+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഞാൻ തന്നെ തുടരണമെന്നു വാശി എന്തിന്: രാഹുൽ

ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ഒരു മാസത്തിലേറെ മുന്പ് അറിയിച്ചതാണ്. അതിന്‍റെ കാരണങ്ങളും വ്യക്തമാക്കി. ബദ
ഞാൻ തന്നെ തുടരണമെന്നു വാശി എന്തിന്: രാഹുൽ
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ഒരു മാസത്തിലേറെ മുന്പ് അറിയിച്ചതാണ്. അതിന്‍റെ കാരണങ്ങളും വ്യക്തമാക്കി. ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും പറഞ്ഞു. ഞാൻ പദവിയൊഴിഞ്ഞു.

ഇപ്പോൾ കോണ്‍ഗ്രസ് പ്രസിഡന്‍റ് അല്ല. ഇക്കാര്യം എ.കെ. ആന്‍റണി അടക്കമുള്ള മുതിർന്ന നേതാക്കളോടും മുൻ കോണ്‍ഗ്രസ് അധ്യക്ഷയോടും നേരിട്ടു വ്യക്തമാക്കിയിരുന്നതാണ്.

പ്രസിഡന്‍റു സ്ഥാനത്തു ഞാൻ തന്നെ തുടരണമെന്നു വാശിപിടിക്കുന്നത് എന്തിനാണ്? എത്രയും വേഗം പകരം സംവിധാനം ഉണ്ടാക്കാനാണ് എംപിമാരായ നിങ്ങൾ മുതിർന്ന നേതാക്കളോടു പറയേണ്ടത്. തുടർന്നും പാർട്ടിക്കുവേണ്ടി സജീവമായി ഞാൻ പ്രവർത്തിക്കും, കോണ്‍ഗ്രസ് പ്രസിഡന്‍റായല്ല, സാധാരണയൊരു പ്രവർത്തകനായി.

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ജനങ്ങളോട് ഉത്തരം പറയണം. നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിന്‍റെ 80 ശതമാനം വരെ കിട്ടിയ ചില ബൂത്തുകളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയത് വെറും 10 ശതമാനം. ബാക്കി 70 ശതമാനം വോട്ടുകൾ എവിടെപ്പോയെന്നു പറയണം.

അതിന്‍റെ കാരണങ്ങൾ കണ്ടെ ത്തണം. ഉത്തരവാദിത്വം ഏറ്റെടുക്കണം. ആവശ്യമായ തിരുത്തലുകളും വരുത്തണം: രാഹുൽ ഓർമിപ്പിച്ചു.

തെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചു പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്നാണു ചിലർ നിർദേശിച്ചത്. എത്ര സമിതികൾ ഇതിനു മുന്പ് അന്വേഷിച്ചു? എന്തു പരിഹാരം ഉണ്ടായി? സമിതിയെ നിയോഗിക്കണമെങ്കിൽ അതു ചെയ്യണം. ഇനി ഞാനല്ല അതു ചെയ്യേണ്ട ത്. നിങ്ങൾക്കു നിയമിക്കാം: രാഹുൽ നിലപാടു വ്യക്തമാക്കി.