ശ്രീനഗർ: ജമ്മു കാഷ്മീരിലെ സുരക്ഷാക്രമീകരണങ്ങൾ ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. കേന്ദ്രമന്ത്രിയായതിനു ശേഷമുള്ള അമിത് ഷായുടെ ആദ്യ കാഷ്മീർ സന്ദർശനമാണിത്.
ജമ്മു കാഷ്മീർ ഗവർണർ സത്യപാൽ സിംഗ് പ്രോട്ടോക്കാൾ മറികടന്ന് തന്റെ ഉപദേശകർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമൊപ്പമെത്തിയാണ് കേന്ദ്രമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ഗവർണർമാർ പ്രധാനമന്ത്രിയെ സ്വീകരിക്കാനാണ് എത്താറുള്ളത്.
ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി സുരക്ഷാക്രമീകരങ്ങൾ ചർച്ച ചെയ്തു. ഗവർണറുടെ ആഭ്യന്തരകാര്യ ഉപദേഷ്ടാവ് കെ. വിജയ്കുമാർ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ചീഫ് സെക്രട്ടറി ബി.വി.ആർ. സുബ്രഹ്മണ്യം, നോർത്തേൺ ആർമി കമാൻഡർ ലഫ്. ജനറൽ രൺബീർ സിംഗ്, ഡിജിപി ദിൽബർദ് സിംഗ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. രണ്ടു ദിവസം ആഭ്യന്തരമന്ത്രി കാഷ്മീരിലുണ്ടാകും.
ജമ്മു കാഷ്മീർ ഗവർണർ സത്യപാൽ സിംഗ് പ്രോട്ടോക്കാൾ മറികടന്ന് തന്റെ ഉപദേശകർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമൊപ്പമെത്തിയാണ് കേന്ദ്രമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ഗവർണർമാർ പ്രധാനമന്ത്രിയെ സ്വീകരിക്കാനാണ് എത്താറുള്ളത്.
ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി സുരക്ഷാക്രമീകരങ്ങൾ ചർച്ച ചെയ്തു. ഗവർണറുടെ ആഭ്യന്തരകാര്യ ഉപദേഷ്ടാവ് കെ. വിജയ്കുമാർ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ചീഫ് സെക്രട്ടറി ബി.വി.ആർ. സുബ്രഹ്മണ്യം, നോർത്തേൺ ആർമി കമാൻഡർ ലഫ്. ജനറൽ രൺബീർ സിംഗ്, ഡിജിപി ദിൽബർദ് സിംഗ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. രണ്ടു ദിവസം ആഭ്യന്തരമന്ത്രി കാഷ്മീരിലുണ്ടാകും.