ന്യൂഡൽഹി: കോണ്ഗ്രസിൽ നിന്നു പുറത്താക്കപ്പെട്ട എ.പി. അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവരുമായി ഇന്നലെ പാർലമെന്റിൽ കൂടിക്കാഴ്ച നടത്തി. ബിജെപിയിൽ ചേരുന്ന കാര്യം രണ്ടു ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്നു അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.
കൂടിക്കാഴ്ച ഹൃദ്യമായിരുന്നു. രണ്ടു നേതാക്കളും പാർട്ടിയിലേക്കു സ്വാഗതം ചെയ്തു. ബിജെപിയോടുള്ള ന്യൂനപക്ഷങ്ങളുടെ അകൽച്ച കുറയ്ക്കാൻ താൻ നടത്തിയ പ്രവർത്തനങ്ങൾ മോദി വിശദീകരിച്ചതായും അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലിം സമുദായത്തിലെ വിദ്യാസന്പന്നരായ ആളുകൾ പോലും ബിജെപിയിൽ ചേരാൻ താത്പര്യപ്പെടുന്നവരാണെന്നും അത് ബിജെപിയോട് ന്യൂനപക്ഷങ്ങൾക്കുള്ള അകൽച്ച കുറയ്ക്കാൻ സഹായകമാകുമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
മോദിയെ പ്രകീർത്തിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിനു പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയെ കോണ്ഗ്രസ് പുറത്താക്കിയത്. പിന്നാലെ ബിജെപി സംസ്ഥാന നേതാക്കളുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയെന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കൂടിക്കാഴ്ച ഹൃദ്യമായിരുന്നു. രണ്ടു നേതാക്കളും പാർട്ടിയിലേക്കു സ്വാഗതം ചെയ്തു. ബിജെപിയോടുള്ള ന്യൂനപക്ഷങ്ങളുടെ അകൽച്ച കുറയ്ക്കാൻ താൻ നടത്തിയ പ്രവർത്തനങ്ങൾ മോദി വിശദീകരിച്ചതായും അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലിം സമുദായത്തിലെ വിദ്യാസന്പന്നരായ ആളുകൾ പോലും ബിജെപിയിൽ ചേരാൻ താത്പര്യപ്പെടുന്നവരാണെന്നും അത് ബിജെപിയോട് ന്യൂനപക്ഷങ്ങൾക്കുള്ള അകൽച്ച കുറയ്ക്കാൻ സഹായകമാകുമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
മോദിയെ പ്രകീർത്തിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിനു പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയെ കോണ്ഗ്രസ് പുറത്താക്കിയത്. പിന്നാലെ ബിജെപി സംസ്ഥാന നേതാക്കളുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയെന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.