ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സംരക്ഷിക്കാൻ ഉൾപ്പെടെ എൻ.കെ. പ്രേമചന്ദ്രൻ അവതരിപ്പിച്ച സ്വകാര്യ ബില്ലുകൾ ലോക്സഭയിൽ ചർച്ചയ്ക്കെത്തില്ല. ചർച്ചയ്ക്കെടുക്കേണ്ട സ്വകാര്യ ബില്ലുകൾ ഇന്നലെ നറുക്കെടുത്തപ്പോൾ ശബരിമല ഉൾപ്പെടെ പ്രേമചന്ദ്രൻ അവതരിപ്പിച്ച നാലു ബില്ലുകൾക്കും നറുക്ക് വീണില്ല.
ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സുപ്രീംകോടതി വിധിക്ക് മുൻപ് നിലവിലുണ്ടായിരുന്നതുപോലെ നിലനിർത്തണമെന്ന വ്യവസ്ഥകളായിരുന്നു പ്രേമചന്ദ്രൻ അവതരിപ്പിച്ച ബില്ലിലുണ്ടായിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച അവതരിപ്പിച്ച ബില്ലിന് നറുക്ക് വീണിരുന്നു എങ്കിൽ അടുത്ത മാസം ആദ്യവാരം ചർച്ച നടക്കേണ്ടതായിരുന്നു. ഒൻപതംഗങ്ങൾ 32 സ്വകാര്യ ബില്ലുകളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. ഇതിൽ ഏതൊക്കെ ചർച്ചയ്ക്ക് എടുക്കണം എന്നു തീരുമാനിക്കാനാണ് ഇന്നലെ നറുക്കെടുപ്പ് നടന്നത്.
ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സുപ്രീംകോടതി വിധിക്ക് മുൻപ് നിലവിലുണ്ടായിരുന്നതുപോലെ നിലനിർത്തണമെന്ന വ്യവസ്ഥകളായിരുന്നു പ്രേമചന്ദ്രൻ അവതരിപ്പിച്ച ബില്ലിലുണ്ടായിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച അവതരിപ്പിച്ച ബില്ലിന് നറുക്ക് വീണിരുന്നു എങ്കിൽ അടുത്ത മാസം ആദ്യവാരം ചർച്ച നടക്കേണ്ടതായിരുന്നു. ഒൻപതംഗങ്ങൾ 32 സ്വകാര്യ ബില്ലുകളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. ഇതിൽ ഏതൊക്കെ ചർച്ചയ്ക്ക് എടുക്കണം എന്നു തീരുമാനിക്കാനാണ് ഇന്നലെ നറുക്കെടുപ്പ് നടന്നത്.