ്ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്റെ ആരോപണത്തിനാണ് മന്ത്രി മറുപടി നൽകിയത്.