ന്യൂഡൽഹി: രാഷ്ട്രീയത്തേക്കാൾ വലുത് രാജ്യമാണെന്നും പുതിയ ഇന്ത്യക്കായി എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസവുമായി കൂട്ടിക്കുഴച്ച് കോണ്ഗ്രസ് രാഷ്ട്രീയം കളിക്കരുതെന്നും മുത്തലാക്ക് ബില്ലിനെ പിന്തുണയ്ക്കണമെന്നും പ്രധാനമന്ത്രി ലോക്സഭയിൽ ആവശ്യപ്പെട്ടു.
രാജ്യത്തെ സ്നേഹിക്കുന്ന ജനങ്ങളുടെ ഹിതമാണ് തെരഞ്ഞെടുപ്പു ഫലം. ജനാഭിലാഷമാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ ഉള്ളടക്കമെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്കു മറുപടി പറഞ്ഞുകൊണ്ടു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളും മുതിർന്ന മന്ത്രിമാരും പ്രസംഗം കേൾക്കാനെത്തിയിരുന്നു.
ഇന്ത്യയെ ലോക ശക്തിയായി മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശക്തവും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യക്കായി മുന്നോട്ടു പോകും. ചർച്ച വേണമെന്നു പറയുന്നവരാണ് അടിയന്തരാവസ്ഥയിലൂടെ ജനാധിപത്യത്തിനു കളങ്കം വരുത്തിയതെന്നും മോദി ആരോപിച്ചു.
ജോർജ് കള്ളിവയലിൽ
രാജ്യത്തെ സ്നേഹിക്കുന്ന ജനങ്ങളുടെ ഹിതമാണ് തെരഞ്ഞെടുപ്പു ഫലം. ജനാഭിലാഷമാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ ഉള്ളടക്കമെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്കു മറുപടി പറഞ്ഞുകൊണ്ടു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളും മുതിർന്ന മന്ത്രിമാരും പ്രസംഗം കേൾക്കാനെത്തിയിരുന്നു.
ഇന്ത്യയെ ലോക ശക്തിയായി മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശക്തവും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യക്കായി മുന്നോട്ടു പോകും. ചർച്ച വേണമെന്നു പറയുന്നവരാണ് അടിയന്തരാവസ്ഥയിലൂടെ ജനാധിപത്യത്തിനു കളങ്കം വരുത്തിയതെന്നും മോദി ആരോപിച്ചു.
ജോർജ് കള്ളിവയലിൽ