ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളിൽ പിന്നോക്ക പട്ടിക വിഭാഗ സംവരണത്തിന് മൊത്തം തസ്തിക കണക്കാക്കി നിയമനം നൽകുന്ന രീതി തുടരുന്നതിനായി പുതിയ ബില്ലുമായി കേന്ദ്ര സർക്കാർ ലോക്സഭയിൽ. 200 പോയിന്റ് റോസ്റ്റർ എന്ന പഴയ രീതി തന്നെ ഇക്കാര്യത്തിൽ തുടരുന്നതിനായുള്ള ബില്ലാണ് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സഞ്ജയ് ദോത്രെ അവതരിപ്പിച്ചത്.
എന്നാൽ അധ്യാപക നിയമനം സംബന്ധിച്ചു സംവരണത്തിന് പഠന വകുപ്പുകൾ യൂണിറ്റായി പരിഗണിക്കണമെന്ന സുപ്രീംകോടതി വിധിയെ മറികടക്കുന്ന വ്യവസ്ഥകളാണ് സർക്കാർ ഇന്നലെ അവതരിപ്പിച്ച ബില്ലിൽ ഉള്ളത്. ഇതിനായി ഒന്നാം മോദി സർക്കാർ ഓർഡിനൻസ് ഇറക്കിയിരുന്നു.
പഠന വകുപ്പു കണക്കാക്കി നിയമനം നടപ്പിലാക്കിയാൽ സംവരണ വിഭാഗങ്ങൾക്ക് ലഭിച്ചിരുന്ന 90 ശതമാനം തസ്തികകളാണ് നഷ്ടമാവുക.
കോടതി വിധി മറികടക്കാൻ പുതിയ ബിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാർലമെന്റിന്റെ അകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. അതേസമയം, സർവകലാശാല മൊത്തം യൂണിറ്റായി കണക്കാക്കി പഴയ രീതിയിൽ അധ്യാപക നിയമനം നടത്താൻ ബില്ലു കൊണ്ടുവരുന്നതിന് നേരത്തേ തന്നെ യുജിസിക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ അധ്യാപക നിയമനം സംബന്ധിച്ചു സംവരണത്തിന് പഠന വകുപ്പുകൾ യൂണിറ്റായി പരിഗണിക്കണമെന്ന സുപ്രീംകോടതി വിധിയെ മറികടക്കുന്ന വ്യവസ്ഥകളാണ് സർക്കാർ ഇന്നലെ അവതരിപ്പിച്ച ബില്ലിൽ ഉള്ളത്. ഇതിനായി ഒന്നാം മോദി സർക്കാർ ഓർഡിനൻസ് ഇറക്കിയിരുന്നു.
പഠന വകുപ്പു കണക്കാക്കി നിയമനം നടപ്പിലാക്കിയാൽ സംവരണ വിഭാഗങ്ങൾക്ക് ലഭിച്ചിരുന്ന 90 ശതമാനം തസ്തികകളാണ് നഷ്ടമാവുക.
കോടതി വിധി മറികടക്കാൻ പുതിയ ബിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാർലമെന്റിന്റെ അകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. അതേസമയം, സർവകലാശാല മൊത്തം യൂണിറ്റായി കണക്കാക്കി പഴയ രീതിയിൽ അധ്യാപക നിയമനം നടത്താൻ ബില്ലു കൊണ്ടുവരുന്നതിന് നേരത്തേ തന്നെ യുജിസിക്ക് നിർദേശം നൽകിയിരുന്നു.