സിയൂൾ: മൂന്നാം കിം-ട്രംപ് ഉച്ചകോടി സംഘടിപ്പിക്കുന്നതിനായി ഉത്തരകൊറിയൻ, യുഎസ് ഉദ്യോഗസ്ഥർ രഹസ്യ ചർച്ച നടത്തിവരികയാണെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ. ഹാനോയി ഉച്ചകോടിയിൽനിന്നു ട്രംപ് വാക്കൗട്ടു നടത്തിയശേഷം ഇരുരാജ്യങ്ങളും തമ്മിൽ പരസ്യമായി ചർച്ച നടത്തിയിട്ടില്ല. എന്നാൽ ട്രംപും കിമ്മും തമ്മിൽ അതിനുശേഷവും കത്തുകൾ കൈമാറിയിട്ടുണ്ട്. ഹാനോയി ഉച്ചകോടി പരാജയമാണെന്നു താൻ വിലയിരുത്തുന്നില്ലെന്നു മൂൺ പറഞ്ഞു.
പരസ്പരം മനസിലാക്കാൻ ഇരുകൂട്ടർക്കും സാധിച്ചു. ആണവ നിരായുധീകരണവും കൊറിയൻ മേഖലയിലെ സമാധാനവും ഒന്നോ രണ്ടോ ഉച്ചകോടി കൊണ്ടു സാധിക്കാമെന്നു കരുതുന്നത് വ്യാമോഹമാണെന്നു മൂൺ അഭിപ്രായപ്പെട്ടു. ഹാനോയി ചർച്ചകളുടെ അടിസ്ഥാനത്തിലാവും യുഎസും ഉത്തരകൊറിയയും തമ്മിൽ ഭാവിയിൽ സംഭാഷണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഹാനോയി ഉച്ചകോടിക്കുശേഷവും ട്രംപും കിമ്മും തമ്മിൽ നല്ല ബന്ധമാണു പുലർത്തുന്നതെന്നും മൂൺ ചൂണ്ടിക്കാട്ടി.
ശനിയാഴ്ച മൂൺ ജേ ഇന്നുമായി ചർച്ചയ്ക്ക് യുഎസ് പ്രസിഡന്റ് ട്രംപ് സിയൂളിലെത്തുന്നുണ്ട്. മൂണുമായുള്ള കൂടിക്കാഴ്ചയിൽ ഉത്തരകൊറിയൻ ആണവ പ്രശ്നവും ചർച്ചാവിഷയമാവും.
പരസ്പരം മനസിലാക്കാൻ ഇരുകൂട്ടർക്കും സാധിച്ചു. ആണവ നിരായുധീകരണവും കൊറിയൻ മേഖലയിലെ സമാധാനവും ഒന്നോ രണ്ടോ ഉച്ചകോടി കൊണ്ടു സാധിക്കാമെന്നു കരുതുന്നത് വ്യാമോഹമാണെന്നു മൂൺ അഭിപ്രായപ്പെട്ടു. ഹാനോയി ചർച്ചകളുടെ അടിസ്ഥാനത്തിലാവും യുഎസും ഉത്തരകൊറിയയും തമ്മിൽ ഭാവിയിൽ സംഭാഷണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഹാനോയി ഉച്ചകോടിക്കുശേഷവും ട്രംപും കിമ്മും തമ്മിൽ നല്ല ബന്ധമാണു പുലർത്തുന്നതെന്നും മൂൺ ചൂണ്ടിക്കാട്ടി.
ശനിയാഴ്ച മൂൺ ജേ ഇന്നുമായി ചർച്ചയ്ക്ക് യുഎസ് പ്രസിഡന്റ് ട്രംപ് സിയൂളിലെത്തുന്നുണ്ട്. മൂണുമായുള്ള കൂടിക്കാഴ്ചയിൽ ഉത്തരകൊറിയൻ ആണവ പ്രശ്നവും ചർച്ചാവിഷയമാവും.