ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിനു വായ്പ കുടിശിക വരുത്തി രാജ്യം വിട്ട വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ റിമാൻഡ് കാലാവധി വെസ്റ്റ്മിൻസ്റ്റർ കോടതി ജൂലൈ 25 വരെ നീട്ടി. ബ്രിട്ടണിൽനിന്ന് പുറത്താക്കൽ നടപടി നേരിടുന്ന മോദി സൗത്ത്-വെസ്റ്റ് ലണ്ടനിലെ വാണ്ട്സ് വെർത്ത് ജയിലിൽ മാർച്ച് മുതൽ തടവിലാണ്.
മോദിയുടെ ജാമ്യ ഹർജി ജൂൺ 12ന് യുകെ ഹൈക്കോടതി തള്ളിയിരുന്നു. ഇന്ത്യയുടെ അപേക്ഷയെത്തുടർന്ന് മോദിക്കെതിരേ 2018 മേയിലും ജൂലൈയിലുമാണ് യുകെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2018 ഓഗസ്റ്റിൽ മോദിക്കെതിരേ പുറത്താക്കൽ നടപടികൾ ആരംഭിച്ചു.
വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ വ്യാഴാഴ്ച നടന്ന റിമാൻഡ് വിചാരണയിൽ ജയിലിൽനിന്ന് വീഡിയോ കോൺഫറൻസ് സംവിധാനം വഴിയാണ് മോദി പങ്കെടുത്തത്. മോദിയെ മാർച്ച് 19 ന് ആണ് സ്കോട്ലൻഡ് യാർഡ് പോലീസ് അറസ്റ്റ് ചെയ്തത്. യുകെയിലെ നിയമമനുസരിച്ച് റിമാൻഡ് പ്രതിയെ നാല് ആഴ്ച കൂടുന്പോൾ കോടതിയിൽ ഹാജരാക്കും. അടുത്ത വിചാരണ ജൂലൈ 29 ന് മുന്പ് നടക്കും.
മോദിയുടെ ജാമ്യ ഹർജി ജൂൺ 12ന് യുകെ ഹൈക്കോടതി തള്ളിയിരുന്നു. ഇന്ത്യയുടെ അപേക്ഷയെത്തുടർന്ന് മോദിക്കെതിരേ 2018 മേയിലും ജൂലൈയിലുമാണ് യുകെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2018 ഓഗസ്റ്റിൽ മോദിക്കെതിരേ പുറത്താക്കൽ നടപടികൾ ആരംഭിച്ചു.
വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ വ്യാഴാഴ്ച നടന്ന റിമാൻഡ് വിചാരണയിൽ ജയിലിൽനിന്ന് വീഡിയോ കോൺഫറൻസ് സംവിധാനം വഴിയാണ് മോദി പങ്കെടുത്തത്. മോദിയെ മാർച്ച് 19 ന് ആണ് സ്കോട്ലൻഡ് യാർഡ് പോലീസ് അറസ്റ്റ് ചെയ്തത്. യുകെയിലെ നിയമമനുസരിച്ച് റിമാൻഡ് പ്രതിയെ നാല് ആഴ്ച കൂടുന്പോൾ കോടതിയിൽ ഹാജരാക്കും. അടുത്ത വിചാരണ ജൂലൈ 29 ന് മുന്പ് നടക്കും.