ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ രാജിവച്ചു. കേന്ദ്ര ബാങ്കിന്റെ സ്വയംഭരണാധികാരത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നതിനെതിരേ കഴിഞ്ഞവർഷം ഒക്ടോബറിൽ രംഗത്തെത്തിയ അദ്ദേഹം, കാലാവധി അവസാനിക്കാൻ ആറുമാസം അവശേഷിക്കേയാണു രാജിവച്ചത്.
റിസർവ് ബാങ്കിന്റെ പലിശനിരക്ക് ക്രമീകരിക്കുന്ന പണനയ കമ്മിറ്റിയിൽ അംഗമായ ഏക ഡെപ്യൂട്ടി ഗവർണറായിരുന്നു നാൽപ്പത്തിയഞ്ചുകാരനായ ആചാര്യ. ഒഴിവാക്കാനാവത്ത സ്വകാര്യ കാര്യങ്ങളെത്തുടർന്ന് ആചാര്യ കുറച്ചു ദിവസം മുന്പ് രാജി ക്കത്ത് നൽകിയെന്ന് ആർബിഐ പ്രസ്താവനയിൽ അറിയിച്ചു.
2019 ജൂലൈ 23ന് ശേഷം പദവിയിൽ തുടരാൻ അസൗകര്യമുണ്ടെന്ന് അദ്ദേഹം രാജിക്കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ന്യൂയോർക്ക് സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ സാന്പത്തിക ശാസ്ത്രവിഭാഗത്തിൽ പ്രഫസറായിരുന്ന ആചാര്യ അവിടേക്കുതന്നെ മടങ്ങുമെന്നാണു സൂചന. പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് സമിതിയാണ് ആർബിഐ ഗവർണറെ നിയമിക്കുന്നത്. ഈ സമിതിയാണു രാജിക്കാര്യത്തിൽ തീരുമാനമെടുക്കുക.
ഉർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണറായിരുന്ന സമയത്ത് ആർബിഐ പ്രവർത്തനത്തിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ അനാവശ്യ കൈകടത്തൽ നടത്തുന്നതിനെതിരേ പരസ്യമായി പ്രതികരിച്ചാണ് ആചാര്യ മാധ്യമശ്രദ്ധ നേടുന്നത്. പൊതു തെരഞ്ഞെടുപ്പിനു മുന്പ് ആർബിഐ നയങ്ങളിൽ മാറ്റം വരുത്താൻ ഒന്നാം മോദിസർക്കാർ നിർബന്ധിക്കുന്നതായി ആചാര്യ വെളിപ്പെടുത്തിയിരുന്നു.
റിസർവ് ബാങ്കിനു മേൽ കേന്ദ്രസർക്കാർ കൂടുതൽ അധികാരങ്ങൾ പ്രയോഗിക്കുന്നതിനെത്തുടർന്ന് 2018 ഡിസംബറിൽ ഉർജിത് പട്ടേൽ ഗവർണർസ്ഥാനം രാജിവച്ചു. ബിജെപി സർക്കാരിനു കീഴിൽ ആർബിഐ ഗവർണർ സ്ഥാനം വിടുന്ന മൂന്നാമത്തെയാളാണ് ആചാര്യ. രണ്ടാം വട്ടം ആവശ്യപ്പെടാതെ ഗവർണർ രഘുറാം രാജൻ ചുമതല ഒഴിഞ്ഞിരുന്നു. ആചാര്യ രാജിവച്ചതോടെ ആർബിഐ ഡെപ്യൂട്ടി ഗവർണർമാരുടെ എണ്ണം മൂന്നാകും. എൻ.എസ്. വിശ്വനാഥൻ, ബി.പി. കനുംഗോ, എം.കെ. ജയിൻ എന്നിവരാണു നിലവിലെ മറ്റു ഡെപ്യൂട്ടി ഗവർണർമാർ.
റിസർവ് ബാങ്കിന്റെ പലിശനിരക്ക് ക്രമീകരിക്കുന്ന പണനയ കമ്മിറ്റിയിൽ അംഗമായ ഏക ഡെപ്യൂട്ടി ഗവർണറായിരുന്നു നാൽപ്പത്തിയഞ്ചുകാരനായ ആചാര്യ. ഒഴിവാക്കാനാവത്ത സ്വകാര്യ കാര്യങ്ങളെത്തുടർന്ന് ആചാര്യ കുറച്ചു ദിവസം മുന്പ് രാജി ക്കത്ത് നൽകിയെന്ന് ആർബിഐ പ്രസ്താവനയിൽ അറിയിച്ചു.
2019 ജൂലൈ 23ന് ശേഷം പദവിയിൽ തുടരാൻ അസൗകര്യമുണ്ടെന്ന് അദ്ദേഹം രാജിക്കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ന്യൂയോർക്ക് സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ സാന്പത്തിക ശാസ്ത്രവിഭാഗത്തിൽ പ്രഫസറായിരുന്ന ആചാര്യ അവിടേക്കുതന്നെ മടങ്ങുമെന്നാണു സൂചന. പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് സമിതിയാണ് ആർബിഐ ഗവർണറെ നിയമിക്കുന്നത്. ഈ സമിതിയാണു രാജിക്കാര്യത്തിൽ തീരുമാനമെടുക്കുക.
ഉർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണറായിരുന്ന സമയത്ത് ആർബിഐ പ്രവർത്തനത്തിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ അനാവശ്യ കൈകടത്തൽ നടത്തുന്നതിനെതിരേ പരസ്യമായി പ്രതികരിച്ചാണ് ആചാര്യ മാധ്യമശ്രദ്ധ നേടുന്നത്. പൊതു തെരഞ്ഞെടുപ്പിനു മുന്പ് ആർബിഐ നയങ്ങളിൽ മാറ്റം വരുത്താൻ ഒന്നാം മോദിസർക്കാർ നിർബന്ധിക്കുന്നതായി ആചാര്യ വെളിപ്പെടുത്തിയിരുന്നു.
റിസർവ് ബാങ്കിനു മേൽ കേന്ദ്രസർക്കാർ കൂടുതൽ അധികാരങ്ങൾ പ്രയോഗിക്കുന്നതിനെത്തുടർന്ന് 2018 ഡിസംബറിൽ ഉർജിത് പട്ടേൽ ഗവർണർസ്ഥാനം രാജിവച്ചു. ബിജെപി സർക്കാരിനു കീഴിൽ ആർബിഐ ഗവർണർ സ്ഥാനം വിടുന്ന മൂന്നാമത്തെയാളാണ് ആചാര്യ. രണ്ടാം വട്ടം ആവശ്യപ്പെടാതെ ഗവർണർ രഘുറാം രാജൻ ചുമതല ഒഴിഞ്ഞിരുന്നു. ആചാര്യ രാജിവച്ചതോടെ ആർബിഐ ഡെപ്യൂട്ടി ഗവർണർമാരുടെ എണ്ണം മൂന്നാകും. എൻ.എസ്. വിശ്വനാഥൻ, ബി.പി. കനുംഗോ, എം.കെ. ജയിൻ എന്നിവരാണു നിലവിലെ മറ്റു ഡെപ്യൂട്ടി ഗവർണർമാർ.