ന്യൂഡൽഹി: ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് നൂറിലേറെ കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.
രോഗം നിയന്ത്രിക്കാൻ എന്തു നടപടികൾ സ്വീകരിച്ചെന്നു വിശദീകരിക്കാൻ ബിഹാർ സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും നിർദേശിച്ച കോടതി, ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാനും ആവശ്യപ്പെട്ടു. സ്ഥിതി ഗുരുതരമാണെന്നും മരണം സംഭവിക്കുന്നത് ഇത്തരത്തിൽ നോക്കിയിരിക്കാനാവില്ലെന്നും ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു. മുസാഫർപുരിലും മറ്റുമായി പടർന്നു പിടിച്ച മസ്തിഷ്ക ജ്വരം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി മനോഹർ പ്രതാപ്, സൻപ്രീത് സിംഗ് അജ്മാനി എന്നിവർ നല്കിയ ഹർജിയിലാണ് നടപടി.
രോഗം നിയന്ത്രിക്കാൻ എന്തു നടപടികൾ സ്വീകരിച്ചെന്നു വിശദീകരിക്കാൻ ബിഹാർ സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും നിർദേശിച്ച കോടതി, ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാനും ആവശ്യപ്പെട്ടു. സ്ഥിതി ഗുരുതരമാണെന്നും മരണം സംഭവിക്കുന്നത് ഇത്തരത്തിൽ നോക്കിയിരിക്കാനാവില്ലെന്നും ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു. മുസാഫർപുരിലും മറ്റുമായി പടർന്നു പിടിച്ച മസ്തിഷ്ക ജ്വരം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി മനോഹർ പ്രതാപ്, സൻപ്രീത് സിംഗ് അജ്മാനി എന്നിവർ നല്കിയ ഹർജിയിലാണ് നടപടി.