ന്യൂഡൽഹി: റബർ മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തോമസ് ചാഴികാടൻ എംപി. ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യവാഹിനികളായ വേന്പനാട്ടു കായലും മീനച്ചിലാറും മാലിന്യ മുക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
സ്വാഭാവിക റബറിന്റെ 95 ശതമാനം ഉത്പാദനവും നടക്കുന്നത് കേരളത്തിലാണ്. ഇതിൽത്തന്നെ കോട്ടയം ജില്ലയാണ് മുന്നിൽ. മികച്ച തോതിൽ ഉത്പാദനം നടത്തിയിരുന്ന കർഷകർ വിലയിടിവിനെത്തുടർന്നു പ്രതിസന്ധിയിലാണ്. യുഡിഎഫ് സർക്കാർ ഏർപ്പെടുത്തിയ വിലസ്ഥിരത ഫണ്ട് ഇപ്പോൾ തുടരുന്നില്ലെന്നും ചാഴികാടൻ പറഞ്ഞു.
ഒരു കിലോ റബറിന്റെ വില 85 രൂപ വരെയായി ഇടിഞ്ഞിരിക്കുന്നു. കഴിഞ്ഞ മൂന്നു വർഷമായി ചെയർമാൻ ഇല്ലാതെയാണ് റബർ ബോർഡ് പ്രവർത്തിക്കുന്നത്. കർഷകർക്ക് അർഹമായ സബ്സിഡികളും മറ്റാനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്. സബ്സിഡി തുക വലിയ കുടിശികയായി. റബർ കർഷകർ നിരന്തരം എതിർത്തിട്ടും സ്വാഭാവിക റബറിന്റെ ഇറക്കുമതി നിർബാധം തുടരുകയാണെന്നും ചാഴികാടൻ പറഞ്ഞു.
സ്വാഭാവിക റബറിന്റെ 95 ശതമാനം ഉത്പാദനവും നടക്കുന്നത് കേരളത്തിലാണ്. ഇതിൽത്തന്നെ കോട്ടയം ജില്ലയാണ് മുന്നിൽ. മികച്ച തോതിൽ ഉത്പാദനം നടത്തിയിരുന്ന കർഷകർ വിലയിടിവിനെത്തുടർന്നു പ്രതിസന്ധിയിലാണ്. യുഡിഎഫ് സർക്കാർ ഏർപ്പെടുത്തിയ വിലസ്ഥിരത ഫണ്ട് ഇപ്പോൾ തുടരുന്നില്ലെന്നും ചാഴികാടൻ പറഞ്ഞു.
ഒരു കിലോ റബറിന്റെ വില 85 രൂപ വരെയായി ഇടിഞ്ഞിരിക്കുന്നു. കഴിഞ്ഞ മൂന്നു വർഷമായി ചെയർമാൻ ഇല്ലാതെയാണ് റബർ ബോർഡ് പ്രവർത്തിക്കുന്നത്. കർഷകർക്ക് അർഹമായ സബ്സിഡികളും മറ്റാനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്. സബ്സിഡി തുക വലിയ കുടിശികയായി. റബർ കർഷകർ നിരന്തരം എതിർത്തിട്ടും സ്വാഭാവിക റബറിന്റെ ഇറക്കുമതി നിർബാധം തുടരുകയാണെന്നും ചാഴികാടൻ പറഞ്ഞു.