ന്യൂഡൽഹി: ആധാർ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബില്ലവതരിപ്പിച്ചത്.
എന്നാൽ, സർക്കാർ അവതരിപ്പിച്ച ആധാർ ഭേദഗതി ബിൽ മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനവും സുപ്രീംകോടതി വിധിയുടെ സത്തയ്ക്കെതിരാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. ബില്ലവതരണത്തെ പ്രേമചന്ദ്രൻ എതിർത്തു.
പുട്ടസ്വാമി കേസിലെ സുപ്രീംകോടതി വിധി പ്രകാരം ഒരു വ്യക്തിയുടെ സ്വകാര്യത മൗലികാവകാശമാണ്. ഇന്ത്യാ ഗവണ്മെന്റിന്റെ സഞ്ചിതനിധിയിൽ നിന്നുള്ള സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കു മാത്രമേ ആധാർ നിയമം ഉപയോഗിക്കാവൂ എന്നും, സുപ്രീംകോടതി വിധിയുടെ ലംഘനമാണ് പുതിയ നിയമ ഭേദഗതിയെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ബില്ലിലെ പല വ്യവസ്ഥകളുംസ്വകാര്യ ഏജൻസികൾക്ക് പൗരൻമാരുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ആധാർ വിവരങ്ങൾ യഥേഷ്ടം ഉപയോഗിക്കാൻ അനുവാദം നൽകുന്നതാണ്. ഇത് സുപ്രീംകോടതി വിധി പ്രകാരം ഭരണഘടനാ ലംഘനമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
എന്നാൽ, സർക്കാർ അവതരിപ്പിച്ച ആധാർ ഭേദഗതി ബിൽ മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനവും സുപ്രീംകോടതി വിധിയുടെ സത്തയ്ക്കെതിരാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. ബില്ലവതരണത്തെ പ്രേമചന്ദ്രൻ എതിർത്തു.
പുട്ടസ്വാമി കേസിലെ സുപ്രീംകോടതി വിധി പ്രകാരം ഒരു വ്യക്തിയുടെ സ്വകാര്യത മൗലികാവകാശമാണ്. ഇന്ത്യാ ഗവണ്മെന്റിന്റെ സഞ്ചിതനിധിയിൽ നിന്നുള്ള സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കു മാത്രമേ ആധാർ നിയമം ഉപയോഗിക്കാവൂ എന്നും, സുപ്രീംകോടതി വിധിയുടെ ലംഘനമാണ് പുതിയ നിയമ ഭേദഗതിയെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ബില്ലിലെ പല വ്യവസ്ഥകളുംസ്വകാര്യ ഏജൻസികൾക്ക് പൗരൻമാരുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ആധാർ വിവരങ്ങൾ യഥേഷ്ടം ഉപയോഗിക്കാൻ അനുവാദം നൽകുന്നതാണ്. ഇത് സുപ്രീംകോടതി വിധി പ്രകാരം ഭരണഘടനാ ലംഘനമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.