ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി ഉണ്ടാക്കിയ സഖ്യം ഉപേക്ഷിക്കുന്നുവെന്ന സൂചന നൽകിയ ബിഎസ്പി അധ്യക്ഷ മായാവതി. ബിജെപിയെ നേരിടാൻ എസ്പിയുമായുള്ള സഖ്യംകൊണ്ടാകില്ലെന്ന തിരിച്ചറിവാണു തീരുമാനത്തിനു പിന്നിൽ. ഭാവിയിൽ ചെറുതും ലുതുമായ എല്ലാ തെരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്കു പോരാടുമെന്നു ട്വിറ്ററിലൂടെയാണ് മായാവതി പരസ്യമാക്കിയത്.
തൊട്ടുപിന്നാലെ, സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണു തീരുമാനമെന്ന ആക്ഷേപവുമായി സമാജ്വാദി പാർട്ടി നേതാവിന്റെ ട്വീറ്റ് എത്തി.
“സമാജ്വാദി പാർട്ടി ഭരണകാലത്തെ ബിഎസ്പി വിരുദ്ധ, ദളിത് വിരുദ്ധ നിലപാടുകളെ മറക്കാൻ തയാറായത് രാജ്യതാത്പര്യം മുൻനിർത്തിയായിരുന്നു. എന്നാൽ ഭാവിയിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഇതുമതിയാകുമോയെന്നു ചിന്തിക്കാൻ എസ്പിയുടെ നിലപാട് പ്രേരിപ്പിച്ചു”-മായാവതിയുടെ ട്വീറ്റിൽ പറയുന്നു.
എസ്പിയുടെ നിലപാട് എന്താണെന്ന് അവർ വിശദീകരിച്ചതുമില്ല. അഖിലേഷ് യാദവിനും പാർട്ടിക്കും ദളിത് സമൂഹം നൽകുന്ന പിന്തുണ മൂലമാണ് മായാവതി നിലപാടു മാറ്റിയതെന്ന്, പിന്നാലെ എസ്പി ദേശീയ ജനറൽ സെക്രട്ടറി രാംശങ്കർ വിദ്യാർഥി കുറ്റപ്പെടുത്തി. സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ മായാവതി ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളോടോ പാർട്ടികളോടോ യാതൊരു ഉത്തരവാദിത്വവും ഇല്ലാത്തതിനാലാണ് ഇത്തരം തീരുമാനങ്ങളെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.
തൊട്ടുപിന്നാലെ, സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണു തീരുമാനമെന്ന ആക്ഷേപവുമായി സമാജ്വാദി പാർട്ടി നേതാവിന്റെ ട്വീറ്റ് എത്തി.
“സമാജ്വാദി പാർട്ടി ഭരണകാലത്തെ ബിഎസ്പി വിരുദ്ധ, ദളിത് വിരുദ്ധ നിലപാടുകളെ മറക്കാൻ തയാറായത് രാജ്യതാത്പര്യം മുൻനിർത്തിയായിരുന്നു. എന്നാൽ ഭാവിയിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഇതുമതിയാകുമോയെന്നു ചിന്തിക്കാൻ എസ്പിയുടെ നിലപാട് പ്രേരിപ്പിച്ചു”-മായാവതിയുടെ ട്വീറ്റിൽ പറയുന്നു.
എസ്പിയുടെ നിലപാട് എന്താണെന്ന് അവർ വിശദീകരിച്ചതുമില്ല. അഖിലേഷ് യാദവിനും പാർട്ടിക്കും ദളിത് സമൂഹം നൽകുന്ന പിന്തുണ മൂലമാണ് മായാവതി നിലപാടു മാറ്റിയതെന്ന്, പിന്നാലെ എസ്പി ദേശീയ ജനറൽ സെക്രട്ടറി രാംശങ്കർ വിദ്യാർഥി കുറ്റപ്പെടുത്തി. സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ മായാവതി ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളോടോ പാർട്ടികളോടോ യാതൊരു ഉത്തരവാദിത്വവും ഇല്ലാത്തതിനാലാണ് ഇത്തരം തീരുമാനങ്ങളെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.