ന്യൂഡൽഹി: രഹസ്യാന്വേഷണ ഏജൻസികളായ ഇന്റലിജൻസ് ബ്യൂറോ (ഐബി), റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) എന്നിവയുടെ തലപ്പത്ത് പുതിയ മേധാവികളെ നിയമിച്ച് മോദി സർക്കാർ.
1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അരവിന്ദ് കുമാർ ആണ് ഇന്റലിജൻസ് ബ്യൂറോ മേധാവി. രാജീവ് ജയിൻ സ്ഥാനമൊഴിയുന്ന വേളയിലാണ് അരവിന്ദ് കുമാർ ചുമതലയേൽക്കുന്നത്. സാമന്ത് ഗോയൽ ആണ് റോയുടെ പുതിയ മേധാവി. അനിൽ ദസ്മാനയാണു സ്ഥാനമൊഴിയുന്ന മേധാവി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ നിയമനങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് പുതിയ തലവൻമാരുടെ പേരുകൾ പ്രഖ്യാപിച്ചത്.
1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അരവിന്ദ് കുമാർ ആണ് ഇന്റലിജൻസ് ബ്യൂറോ മേധാവി. രാജീവ് ജയിൻ സ്ഥാനമൊഴിയുന്ന വേളയിലാണ് അരവിന്ദ് കുമാർ ചുമതലയേൽക്കുന്നത്. സാമന്ത് ഗോയൽ ആണ് റോയുടെ പുതിയ മേധാവി. അനിൽ ദസ്മാനയാണു സ്ഥാനമൊഴിയുന്ന മേധാവി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ നിയമനങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് പുതിയ തലവൻമാരുടെ പേരുകൾ പ്രഖ്യാപിച്ചത്.