വാഷിംഗ്ടൺ ഡിസി: ഇറാന്എതിരേ ഉപരോധം പ്രഖ്യാപിച്ചതോടെ നയതന്ത്രത്തിനുള്ള എല്ലാ വാതിലും അടയ്ക്കുകയാണു യുഎസ് ചെയ്തിരിക്കുന്നതെന്ന് ഇറാൻ നേതൃത്വം കുറ്റപ്പെടുത്തി. ഉപരോധ നടപടി വൈറ്റ് ഹൗസിന്റെ മാനസിക വളർച്ചയില്ലായ്മയിലേക്കാണു വിരൽ ചൂണ്ടുന്നതെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു.
റൂഹാനിയുടെ പ്രസ്താവനയോട് അതിരൂക്ഷമായാണു ട്രംപ് പ്രതികരിച്ചത്. ഇറാന് യാഥാർഥ്യത്തെക്കുറിച്ചു ധാരണയില്ല. ശക്തിയുടെയും അധികാരത്തിന്റെയും ഭാഷയേ അവർക്കു മനസിലാവൂ. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണ്- ട്രംപ് ട്വീറ്റു ചെയ്തു. യുഎസുമായി ബന്ധപ്പെട്ട എന്തിനു നേർക്കെങ്കിലും അത് ഡ്രോൺ ആയാൽപ്പോലും ഇനി ആക്രമണം ഉണ്ടായാൽ അതിശക്തമായ തിരിച്ചടിയുണ്ടാവുമെന്നു ട്രംപ് മുന്നറിയിപ്പു നൽകി.
ഈയിടെ യുഎസിന്റെ പത്തുകോടി ഡോളർ വിലയുള്ള ഡ്രോൺ ഇറാൻ വെടിവച്ചുവീഴ്ത്തിയതിനെത്തുടർന്ന് ട്രംപ് ഇറാനെതിരേ ആക്രമണത്തിന് ഉത്തരവിട്ടെങ്കിലും അവസാന നിമിഷം ആക്രമണം ഉപേക്ഷിക്കുകയായിരുന്നു.
ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ് , വിദേശകാര്യമന്ത്രി സരീഫ്, ഉന്നത സൈനിക കമാൻഡർമാർ എന്നിവരെ കരിന്പട്ടികയിൽ ഉൾപ്പെടുത്തി തിങ്കളാഴ്ച ട്രംപ് ഉപരോധം പ്രഖ്യാപിച്ചു. വിദേശകാര്യമന്ത്രിക്ക് എതിരേ ഉപരോധം പ്രഖ്യാപിച്ചിട്ട് സമാധാന ചർച്ച നടത്താമെന്നു പറയുന്നതിൽ അർഥമില്ലെന്നു പ്രസിഡന്റ് റൂഹാനി ചൂണ്ടിക്കാട്ടി. ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് അമേരിക്ക കളവു പറയുകയാണെന്നു കാബിനറ്റ് യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഇറാൻ-യുഎസ് സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്നു യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടു. ഇരുകൂട്ടരും സംയമനം പാലിക്കണമെന്നു ചൈന നിർദേശിച്ചു. ജപ്പാനിലെ ഒസാക്കയിൽ ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഗൾഫിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുമെന്നു ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ പറഞ്ഞു.
ഉപരോധം: ട്രംപിനു പേര് തെറ്റി
വാഷിംഗ്ടൺഡിസി: തിങ്കളാഴ്ച ഇറാനെതിരേ പുതിയ ഉപരോധം പ്രഖ്യാപിച്ചപ്പോൾ ട്രംപ് പറഞ്ഞ പേരു മാറിപ്പോയി. അയത്തൊള്ളാ ഖമനയ്യ്ക്ക് എതിരേ ഉപരോധം ഏർപ്പെടുത്തുമെന്നാണു ട്രംപ് പ്രഖ്യാപിച്ചത്. ഇറാൻ റിപ്പബ്ളിക്കിന്റെ സ്ഥാപകനായ അയത്തൊള്ളാ ഖമനയ് 1989ൽ അന്തരിച്ചു. ട്രംപ് ഉദ്ദേശിച്ചത് ഇപ്പോഴത്തെ പരമോന്നത നേതാവിനെയാണ്. അദ്ദേഹത്തിന്റെ പേര് അയത്തൊള്ളാ അലി ഖമനയ് എന്നാണ്.
പേരു മാറിയതിനെത്തുടർന്ന് ട്രംപിനെ കളിയാക്കിക്കൊണ്ട് നിരവധി ഇറാൻകാർ ട്വീറ്റ് ചെയ്തു.
റൂഹാനിയുടെ പ്രസ്താവനയോട് അതിരൂക്ഷമായാണു ട്രംപ് പ്രതികരിച്ചത്. ഇറാന് യാഥാർഥ്യത്തെക്കുറിച്ചു ധാരണയില്ല. ശക്തിയുടെയും അധികാരത്തിന്റെയും ഭാഷയേ അവർക്കു മനസിലാവൂ. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണ്- ട്രംപ് ട്വീറ്റു ചെയ്തു. യുഎസുമായി ബന്ധപ്പെട്ട എന്തിനു നേർക്കെങ്കിലും അത് ഡ്രോൺ ആയാൽപ്പോലും ഇനി ആക്രമണം ഉണ്ടായാൽ അതിശക്തമായ തിരിച്ചടിയുണ്ടാവുമെന്നു ട്രംപ് മുന്നറിയിപ്പു നൽകി.
ഈയിടെ യുഎസിന്റെ പത്തുകോടി ഡോളർ വിലയുള്ള ഡ്രോൺ ഇറാൻ വെടിവച്ചുവീഴ്ത്തിയതിനെത്തുടർന്ന് ട്രംപ് ഇറാനെതിരേ ആക്രമണത്തിന് ഉത്തരവിട്ടെങ്കിലും അവസാന നിമിഷം ആക്രമണം ഉപേക്ഷിക്കുകയായിരുന്നു.
ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ് , വിദേശകാര്യമന്ത്രി സരീഫ്, ഉന്നത സൈനിക കമാൻഡർമാർ എന്നിവരെ കരിന്പട്ടികയിൽ ഉൾപ്പെടുത്തി തിങ്കളാഴ്ച ട്രംപ് ഉപരോധം പ്രഖ്യാപിച്ചു. വിദേശകാര്യമന്ത്രിക്ക് എതിരേ ഉപരോധം പ്രഖ്യാപിച്ചിട്ട് സമാധാന ചർച്ച നടത്താമെന്നു പറയുന്നതിൽ അർഥമില്ലെന്നു പ്രസിഡന്റ് റൂഹാനി ചൂണ്ടിക്കാട്ടി. ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് അമേരിക്ക കളവു പറയുകയാണെന്നു കാബിനറ്റ് യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഇറാൻ-യുഎസ് സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്നു യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടു. ഇരുകൂട്ടരും സംയമനം പാലിക്കണമെന്നു ചൈന നിർദേശിച്ചു. ജപ്പാനിലെ ഒസാക്കയിൽ ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഗൾഫിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുമെന്നു ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ പറഞ്ഞു.
ഉപരോധം: ട്രംപിനു പേര് തെറ്റി
വാഷിംഗ്ടൺഡിസി: തിങ്കളാഴ്ച ഇറാനെതിരേ പുതിയ ഉപരോധം പ്രഖ്യാപിച്ചപ്പോൾ ട്രംപ് പറഞ്ഞ പേരു മാറിപ്പോയി. അയത്തൊള്ളാ ഖമനയ്യ്ക്ക് എതിരേ ഉപരോധം ഏർപ്പെടുത്തുമെന്നാണു ട്രംപ് പ്രഖ്യാപിച്ചത്. ഇറാൻ റിപ്പബ്ളിക്കിന്റെ സ്ഥാപകനായ അയത്തൊള്ളാ ഖമനയ് 1989ൽ അന്തരിച്ചു. ട്രംപ് ഉദ്ദേശിച്ചത് ഇപ്പോഴത്തെ പരമോന്നത നേതാവിനെയാണ്. അദ്ദേഹത്തിന്റെ പേര് അയത്തൊള്ളാ അലി ഖമനയ് എന്നാണ്.
പേരു മാറിയതിനെത്തുടർന്ന് ട്രംപിനെ കളിയാക്കിക്കൊണ്ട് നിരവധി ഇറാൻകാർ ട്വീറ്റ് ചെയ്തു.