ന്യൂഡൽഹി: ലോക്സഭയിൽ രാ ഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ കടന്നാക്രമിച്ചു ബിജെപിയും തിരിച്ചടിച്ചു പ്രതിപക്ഷവും.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനു മറുപടി പറയാനുള്ള ആദ്യാവസരം ലഭിച്ചത് ഒഡീഷയിൽ നിന്നുള്ള ബിജെപി എംപിയും കേന്ദ്ര മന്ത്രിയുമായ പ്രതാപ് ചന്ദ്ര സാരംഗിക്കാണ് . സാരംഗിയുടെ മോദി സ്തുതികളെയും കടന്നാക്രമണങ്ങളെയും ചെറുത്തു നിന്നത് കോണ്‍ഗ്രസിനെക്കാൾ തൃണമൂൽ കോണ്‍ഗ്രസ് എംപിമാരാണ്.
നയപ്രഖ്യാപനത്തിനു നന്ദി പറയുന്നതിനുപകരം നരേന്ദ്ര മോദിയെ പുകഴ്ത്തുന്നതിനാണ് സാരംഗി ശ്രമിച്ചത്. രാഷ്ട്രീയമായും വ്യക്തിപരമായും കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും ചെയ്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്നും യുപിഎ കാലത്ത് ഗാന്ധി കുടുംബമാണ് ഭരണം നടത്തിയതെന്നും സാരംഗി ആരോപിച്ചു.
ഈ പരാമർശത്തിനെതിരേ കേരളത്തിൽ നിന്നുള്ള എംപിമാരടക്കമുള്ള കോണ്‍ഗ്രസ് എംപിമാർ എഴുന്നേറ്റു നിന്നു പ്രതിഷേധിച്ചു. മറുപടി പറയാൻ തുനിഞ്ഞ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ മൈക്ക് ഓണാക്കാൻ പോലും സ്പീക്കർ ഓം ബിർള കൂട്ടാക്കിയില്ല. എന്നാൽ, കോണ്‍ഗ്രസ് നേതാക്കൾ സംസാരിക്കവേ ക്രമപ്രശ്നം ഉന്നയിച്ച ബിജെപി എംപിമാർക്ക് അനുവാദം ലഭിക്കുകയും ചെയ്തു.
ഓരോ വാചകത്തിലും മോദിയെ സ്തുതി നിറച്ചാണ് സാരംഗി സംസാരിച്ചത്. ഇതിനിടെ ഒന്നോ രണ്ടോ തവണ മാത്രമാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം എന്നു പരാമർശിച്ചത്. സാരംഗി ഇംഗ്ലീഷിൽ തുടങ്ങിയ പ്രസംഗം പിന്നീട് ബംഗാളി, ഹിന്ദി, സംസ്കൃതം, ഒഡിയ തുടങ്ങി വിവിധ ഭാഷകളിലേക്കു കടന്നു കയറി. സാരംഗിയുടെ മുന്നേറ്റത്തെ മോദിയും അമിത്ഷായും നിർമല സീതാരാമനും അടക്കമുള്ള ബിജെപി മന്ത്രിമാരും എംപിമാരും ഡസ്കിലടിച്ചും ആനന്ദം പ്രകടിപ്പിച്ചും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
സ്വാതന്ത്ര്യസമരത്തെക്കുറിച്ച് സാരംഗി ഒരുവേള വാചാലനായപ്പോൾ ബിജെപിക്കാർക്ക് അതിലൊരു പങ്കും ഉണ്ടായിരുന്നില്ലെന്നും നിങ്ങളുടെ കൂട്ടത്തിൽ നിന്നു നാഥുറാം ഗോഡ്സെ മാത്രമാണ് അക്കാലത്ത് ഉണ്ടായിരുന്നതെന്നും തിരിച്ചടിച്ചത് തൃണമൂൽ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനർജിയാണ്. ബംഗാളിലെ ജയ്ശ്രീ റാം വിഷയത്തിലടക്കം സാരംഗിയുമായി പലതവണ കല്യാണ്‍ ബാനർജി കൊന്പു കോർത്തു.
ദീൻ ദയാൽ ഉപാധ്യായ, സർദാർ പട്ടേൽ, ഭഗത് സിംഗ്, മഹാത്മാ ഗാന്ധി തുടങ്ങിയവരെ അനുസ്മരിച്ച് സാരംഗി മുന്നേറിയപ്പോൾ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ മറന്നോ എന്നു വിളിച്ചു ചോദിച്ചത് തൃണമൂൽ കോണ്‍ഗ്രസ് എംപി പ്രഫ. സൗഗത റോയ് ആണ്. നെഹ്റുവിനോട് തനിക്കൊരു തൊട്ടുകൂടായ്മയും ഇല്ലെന്നായിരുന്നു സാരംഗിയുടെ മറുപടി. പ്രധാനമന്ത്രിക്ക് അന്താരാഷ്ട്രതലത്തിൽ ഒന്‍പതു പുരസ്കാരങ്ങൾ ലഭിച്ചു എന്നു സാരംഗി പറഞ്ഞപ്പോൾ അതെല്ലാം പെയ്ഡ് പുരസ്കാരങ്ങൾ ആണെന്നാണ് പ്രതിപക്ഷ നിരയിൽ നിന്ന് ടി.എൻ പ്രതാപൻ തിരിച്ചടിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി അമേഠിയിൽനിന്നു കേരളത്തിലേക്ക് ഓടിച്ചെന്നും കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും പറഞ്ഞ സാരംഗി, അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മാപ്പു ചോദിക്കണമെന്നു കൂടി പറഞ്ഞുവച്ചു. ഇതോടെ കോണ്‍ഗ്രസ് നിരയിൽ നിന്നും കേരള എംപിമാർ ഒന്നടങ്കം പ്രതിഷേധവുമായി എഴുന്നേറ്റു. തുടർന്നു സംസാരിച്ച സാരംഗി മിന്നലാക്രമണങ്ങളുടെയും കേന്ദ്ര സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളുടെയും പേരിൽ പിന്നെയും മോദിയെ പുകഴ്ത്തിക്കൊണ്ടിരുന്നു.
സാരംഗിക്കു പിന്നാലെ മഹാരാഷ്ട്രയിൽനിന്നുള്ള ബിജെപി എംപി ഹീന വി. ഗാവിത് ആണ് സംസാരിച്ചത്. മൂന്നാമതായാണ് നന്ദിപ്രമേയ ചർച്ചയിൽ കോണ്‍ഗ്രസിനു സംസാരിക്കാൻ അവസരം ലഭിച്ചത്. കിട്ടിയ അവസരം അധീർ രഞ്ജൻ ചൗധരി സർവശക്തിയുമെടുത്ത് തിരിച്ചടിക്കാൻ വിനിയോഗിച്ചു.
നമ്മുടെ രാഷ്ട്രപതിക്ക് ഈ സർക്കാരിനെക്കുറിച്ച് വളരെക്കുറച്ചു മാത്രമേ അറിയുകയുള്ളൂ, എന്നാൽ തങ്ങൾക്ക് നന്നായി അറിയാം. ഇത് നമ്മൾ ദത്തെടുത്ത ഇംഗ്ലീഷ് മോഡൽ ഭരണത്തിന്റെ ബാക്കിപത്രമാണെന്നു പറഞ്ഞു കൊണ്ടാണ് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു തുടങ്ങിയത്. തുടർന്നുനടത്തിയ ചില പരാമർശങ്ങളിൽ ഭരണപക്ഷം ഉടക്കിയതോടെ ചൗധരിയുടെ ചില പ്രയോഗങ്ങൾ സഭാ രേഖകളിൽ നിന്നു സ്പീക്കർ നീക്കം ചെയ്തു.
സെബി മാത്യു
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനു മറുപടി പറയാനുള്ള ആദ്യാവസരം ലഭിച്ചത് ഒഡീഷയിൽ നിന്നുള്ള ബിജെപി എംപിയും കേന്ദ്ര മന്ത്രിയുമായ പ്രതാപ് ചന്ദ്ര സാരംഗിക്കാണ് . സാരംഗിയുടെ മോദി സ്തുതികളെയും കടന്നാക്രമണങ്ങളെയും ചെറുത്തു നിന്നത് കോണ്‍ഗ്രസിനെക്കാൾ തൃണമൂൽ കോണ്‍ഗ്രസ് എംപിമാരാണ്.
നയപ്രഖ്യാപനത്തിനു നന്ദി പറയുന്നതിനുപകരം നരേന്ദ്ര മോദിയെ പുകഴ്ത്തുന്നതിനാണ് സാരംഗി ശ്രമിച്ചത്. രാഷ്ട്രീയമായും വ്യക്തിപരമായും കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും ചെയ്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്നും യുപിഎ കാലത്ത് ഗാന്ധി കുടുംബമാണ് ഭരണം നടത്തിയതെന്നും സാരംഗി ആരോപിച്ചു.
ഈ പരാമർശത്തിനെതിരേ കേരളത്തിൽ നിന്നുള്ള എംപിമാരടക്കമുള്ള കോണ്‍ഗ്രസ് എംപിമാർ എഴുന്നേറ്റു നിന്നു പ്രതിഷേധിച്ചു. മറുപടി പറയാൻ തുനിഞ്ഞ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ മൈക്ക് ഓണാക്കാൻ പോലും സ്പീക്കർ ഓം ബിർള കൂട്ടാക്കിയില്ല. എന്നാൽ, കോണ്‍ഗ്രസ് നേതാക്കൾ സംസാരിക്കവേ ക്രമപ്രശ്നം ഉന്നയിച്ച ബിജെപി എംപിമാർക്ക് അനുവാദം ലഭിക്കുകയും ചെയ്തു.
ഓരോ വാചകത്തിലും മോദിയെ സ്തുതി നിറച്ചാണ് സാരംഗി സംസാരിച്ചത്. ഇതിനിടെ ഒന്നോ രണ്ടോ തവണ മാത്രമാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം എന്നു പരാമർശിച്ചത്. സാരംഗി ഇംഗ്ലീഷിൽ തുടങ്ങിയ പ്രസംഗം പിന്നീട് ബംഗാളി, ഹിന്ദി, സംസ്കൃതം, ഒഡിയ തുടങ്ങി വിവിധ ഭാഷകളിലേക്കു കടന്നു കയറി. സാരംഗിയുടെ മുന്നേറ്റത്തെ മോദിയും അമിത്ഷായും നിർമല സീതാരാമനും അടക്കമുള്ള ബിജെപി മന്ത്രിമാരും എംപിമാരും ഡസ്കിലടിച്ചും ആനന്ദം പ്രകടിപ്പിച്ചും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
സ്വാതന്ത്ര്യസമരത്തെക്കുറിച്ച് സാരംഗി ഒരുവേള വാചാലനായപ്പോൾ ബിജെപിക്കാർക്ക് അതിലൊരു പങ്കും ഉണ്ടായിരുന്നില്ലെന്നും നിങ്ങളുടെ കൂട്ടത്തിൽ നിന്നു നാഥുറാം ഗോഡ്സെ മാത്രമാണ് അക്കാലത്ത് ഉണ്ടായിരുന്നതെന്നും തിരിച്ചടിച്ചത് തൃണമൂൽ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനർജിയാണ്. ബംഗാളിലെ ജയ്ശ്രീ റാം വിഷയത്തിലടക്കം സാരംഗിയുമായി പലതവണ കല്യാണ്‍ ബാനർജി കൊന്പു കോർത്തു.
ദീൻ ദയാൽ ഉപാധ്യായ, സർദാർ പട്ടേൽ, ഭഗത് സിംഗ്, മഹാത്മാ ഗാന്ധി തുടങ്ങിയവരെ അനുസ്മരിച്ച് സാരംഗി മുന്നേറിയപ്പോൾ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ മറന്നോ എന്നു വിളിച്ചു ചോദിച്ചത് തൃണമൂൽ കോണ്‍ഗ്രസ് എംപി പ്രഫ. സൗഗത റോയ് ആണ്. നെഹ്റുവിനോട് തനിക്കൊരു തൊട്ടുകൂടായ്മയും ഇല്ലെന്നായിരുന്നു സാരംഗിയുടെ മറുപടി. പ്രധാനമന്ത്രിക്ക് അന്താരാഷ്ട്രതലത്തിൽ ഒന്‍പതു പുരസ്കാരങ്ങൾ ലഭിച്ചു എന്നു സാരംഗി പറഞ്ഞപ്പോൾ അതെല്ലാം പെയ്ഡ് പുരസ്കാരങ്ങൾ ആണെന്നാണ് പ്രതിപക്ഷ നിരയിൽ നിന്ന് ടി.എൻ പ്രതാപൻ തിരിച്ചടിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി അമേഠിയിൽനിന്നു കേരളത്തിലേക്ക് ഓടിച്ചെന്നും കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും പറഞ്ഞ സാരംഗി, അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മാപ്പു ചോദിക്കണമെന്നു കൂടി പറഞ്ഞുവച്ചു. ഇതോടെ കോണ്‍ഗ്രസ് നിരയിൽ നിന്നും കേരള എംപിമാർ ഒന്നടങ്കം പ്രതിഷേധവുമായി എഴുന്നേറ്റു. തുടർന്നു സംസാരിച്ച സാരംഗി മിന്നലാക്രമണങ്ങളുടെയും കേന്ദ്ര സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളുടെയും പേരിൽ പിന്നെയും മോദിയെ പുകഴ്ത്തിക്കൊണ്ടിരുന്നു.
സാരംഗിക്കു പിന്നാലെ മഹാരാഷ്ട്രയിൽനിന്നുള്ള ബിജെപി എംപി ഹീന വി. ഗാവിത് ആണ് സംസാരിച്ചത്. മൂന്നാമതായാണ് നന്ദിപ്രമേയ ചർച്ചയിൽ കോണ്‍ഗ്രസിനു സംസാരിക്കാൻ അവസരം ലഭിച്ചത്. കിട്ടിയ അവസരം അധീർ രഞ്ജൻ ചൗധരി സർവശക്തിയുമെടുത്ത് തിരിച്ചടിക്കാൻ വിനിയോഗിച്ചു.
നമ്മുടെ രാഷ്ട്രപതിക്ക് ഈ സർക്കാരിനെക്കുറിച്ച് വളരെക്കുറച്ചു മാത്രമേ അറിയുകയുള്ളൂ, എന്നാൽ തങ്ങൾക്ക് നന്നായി അറിയാം. ഇത് നമ്മൾ ദത്തെടുത്ത ഇംഗ്ലീഷ് മോഡൽ ഭരണത്തിന്റെ ബാക്കിപത്രമാണെന്നു പറഞ്ഞു കൊണ്ടാണ് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു തുടങ്ങിയത്. തുടർന്നുനടത്തിയ ചില പരാമർശങ്ങളിൽ ഭരണപക്ഷം ഉടക്കിയതോടെ ചൗധരിയുടെ ചില പ്രയോഗങ്ങൾ സഭാ രേഖകളിൽ നിന്നു സ്പീക്കർ നീക്കം ചെയ്തു.
സെബി മാത്യു