വാഷിംഗ്ടൺ ഡിസി: ഇറാനെ കടുത്ത സമ്മർദത്തിലാക്കാൻ ലക്ഷ്യമിട്ട് യുഎസ് പുതിയ ഉപരോധം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ്യ്ക്കും മുതിർന്ന നേതാക്കൾക്കും ഉപരോധം ബാധകമാക്കിയിട്ടുണ്ട്. യുഎസിന്റെ നിയമപരിധിയിലുള്ള ധനകാര്യസ്ഥാപനങ്ങളുമായി ഇവർക്ക് ഇനി ബന്ധപ്പെടാനാവില്ല. ഇറാന്റെ എണ്ണക്കച്ചവടം തടയുന്നതിനു ലക്ഷ്യമിട്ട് നേരത്തെ പ്രഖ്യാപിച്ച ഉപരോധത്തിനു പുറമേയാണ് പുതിയ സാന്പത്തിക ഉപരോധം .
ഇറാൻ പ്രശ്നത്തിൽ നാം കുറെയേറെ സംയമനം പാലിച്ചു. ഭാവിയിലും ഇങ്ങനെയായിക്കൊള്ളണമെന്നില്ലെന്നു ട്രംപ് പറഞ്ഞു. ഇറാനെതിരേയുള്ള സമ്മർദം ശക്തമാക്കുമെന്നും ഒരുകാരണവശാലും അണ്വായുധം സ്വായത്തമാക്കാൻ അവരെ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രഷറി സെക്രട്ടറി സ്റ്റീവൻ നുചിന്റെ സാന്നിധ്യത്തിലാണ് എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടത്.
പോംപിയോ സൗദിയിൽ
യുഎസ് ഡ്രോൺ ഇറാൻ വീഴ്ത്തിയതിനെത്തുടർന്നുള്ള സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്നലെ സൗദിയിലെത്തി സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും ചർച്ച നടത്തി. ഇതേസമയം ഇറാന്റെ വ്യോമാതിർത്തി ലംഘിച്ചാൽ ഇനിയും യുഎസ് ഡ്രോണുകൾ വെടിവച്ചിടുമെന്ന് ഇറാൻ നാവിക മേധാവി റിയർ അഡ്മിറൽ ഹുസൈൻ ഖൻസാദി ഭീഷണി മുഴക്കി.
ഇറാന്റെ വ്യോമാതിർത്തിയിൽ കടന്ന യുഎസിന്റെ പത്തുകോടി ഡോളർ വിലയുള്ള നിരീക്ഷണ വിമാനം(ഡ്രോൺ) ഇറാൻ വിപ്ലവഗാർഡുകൾ കഴിഞ്ഞയാഴ്ച മിസൈൽ പ്രയോഗിച്ചു വീഴ്ത്തിയിരുന്നു. ഇതെത്തുടർന്ന് ഇറാനെതിരേ ആക്രമണത്തിനു വിമാനങ്ങൾ അയച്ചെങ്കിലും നിശ്ചിതസമയത്തിനു പത്തുമിനിറ്റ് മുന്പ് ആക്രമണ ഉത്തരവ് പ്രസിഡന്റ് ട്രംപ് പിൻവലിക്കുകയായിരുന്നു.
സൈനികാക്രമണമുണ്ടായാൽ 150ഇറാൻകാർക്കു ജീവഹാനി നേരിടുമെന്നതിനാലാണ് ആക്രമണ പദ്ധതി ഉപേക്ഷിച്ചതെന്നു ട്രംപ് ട്വീറ്റു ചെയ്തു. എന്നാൽ ഭാവിയിൽ സൈനിക നടപടിക്കുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇന്നലെ ജിദ്ദയിൽ സൽമാൻ രാജാവുമായി നടത്തിയ ചർച്ച ഏറെ പ്രയോജനപ്രദമായിരുന്നുവെന്നു മൈക്ക് പോംപിയോ ട്വീറ്റു ചെയ്തു.
സൗദിയിൽനിന്ന് പോംപിയോ യുഎഇയിലേക്കു പോയി.യുഎഇ സന്ദർശനത്തിനുശേഷം ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്നതാണ്.
ഇറാൻ പ്രശ്നത്തിൽ നാം കുറെയേറെ സംയമനം പാലിച്ചു. ഭാവിയിലും ഇങ്ങനെയായിക്കൊള്ളണമെന്നില്ലെന്നു ട്രംപ് പറഞ്ഞു. ഇറാനെതിരേയുള്ള സമ്മർദം ശക്തമാക്കുമെന്നും ഒരുകാരണവശാലും അണ്വായുധം സ്വായത്തമാക്കാൻ അവരെ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രഷറി സെക്രട്ടറി സ്റ്റീവൻ നുചിന്റെ സാന്നിധ്യത്തിലാണ് എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടത്.
പോംപിയോ സൗദിയിൽ
യുഎസ് ഡ്രോൺ ഇറാൻ വീഴ്ത്തിയതിനെത്തുടർന്നുള്ള സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്നലെ സൗദിയിലെത്തി സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും ചർച്ച നടത്തി. ഇതേസമയം ഇറാന്റെ വ്യോമാതിർത്തി ലംഘിച്ചാൽ ഇനിയും യുഎസ് ഡ്രോണുകൾ വെടിവച്ചിടുമെന്ന് ഇറാൻ നാവിക മേധാവി റിയർ അഡ്മിറൽ ഹുസൈൻ ഖൻസാദി ഭീഷണി മുഴക്കി.
ഇറാന്റെ വ്യോമാതിർത്തിയിൽ കടന്ന യുഎസിന്റെ പത്തുകോടി ഡോളർ വിലയുള്ള നിരീക്ഷണ വിമാനം(ഡ്രോൺ) ഇറാൻ വിപ്ലവഗാർഡുകൾ കഴിഞ്ഞയാഴ്ച മിസൈൽ പ്രയോഗിച്ചു വീഴ്ത്തിയിരുന്നു. ഇതെത്തുടർന്ന് ഇറാനെതിരേ ആക്രമണത്തിനു വിമാനങ്ങൾ അയച്ചെങ്കിലും നിശ്ചിതസമയത്തിനു പത്തുമിനിറ്റ് മുന്പ് ആക്രമണ ഉത്തരവ് പ്രസിഡന്റ് ട്രംപ് പിൻവലിക്കുകയായിരുന്നു.
സൈനികാക്രമണമുണ്ടായാൽ 150ഇറാൻകാർക്കു ജീവഹാനി നേരിടുമെന്നതിനാലാണ് ആക്രമണ പദ്ധതി ഉപേക്ഷിച്ചതെന്നു ട്രംപ് ട്വീറ്റു ചെയ്തു. എന്നാൽ ഭാവിയിൽ സൈനിക നടപടിക്കുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇന്നലെ ജിദ്ദയിൽ സൽമാൻ രാജാവുമായി നടത്തിയ ചർച്ച ഏറെ പ്രയോജനപ്രദമായിരുന്നുവെന്നു മൈക്ക് പോംപിയോ ട്വീറ്റു ചെയ്തു.
സൗദിയിൽനിന്ന് പോംപിയോ യുഎഇയിലേക്കു പോയി.യുഎഇ സന്ദർശനത്തിനുശേഷം ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്നതാണ്.