ന്യൂഡൽഹി: താൻ ദേശീയ മുസ്ലിം ആണെന്നു പ്രഖ്യാപിച്ച് എ.പി. അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡ, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എംപി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർലമെന്റ് മന്ദിരത്തിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസിൽ അബ്ദുള്ളക്കുട്ടിയുടെ പാർട്ടി പ്രവേശനം.
നരേന്ദ്ര മോദിയുടെ വികസന അജൻഡയെയാണ് താൻ പിന്തുണയ്ക്കുന്നതെന്നും തന്നെ ഇനി ഒരു ദേശീയ മുസ്ലിം എന്ന് വിശേഷിപ്പിക്കാം എന്നും ബിജെപിയിൽ അംഗത്വം സ്വീകരിച്ചു കൊണ്ട് അബ്ദുള്ളക്കുട്ടി പറഞ്ഞു. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്. തന്നെ സിപിഎമ്മും കോണ്‍ഗ്രസും പുറത്താക്കിയത് നരേന്ദ്ര മോദിയുടെ വികസനത്തെ അനൂകൂലിച്ചതിനാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
നരേന്ദ്ര മോദിയുടെ വികസന അജൻഡയെയാണ് താൻ പിന്തുണയ്ക്കുന്നതെന്നും തന്നെ ഇനി ഒരു ദേശീയ മുസ്ലിം എന്ന് വിശേഷിപ്പിക്കാം എന്നും ബിജെപിയിൽ അംഗത്വം സ്വീകരിച്ചു കൊണ്ട് അബ്ദുള്ളക്കുട്ടി പറഞ്ഞു. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്. തന്നെ സിപിഎമ്മും കോണ്‍ഗ്രസും പുറത്താക്കിയത് നരേന്ദ്ര മോദിയുടെ വികസനത്തെ അനൂകൂലിച്ചതിനാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.