ന്യൂഡൽഹി: ജാർഖണ്ഡിനെ ആൾക്കൂട്ട കൊലപാതകങ്ങളുടെ കേന്ദ്രമാക്കി കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാർഖണ്ഡിലെ ആൾക്കൂട്ട കൊലപാതകം വേദനിപ്പിക്കുന്നതാണ്. ഉത്തരവാദികൾക്കെതിരേ ശക്തമായ നടപടിയെടുക്കണം. എന്നാൽ, ഇത്തരം സംഭവങ്ങൾ ജാർഖണ്ഡിനെ അവഹേളിക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു നടന്ന ചർച്ചയ്ക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ആൾക്കൂട്ട ആക്രമണങ്ങൾ, തീവ്രവാദം, കലാപം എന്നിവയെ തെരഞ്ഞുപിടിച്ച് അപലപിക്കേണ്ട വയല്ല. അതു ജാർഖണ്ഡിലാണെങ്കിലും പശ്ചിമബംഗാളിലാണെങ്കിലും കേരളത്തിലാണെങ്കിലും അപലപിക്കുകയും അത്തരം സംഭവങ്ങൾ ഇനിയുണ്ടാകാത്ത വിധത്തിൽ നിയമത്തിനു വിധേയമാക്കുകയും വേണം. അപരാധികളെ പിടികൂടുകയും പൗരന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കാത്തതിനു ജാർഖണ്ഡിൽ മുസ്ലിം യുവാവിനെ ഒരുകൂട്ടം ആളുകൾ മർദിച്ചു കൊലപ്പെടുത്തിയതു സംബന്ധിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാൽ, ജാർഖണ്ഡിൽ തുടർച്ചയായി ഉണ്ടാകുന്ന ആൾക്കൂട്ട ആക്രമണത്തെ നിയന്ത്രിക്കുന്നതിനു എന്തു നടപടികൾ സ്വീകരിച്ചു എന്ന ചോദ്യത്തിന് ഉത്തരം പറയാൻ അദ്ദേഹം തയാറായില്ല.
മസ്തിഷ്ക ജ്വരത്തെ തുടർന്നു ബിഹാറിലും മറ്റു പ്രദേശങ്ങളിലും നൂറിലധികം ശിശുക്കൾ മരിച്ച സംഭവം രാജ്യത്തിന് ഏറെ നാണക്കേടുണ്ടാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഹാറിലെ വിഷയം പരിഹരിക്കാൻ കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഒത്തൊരുമിച്ച് പ്രവർത്തിക്കും. ഇത്തരം സംഭവങ്ങൾ രാജ്യത്തെവിടെയാണെങ്കിലും ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
കോണ്‍ഗ്രസിനെ പരിഹസിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനുമുള്ള അവസരമായി തന്റെ പ്രസംഗത്തെ ലോക്സഭയിലേതെന്ന പോലെ ഇന്നലെ രാജ്യസഭയിലും മോദി ഉപയോഗിച്ചു. രാജ്യം പരാജയപ്പെട്ടതായും ജനാധിപത്യം തകർന്നെന്നുമാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാർട്ടികളും ചെയ്യുന്നത്. അങ്ങനെയെങ്കിൽ രാഹുൽ വിജയിച്ച വയനാട്ടിൽ രാജ്യം പരാജയപ്പെട്ടോ, സോണിയാ ഗാന്ധി വിജയിച്ച റായ്ബറേലിയിൽ രാജ്യം പരാജയപ്പെട്ടോ, തിരുവനന്തപുരത്തും അമേഠിയിലും എന്താണ് സ്ഥിതി?- മോദി ചോദിച്ചു.
ധാർഷ്ട്യത്തിന് ഒരു പരിധിയുണ്ടെ ന്നും അതു ജനങ്ങൾ കാണുന്നതു കൊണ്ടാണ് 17 സംസ്ഥാനങ്ങളിൽ ഒരു സീറ്റിൽ പോലും വിജയിക്കാനാകാഞ്ഞതെന്നും കോണ്‍ഗ്രസിന്റെ പേരെടുത്തു പറഞ്ഞ് അദ്ദേഹം വിമർശിച്ചു.
ആൾക്കൂട്ട ആക്രമണങ്ങൾ, തീവ്രവാദം, കലാപം എന്നിവയെ തെരഞ്ഞുപിടിച്ച് അപലപിക്കേണ്ട വയല്ല. അതു ജാർഖണ്ഡിലാണെങ്കിലും പശ്ചിമബംഗാളിലാണെങ്കിലും കേരളത്തിലാണെങ്കിലും അപലപിക്കുകയും അത്തരം സംഭവങ്ങൾ ഇനിയുണ്ടാകാത്ത വിധത്തിൽ നിയമത്തിനു വിധേയമാക്കുകയും വേണം. അപരാധികളെ പിടികൂടുകയും പൗരന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കാത്തതിനു ജാർഖണ്ഡിൽ മുസ്ലിം യുവാവിനെ ഒരുകൂട്ടം ആളുകൾ മർദിച്ചു കൊലപ്പെടുത്തിയതു സംബന്ധിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാൽ, ജാർഖണ്ഡിൽ തുടർച്ചയായി ഉണ്ടാകുന്ന ആൾക്കൂട്ട ആക്രമണത്തെ നിയന്ത്രിക്കുന്നതിനു എന്തു നടപടികൾ സ്വീകരിച്ചു എന്ന ചോദ്യത്തിന് ഉത്തരം പറയാൻ അദ്ദേഹം തയാറായില്ല.
മസ്തിഷ്ക ജ്വരത്തെ തുടർന്നു ബിഹാറിലും മറ്റു പ്രദേശങ്ങളിലും നൂറിലധികം ശിശുക്കൾ മരിച്ച സംഭവം രാജ്യത്തിന് ഏറെ നാണക്കേടുണ്ടാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഹാറിലെ വിഷയം പരിഹരിക്കാൻ കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഒത്തൊരുമിച്ച് പ്രവർത്തിക്കും. ഇത്തരം സംഭവങ്ങൾ രാജ്യത്തെവിടെയാണെങ്കിലും ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
കോണ്‍ഗ്രസിനെ പരിഹസിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനുമുള്ള അവസരമായി തന്റെ പ്രസംഗത്തെ ലോക്സഭയിലേതെന്ന പോലെ ഇന്നലെ രാജ്യസഭയിലും മോദി ഉപയോഗിച്ചു. രാജ്യം പരാജയപ്പെട്ടതായും ജനാധിപത്യം തകർന്നെന്നുമാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാർട്ടികളും ചെയ്യുന്നത്. അങ്ങനെയെങ്കിൽ രാഹുൽ വിജയിച്ച വയനാട്ടിൽ രാജ്യം പരാജയപ്പെട്ടോ, സോണിയാ ഗാന്ധി വിജയിച്ച റായ്ബറേലിയിൽ രാജ്യം പരാജയപ്പെട്ടോ, തിരുവനന്തപുരത്തും അമേഠിയിലും എന്താണ് സ്ഥിതി?- മോദി ചോദിച്ചു.
ധാർഷ്ട്യത്തിന് ഒരു പരിധിയുണ്ടെ ന്നും അതു ജനങ്ങൾ കാണുന്നതു കൊണ്ടാണ് 17 സംസ്ഥാനങ്ങളിൽ ഒരു സീറ്റിൽ പോലും വിജയിക്കാനാകാഞ്ഞതെന്നും കോണ്‍ഗ്രസിന്റെ പേരെടുത്തു പറഞ്ഞ് അദ്ദേഹം വിമർശിച്ചു.